• Sun. Dec 28th, 2025

24×7 Live News

Apdin News

അമേരിക്കയുമായും ഇസ്രായേലുമായും ഇറാൻ പൂർണ്ണയുദ്ധത്തിലാണ് : നെതന്യാഹു-ട്രംപ് കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി ഇറാൻ പ്രസിഡൻ്റിന്റെ ഭീഷണി

Byadmin

Dec 28, 2025



ടെഹ്‌റാൻ: അമേരിക്ക, ഇസ്രായേൽ, യൂറോപ്പ് എന്നിവയുമായി തന്റെ രാജ്യം പൂർണ്ണ തോതിലുള്ള യുദ്ധത്തിന്റെ അവസ്ഥയിലാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ. ഇറാനിയൻ സുപ്രീം നേതാവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ശനിയാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ ഇസ്ലാമിക് റിപ്പബ്ലിക് സ്വന്തം കാലിൽ നിൽക്കാൻ പടിഞ്ഞാറൻ രാജ്യങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് പെഷേഷ്കിയൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണാൻ പോകുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റിന്റെ പ്രസ്താവന.

നമ്മുടെ രാജ്യം സ്വന്തം കാലിൽ നിൽക്കാൻ അവർ ആഗ്രഹിക്കുന്നില്ല. ഇറാഖ് നമുക്കെതിരെ നടത്തിയ യുദ്ധത്തേക്കാൾ മോശമായിരിക്കും ഈ യുദ്ധം എന്ന് ഇറാൻ പ്രസിഡന്റ് പറഞ്ഞു. ഈ യുദ്ധം അന്നത്തേക്കാൾ വളരെ സങ്കീർണ്ണവും ദുഷ്‌കരവുമാണ്. ഇറാഖുമായുള്ള യുദ്ധത്തിൽ സാഹചര്യം വ്യക്തമായിരുന്നു. അവർ മിസൈലുകൾ വിക്ഷേപിച്ചു, എവിടെ ആക്രമിക്കണമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ ഇവിടെ അവർ എല്ലാ വശങ്ങളിൽ നിന്നും നമ്മെ വളഞ്ഞിരിക്കുന്നു.

ഉപജീവനമാർഗ്ഗം, സംസ്കാരം, രാഷ്‌ട്രീയം, സുരക്ഷ എന്നിവയുടെ കാര്യത്തിൽ ഇപ്പോൾ അവർ നമുക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു ഇറാൻ പ്രസിഡന്റ് പറഞ്ഞു. എന്നാൽ ആയുധങ്ങളുടെയും ആളുകളുടെയും കാര്യത്തിൽ അവരുടെ മുൻ ആക്രമണങ്ങളെ അപേക്ഷിച്ച് ഇപ്പോൾ തങ്ങൾ വളരെ ശക്തരാണെന്നും അതിനാൽ അവർ ആക്രമിക്കാൻ തീരുമാനിച്ചാൽ സ്വാഭാവികമായും അവർക്ക് ശക്തമായ പ്രതികരണം ലഭിക്കുമെന്നും പ്രസിഡൻ്റിനൊപ്പമുള്ള ഇറാനിയൻ ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച ഫ്ലോറിഡയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണാൻ പോകുന്ന സമയത്താണ് പെസെഷ്കിയന്റെ അഭിമുഖം.

അതേ സമയം ഇറാനെ ആക്രമിക്കാനുള്ള പദ്ധതി നെതന്യാഹു അമേരിക്കൻ നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കുമെന്ന് പല റിപ്പോർട്ടുകളും പറയുന്നു. കൂടാതെ ജൂണിൽ നടന്ന സൈനിക നടപടികളേക്കാൾ ഉപരോധങ്ങൾ, അന്താരാഷ്‌ട്ര ഒറ്റപ്പെടൽ, നയതന്ത്ര സമ്മർദ്ദം എന്നിവയിലൂടെ ഇറാനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

By admin