• Fri. Sep 27th, 2024

24×7 Live News

Apdin News

Saudi Man Jailed For 30 years For Criticising Government On Social Media | സൗദിയില്‍ രാജാവിനെയും ഭരണകൂടത്തെയും വിമര്‍ശിച്ചു ; വധശിക്ഷ റദ്ദാക്കി രണ്ടുമാസത്തിനുള്ളില്‍ വീണ്ടും ശിക്ഷ, 30 വര്‍ഷം തടവ്…! സമാനകുറ്റത്തിന് അനുജന് 20 വര്‍ഷം തടവ്

Byadmin

Sep 26, 2024


uploads/news/2024/09/737113/saudi-court.jpg

ദുബായ്: സര്‍ക്കാരിനെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചതിന് വധശിക്ഷ ലഭിക്കുകയും റദ്ദാക്കുകയും ചെയ്യപ്പെട്ട സൗദി അറേബ്യന്‍ വിരമിച്ച ടീച്ചര്‍ക്ക് 30 വര്‍ഷത്തെ തടവിന് ശിക്ഷ. വധശിക്ഷ റദ്ദാക്കി രണ്ട് മാസത്തിനുള്ളില്‍ സര്‍ക്കാരിനെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശിച്ചതിനാണ് വിരമിച്ച അധ്യാപകനെ തടവിന് ശിക്ഷിച്ചത്. ഓഗസ്റ്റില്‍ വധശിക്ഷ റദ്ദാക്കപ്പെട്ട മുഹമ്മദ് അല്‍-ഗംദി എന്ന വിരമിച്ച അദ്ധ്യാപകനാണ് ശിക്ഷ കിട്ടിയത്. സമാനകുറ്റത്തിന് അനുജന് 20 വര്‍ഷം തടവുശിക്ഷ ലഭിച്ചതിന് പിന്നാ​െ​ലയാണ്.

ബ്രിട്ടനില്‍ താമസിക്കുന്ന ഇസ്ലാമിക പണ്ഡിതനായ സഹോദരന്‍ സയീദ് അല്‍-ഗംദിയാണ് അപ്പീല്‍ കോടതിയുടെ വിധി പുറത്തുവിട്ടത്. കേസില്‍ 50 വയസ്സുള്ള മുന്‍ അധ്യാപകനെ 2022 ജൂണിലായിരുന്നു അറസ്റ്റ് ചെയ്തത്. പിന്നാലെ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി 2008-ല്‍ രൂപീകരിച്ച പ്രത്യേക ക്രിമിനല്‍ കോടതി 2023 ജൂലൈയില്‍ മുഹമ്മദ് അല്‍-ഗംദിയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

സര്‍ക്കാരിനെ വിമര്‍ശിച്ചും ജയിലിലടച്ച മതപുരോഹിതന്മാരായ സല്‍മാന്‍ അല്‍-ഔദ, അവദ് അല്‍-ഖര്‍നി എന്നിവരെ പോലെയുള്ള ‘മനസ്സാക്ഷിയുടെ തടവുകാരെ’ പിന്തുണയ്ക്കുന്ന പോസ്റ്റുകളും ഇട്ടതിന്റെ പേരിലാണ് മുഹമ്മദ് ശിക്ഷിക്കപ്പെട്ടത്. അദ്ദേഹത്തിനെതിരായ കേസ് ഭാഗികമായെങ്കിലും സര്‍ക്കാരിനെ വിമര്‍ശിച്ചും ജയിലിലടച്ച മതപുരോഹിതന്മാരായ സല്‍മാന്‍ അല്‍-ഔദ, അവദ് അല്‍-ഖര്‍നി എന്നിവരെ പിന്തുണയ്ക്കുന്നതുമായി പോസ്റ്റുകളായിരുന്നു എന്നാണ് കണ്ടെത്തിയതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.

സൗദി നേതൃത്വത്തിനെതിരായ ഗൂഢാലോചന, സര്‍ക്കാര്‍ സ്ഥാപനങ്ങളെ തുരങ്കം വയ്ക്കല്‍, ഭീകരവാദ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് വൃത്തങ്ങള്‍ അന്നു പറഞ്ഞ വിശദാംശങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ അദ്ദേഹത്തിന്റെ അക്കൗണ്ടിന് ഒമ്പത് ഫോളോവേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഗള്‍ഫ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ നിയമപ്രശ്നങ്ങള്‍ വെളിച്ചത്തുവന്നപ്പോള്‍ പറഞ്ഞു.

ശിക്ഷ ഗള്‍ഫ് രാജ്യത്തിന്റെ യഥാര്‍ത്ഥ ഭരണാധികാരിയായിരുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കീഴിലുള്ള അടിച്ചമര്‍ത്തല്‍ വര്‍ധിച്ചതായി വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത് എടുത്തുകാണിക്കുന്നു. 2023 സെപ്റ്റംബറില്‍ സംപ്രേഷണം ചെയ്ത ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രിന്‍സ് മുഹമ്മദ് ഈ കേസിനെ അഭിസംബോധന ചെയ്തു, സര്‍ക്കാര്‍ ഇതില്‍ ലജ്ജിക്കുന്നുവെന്നും ഫലം മാറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. ഗംദിയുടെ വധശിക്ഷ ഓഗസ്റ്റില്‍ അപ്പീലില്‍ റദ്ദാക്കി. ്എന്നാല്‍ പിന്നെയും വിമര്‍ശിച്ചതോടെ അത് തടവായി.

നിര്‍ണായകമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ മറ്റൊരു സഹോദരനായ 47-കാരനായ അസദ് അല്‍-ഗംദിക്ക് 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ചതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ചും സയീദ് അല്‍-ഗാംദിയും കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ ഒരു ആഗോള ടൂറിസം, ബിസിനസ്സ് ഡെസ്റ്റിനേഷന്‍ ആക്കി മാറ്റാന്‍ ഉദ്ദേശിച്ച് മൊഹമ്മദ് ബിന്‍ രാജകുമാരന്റെ കീഴില്‍, സൗദി അറേബ്യ വിഷന്‍ 2030 എന്നറിയപ്പെടുന്ന ഒരു നവീകരണ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ് പ്രാകൃതമായ രീതിയിലുള്ള ശിക്ഷാവിധികളും അവര്‍ നടപ്പാക്കുന്നത്.



By admin