കൊച്ചി ; പേടിച്ചാണ് മകൻ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോയുടെ അമ്മ മരിയ കാർമൽ. മകൻ എവിടെയാണെന്ന് അറിയില്ല. ഷൈനിനെ എല്ലാവരും ചേർന്ന് വേട്ടയാടുകയാണെന്നും മരിയ കാർമൽ പറഞ്ഞു.
ലഹരി പരിശോധനയ്‌ക്കായി ഡാൻസാഫ് സംഘമെത്തിയപ്പോൾ ഹോട്ടൽമുറിയിൽ നിന്ന് ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ അമ്മയുടെ പ്രതികരണം പുറത്ത് വന്നത്.
‘ അവൻ ഉറങ്ങിക്കിടക്കുകയായിരുന്നു. പോലീസിന്റെ ഡ്രസിലല്ല അവർ വന്നത്. വലിയൊരു മനുഷ്യനാണ് വന്നത്. റൂം സർവീസിന് വന്നതാണോ , പോലീസാണോ എന്നും ചോദിച്ചു. അല്ലെന്ന് അവർ പറഞ്ഞു. ഉറക്കിത്തിനിടെയല്ലേ അവരെ പെട്ടന്ന് കാണുന്നത്. ഉപദ്രവിക്കുമെന്ന് പേടിച്ചിട്ടാണ് അവൻ ഇറങ്ങി ഓടിയത്. അവനെ ഞങ്ങൾക്ക് നന്നായി അറിയാം. അവന് ഭയങ്കര പേടിയാണ്. അവൻ എവിടെയാണ് എന്ന് ഞങ്ങൾക്ക് അറിയില്ല.
ഡാർസാഫ് ആണെങ്കിലും പൊലീസ് ആണെങ്കിലും റെയ്ഡ് നടത്തിയിട്ടുണ്ടാവില്ലേ. എന്നിട്ട് അവർക്ക് എന്തെങ്കിലും കിട്ടിയോ . അവൻ ഇറങ്ങി ഓടിയാലും പരിശോധിക്കാനല്ലേ അവർ വന്നത്. പരിശോധിച്ചിട്ട് എന്തെങ്കിലും കിട്ടിയോ. പരിശോധിക്കാനുള്ള അധികാരം ഉണ്ടല്ലോ? എന്തിനാണ് അവർ വന്നത് പരിശോധിക്കാനല്ലേ. പരിശോധിച്ചപ്പോൾ എന്തെങ്കിലും കിട്ടിയോ? എന്ന് ഞങ്ങൾക്ക് അറിയണമെന്നും ‘ മരിയ കാർമൽ പറഞ്ഞു