.വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണെന്നും ഏഴ് മാസത്തെ ഇടവേളക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.

നിപ പ്രതിരോധത്തിനായി കേരളത്തിൽ ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ സംസ്ഥാനത്ത് പ്രധാന പ്രശ്നമാണ്.വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണെന്നും ഏഴ് മാസത്തെ ഇടവേളക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. കേരളം എല്ലാ രീതിയിലും നിപയെ നേരിടാൻ സജ്ജമാണ്. കോഴിക്കോട്ടും കണ്ണൂർ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിപ സമ്പർക്ക പട്ടികയില്‍ 1286 പേരുണ്ട്. ഹൈറിസ്ക് വിഭാഗത്തിലാണ് 276 പേർ. 122 പേർ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവർത്തകരുണ്ട്. 994 നിരീക്ഷണത്തിലാണ്. 304 സാമ്പിളിൾ 256 പേരുടെ ഫലം വന്നു. 6 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9 പേർ ഐസൊലേഷനിലുണ്ട്. മരുന്ന് മുതൽ ആംബുലൻസ് അടക്കം എല്ലാം സജ്ജമാണ്. സമ്പർക്ക പട്ടിക ഇനിയും കൂടിയേക്കും. നിപ പ്രതിരോധത്തിന് ആരോഗ്യമന്ത്രി നേരിട്ടാണ്നേതൃത്വം നൽകിയത്. മരുന്ന് മുതൽ ആംബുലൻസ് അടക്കം എല്ലാം സജ്ജമാണ്. സമ്പർക്ക പട്ടിക ഇനിയും കൂടിയേക്കും. സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം ഉണ്ടാക്കി. കുഞ്ഞുങ്ങൾക്ക് പ്രത്യേക മാനസിക പിന്തുണ നൽകി. 1099 പേർക്ക് കൗൺസിലിംഗ് നൽകി. നിപ നിർണയത്തിന് ലാബ് സംസ്ഥാനത്ത് സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളീയം എന്ന പേരിൽ കേരളപ്പിറവി ദിനത്തിൽ ഒരാഴ്ച നീളുന്ന ആഘോഷം കേരള സർക്കാർ സംഘടിപ്പിക്കും. പ്രത്യേക പരിപാടികൾ തിരുവനന്തപുരത്ത് കവടിയാർ മുതൽ കിഴക്കേകോട്ട വരെ സംഘടിപ്പിക്കും. കേരളം കൈവരിച്ച നേട്ടങ്ങൾക്കൊപ്പം ഭാവി കേരളത്തിന് എന്ത് വേണമെന്ന ചർച്ചയും നടത്തും. ടൂറിസം കൂടി ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുക. 25 ഓളം അന്താരാഷ്ട്ര സെമിനാറുകളും പത്തോളം പ്രദർശനങ്ങളും സംഘടിപ്പിക്കും. നിയമസഭയിൽ പുസ്തകോത്സവം സംഘടിപ്പിക്കും. നഗരം മുഴുവൻ ദീപാലംകൃതമാക്കുമെന്നും മന്ത്രി പറഞ്ഞു.