മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: അമ്മയുടെ അറിവോടെ പതിനൊന്ന് വയസുകാരിയെ കേരള ബാങ്ക് ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി പെൺകുട്ടിയെ ബാങ്കിനുള്ളിൽ വെച്ചും കാറിനുള്ളിൽ വെച്ചും പീഡിപ്പിച്ചെന്ന് മൊഴി. ഒളിവിൽ കഴിയവെയാണ് മലപ്പുറത്തെ കേരള ബാങ്ക് ജീവനക്കാരനും മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനുമായ കോഡൂർ ഉമ്മത്തൂർ സ്വദേശി ഒറ്റകത്ത് സെയ്ദ് അലി അക്ബർ ഖാൻ (39) ഉമ്മത്തൂരിലെ ബന്ധു വീട്ടിൽ നിന്നും പിടിയിലായത്.
കേസിൽ പ്രതിയുടെ പെൺസുഹൃത്തും പെൺകുട്ടിയുടെ മാതാവുമായ മുപ്പത്തിയൊമ്പതുകാരിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം കേരളാ ബാങ്കിലെ (പഴയ എം.ഡി.സി.) ജീവനക്കാരനാണ് പ്രതി. പീഡനത്തിന് സൗകര്യങ്ങൾ ഒരുക്കിയതിനാണ് ബാങ്കിന് സമീപത്തെ ട്രെയിനിങ് സെന്ററിലെ ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശിനിയെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയവേ അലി അകബർ ഖാനെ ഉമ്മത്തൂരിലെ ബന്ധു വീട്ടിൽ നിന്നും യുവതിയെ എറണകുളത്തെ വനിതാ ഹോസ്റ്റലിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.
ബാങ്കിനോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ തിരുവനന്തപുരം സ്വദേശിനിയുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നു. 2021 നവംബർ ഡിസംബർ കാലയാളവിൽ പതിനൊന്ന് വയസ്സുള്ള ഇവരുടെ മകളെ മാതാവിന്റെ അറിവോട് കൂടി പ്രതി പീഡനത്തിന് ഇരയാക്കുരയായിരുന്നു. 2021 നവംബറിലും ഡിസംബറിലും കുട്ടിയെ മലപ്പുറത്തെ ബാങ്കിലും കാറിലും വെച്ച് പ്രതി പീഡിപ്പിച്ചെന്നാണ് മൊഴി.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെയാണ് ബാങ്ക് ജീവനക്കാരനായ പ്രതി പലതവണ പീഡിപ്പിച്ചത്. മാതാവിനോടൊപ്പം അവധി സമയത്ത് മലപ്പുറത്തു വന്നപ്പോഴാണ് തന്നെ പീഡനത്തിന് ഇരയാക്കിയതെന്നു പെൺകുട്ടി പൊലീസിന് മൊഴി നൽകി.സ്കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം അദ്ധ്യാപകരുടെയും മറ്റും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
സംഭവത്തിൽ മാതാവിന്റെ മൗനാനുവാദവും ഉണ്ടായത് പെൺകുട്ടിയെ മാനസികമായി തളർത്തിയിരുന്നു. തുടർന്നു പഠനത്തിൽ പിന്നാക്കം പോയ കൂട്ടിക്കു മാനസികമായ വ്യത്യാസങ്ങളുമുണ്ടായി. പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപകർ ശ്രദ്ധിച്ചതോടെ കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു. തുടർന്നാണു കുട്ടി ഞെട്ടിക്കുന്ന വിവരം പറഞ്ഞത്. മാതാവിന്റെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന് കണ്ടെത്തിയതിനാൽ ഇവരെയും പ്രതിചേർക്കുകയായിരുന്നു. തിരുവനന്തപുരം പൊലീസാണ് ആദ്യം കേസ് രജിസ്റ്റർചെയ്തതെങ്കിലും സംഭവം നടന്നത് മലപ്പുറത്തായതിനാൽ മലപ്പുറം വനിതാ പൊലീസിന് കേസ്് കൈമാറുകയായിരുന്നു.
മലപ്പുറം വനിതാ സ്റ്റേഷനിലേക്ക് കൈമാറിയ കേസിൽ പ്രതികളെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ ദിവസം ബാങ്കിൽ വെച്ച് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ വെട്ടിച്ച് പ്രതി കടന്നു കളഞ്ഞിരുന്നു. ഒളിവിലായിരുന്ന സെയ്ദി അലി അക്ബറിനെ പ്രതിയെ ഞായറാഴ്ച മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതിയായ അലി അക്ബർ ഖാൻ വിവാഹിതനും മൂന്നു കുഞ്ഞുങ്ങളുടെ പിതാവുമാണ്. ഇതിനു പുറമെ ഇയാളുടെ ഭാര്യ നിലവിൽ ഗർഭിണിയുമാണ്. കുഞ്ഞിന്റെ മാതാവുമായി അലി അക്ബറിന് വർഷങ്ങളായുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.