• Mon. Mar 2nd, 2026

24×7 Live News

Apdin News

അമേരിക്കയെയും ഇസ്രായേലിനെയും ‘ഭീകരർ’ എന്ന് വിളിച്ച് ഹൂത്തി കമാൻഡർ : പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷം

Byadmin

Mar 2, 2026



ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണശേഷം മിഡിൽ ഈസ്റ്റ് കടുത്ത സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഇസ്രായേലിലും മിഡിൽ ഈസ്റ്റിലുടനീളം ഇറാൻ വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

കുവൈത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 3 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും 5 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇറാനിയൻ മിസൈലുകൾ പതിച്ചതിനെ തുടർന്ന് ഇസ്രായേലിൽ നിരവധി പേർ കൊല്ലപ്പെട്ടു. അതേസമയം ഇറാന്റെ പുതിയ നേതൃത്വം സംസാരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ അങ്ങനെ ചെയ്യാൻ പദ്ധതിയിടുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇതോടൊപ്പം 48 ഇറാനിയൻ നേതാക്കളെ കൊന്നതായി അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ അന്തിമ ലക്ഷ്യം കൈവരിക്കുന്നതുവരെ ഇറാനെതിരായ ആക്രമണങ്ങൾ തുടരുമെന്ന് പറഞ്ഞു.

അതേ സമയം തന്നെ ഇറാന്റെ പരമോന്നത നേതാവ് ഖമേനിയെ മുസ്ലീം ലോകത്തിന് വലിയ നഷ്ടമാണെന്ന് യെമനിലെ ഹൂത്തി നേതാവ് അബ്ദുൾ മാലിക് അൽ-ഹൂത്തി വിശേഷിപ്പിച്ചു. അമേരിക്കയും ഇസ്രായേലും പോലുള്ള നിന്ദ്യമായ ഭീകര രാജ്യങ്ങളാണ് ഈ നഷ്ടത്തിന് കാരണമെന്ന് അബ്ദുൾ മാലിക് പറഞ്ഞു. മുഴുവൻ മേഖലയിലും ഇസ്രായേലിന്റെ ആധിപത്യത്തിനുള്ള ഏറ്റവും വലിയ തടസ്സം ഇല്ലാതാക്കുന്നതിനാണ് ഈ കൊലപാതകം നടത്തിയതെന്ന് ഹൂത്തി നേതാവ് പറഞ്ഞു. പോരാട്ടം തുടരുന്നതിന് ഈ രക്തസാക്ഷിത്വം പ്രചോദനമാകും. ഇരു രാജ്യങ്ങളെയും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By admin