
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ സ്വീകരണ വേദിയിലെ തിക്കും തിരക്കും ഉന്തും തള്ളും ദൃശ്യങ്ങൾ വൈറലായതോടെ കോൺഗ്രസിന് വലിയ നാണക്കേട് ആയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കോൺഗ്രസ് അനുഭാവികൾ തന്നെ ഇതിനെതിരെ പ്രതികരിച്ചു. ഇതോടെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍. വേദിയില്‍ വടകര എംപി ഷാഫി പറമ്പില്‍ പ്രസംഗിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോഴുണ്ടായ സ്‌നേഹതള്ളല്‍ മാത്രമാണ് അതെന്നും ഉന്തും തള്ളുമായി വ്യാഖ്യാനിക്കരുതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. ജാഥ വൈകിയതിനാല്‍ പാറക്കല്‍ അബ്ദുള്ളയും എം കെ രാഘവനും സംസാരിക്കട്ടെയെന്ന് ഷാഫി പറമ്പില്‍ പറയുകയായിരുന്നു.
ഷാഫിക്ക് നീരസം ഉണ്ടായിട്ടില്ല. ഷാഫി സംസാരിക്കണമെന്ന് വീണ്ടും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ വിളിക്കരുതെന്ന് പറഞ്ഞ് സ്‌നേഹതള്ളല്‍ നടത്തിയതാണ്. സ്‌നേഹത്തള്ളിനെ ഉന്തും തള്ളലുമാക്കരുത്. വേദിയില്‍ ആരും വീണിട്ടില്ല’, ഡിസിസി പ്രസിഡന്റ് വിശദീകരിച്ചു.
ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശനെ സ്വാഗത പ്രസംഗകനായ ഡിസിസി സെക്രട്ടറി സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തർക്കം തുടങ്ങുന്നതായി ദൃശ്യങ്ങളിൽ കാണുന്നത്. സതീശനെ ക്ഷണിച്ചതോടെ സ്ഥലം എംപി ഷാഫി പറമ്പിൽ സ്വാഗത പ്രസംഗകനെ പിന്നിലേക്ക് തള്ളിക്കൊണ്ടുപോകുന്നതും കാണാം.
പിന്നീട് സതീശൻ സംസാരിച്ചതിന് ശേഷം ക്ഷണിക്കാൻ സ്വാഗത പ്രസംഗകനായ പ്രമോദ് കക്കട്ടിൽ എത്തുമ്പോൾ ഷാഫി തടഞ്ഞു. എന്നാൽ സ്വാഗത പ്രസംഗകൻ ബലമായി മൈക്കിന് മുന്നിലെത്തി ഷാഫിയെ സംസാരിക്കാൻ ക്ഷണിച്ചു.
തിക്കിലും തിരക്കിലും വേദിയിൽ നിന്ന മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീഴുന്നതായും ദൃശ്യങ്ങൾ ഉണ്ട്. വേദിയിലെത്തി തനിക്ക് പ്രസംഗിക്കാനില്ലെന്ന് പറഞ്ഞ ഷാഫി പ്രതിപക്ഷ നേതാവിനോട് ഒരു വാചകം പറയുന്നു എന്ന് മാത്രം പറഞ്ഞു.100 സീറ്റ് എണ്ണുമ്പോൾ അതിൽ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞു നിർത്തി ഷാഫി വേദി വിടുന്നതായാണ് ദൃശ്യങ്ങൾ.