• Mon. Feb 16th, 2026

24×7 Live News

Apdin News

അർമേനിയയ്‌ക്ക് ഇന്ത്യ കൊടുത്ത പുതിയ ഡ്രോണ്‍ കണ്ട് ഞെട്ടി അസര്‍ബൈജാന്‍; ഇത് ഇസ്രയേലിന്‍റേതെന്ന് അസര്‍ബൈജാന്‍, അല്ലെന്ന് ഇസ്രായേൽ

Byadmin

Feb 15, 2026



ബാകു: അര്‍മേനിയ-അസര്‍ബൈജാന്‍ പോരാട്ടത്തിന്റെ സമവാക്യം മാറ്റിയെഴുതിയിരിക്കുകയാണ് കഴിഞ്ഞ കുറച്ചുനാളായി ഇന്ത്യന്‍ ആയുധങ്ങള്‍. അതില്‍ പ്രധാനം ഇന്ത്യയുടെ പിനാക മിസൈലും ആകാശ് വ്യോമപ്രതിരോധസംവിധാനവും 155എംഎം പീരങ്കിത്തോക്കുകളും ആണ്. ഇതുവരെ തുര്‍ക്കിയും പാകിസ്ഥാനുമാണ് അസര്‍ബൈജാന് ആയുധം നല്‍കിയിരുന്നത്. അന്ന് അസര്‍ബൈജാന്‍ അര്‍മീനിയയെ വല്ലാതെ പ്രതിരോധത്തില്‍ നിര്‍ത്തിയിരുന്നു. പക്ഷെ ഇന്ത്യയുടെ ആയുധങ്ങള്‍ എത്തിയതോടെ അസര്‍ബൈജാന് മുട്ടിടിക്കാന്‍ തുടങ്ങി. പക്ഷെ കഴിഞ്ഞ ദിവസം അര്‍മേനിയ അവരുടെ സൈനിക പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ച ഒരു ഒരു ഡ്രോണ്‍ കണ്ട് ശരിയ്‌ക്കും അസര്‍ബൈജാന്‍ നെഞ്ചത്തടിയും നിലവിളിയും തുടങ്ങിയെന്നാണ് വാര്‍ത്തകള്‍.

ഇസ്രായേല്‍ പണ്ട് അസര്‍ബൈജാന് നല്‍കിയ അതേ മാരകസ്വഭാവമുള്ള ‍ഡ്രോണിന്റെ ഈച്ചക്കോപ്പിയാണ് അര്‍മീനിയ പ്രദര്‍ശിപ്പിച്ച ഡ്രാഗണ്‍ ഫ്ളൈ 3 എന്നായിരുന്നു  അസര്‍ ബൈജാന്റെ കരച്ചില്‍. ഇത് ഇന്ത്യ വഴിയാണ് അര്‍മീനിയയിലേക്ക് എത്തിയതെന്നും അസര്‍ ബൈജാന്‍ ആരോപിച്ചിരിക്കുകയാണ്.

പക്ഷെ ഈ ഡ്രോണ്‍ തലനാരിഴകീറി പഠിച്ച ഇസ്രയേല്‍ ഒടുവില്‍ പറ‌ഞ്ഞു- ഈ ‍ഡ്രോണ്‍ ഇസ്രയേലില്‍ നിര്‍മ്മിച്ചതല്ല. ഇതോടെ അസര്‍ ബൈജാന് ഒരു കാര്യം മനസ്സിലായി. ഇസ്രയേല്‍ ഡ്രോണുകള്‍ക്ക് തുല്യശക്തിയുള്ള ഒരു ഡ്രോണ്‍ അര്‍മീനിയയില്‍ എത്തിയിരിക്കുന്നു. അര്‍മീനിയയിലെ ഡവാരോ എന്ന കമ്പനിയാണ് ഡ്രാഗണ്‍ ഫ്ലൈ3 എന്ന ഈ ഡ്രോണ്‍ നിര്‍മ്മിച്ചതെന്ന് അവകാശപ്പെടുന്നു. പക്ഷെ ഇന്ത്യയില്‍ നിന്നുള്ള ചില ഘടകങ്ങള്‍ ഈ ഡ്രാഗണ്‍ ഫ്ലൈ 3ല്‍ ഉണ്ടെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇസ്രയേലിന്റെ ഹാരൊപ് ഡ്രോണുമായി സാമ്യം ഇല്ലതാനും. ഇതോടെ ഇനി തങ്ങള്‍ക്ക് കിട്ടാന്‍ പോകുന്ന അടി ആലോചിച്ച് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് അസര്‍ബൈജാന്‍. കാരണം ഇസ്രേയേല്‍ നല്‍കിയ ഹാരൊപ് ഡ്രോണ്‍ ഉപയോഗിച്ചാണ് 2020ല്‍ അര്‍മീനിയയ്‌ക്കെതിരെ അസര്‍ബൈജാന്‍ വന്‍വിജയം നേടിയിരുന്നത്. പക്ഷെ ഇനി ആ വിജയം അസ്ഥാനത്താകും. ആര്‍മീനിയ തുല്ല്യശക്തിയില്‍ തിരിച്ചടിക്കും.

ഇസ്രയേലിന്റെ ചാവേര്‍ ഡ്രോണ്‍ ആണ് ഹാരൊപ്. ഇത് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെതിരെ ഉപയോഗിച്ചിരുന്നു. പാകിസ്ഥാന്റെ ഭീകരപരിശീലന കേന്ദ്രങ്ങളെ കീറിമുറിക്കാന്‍ ഇന്ത്യയെ സഹായിച്ച അത്യന്തം അപകടകാരിയായ ചാവേര്‍ ഡ്രോണ്‍ ആണ് ഹാരൊപ്. ഈ ഹാരൊപിന്റെ തനിപ്പകര്‍പ്പ് അര്‍മേനിയയിലെ ഡാവാരോ എന്ന കമ്പനിക്ക് കിട്ടിയത് ഇന്ത്യ വഴിയാണെന്ന ആരോപണമാണ് അസര്‍ബൈജാന്‍ ഉന്നയിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ ഇസ്രായേൽ നിഷേധിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ പ്രയോജനം ലഭിക്കുന്നത് സംഘർഷം ഇല്ലാത്തിടത്ത് സംഘർഷം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് എന്ന് ഇസ്രായേൽ വ്യക്തമാക്കി.

അസര്‍ബൈജാന്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്?

ഇന്ത്യ ആയുധനിര്‍മ്മാണരംഗത്ത് വന്‍ശക്തിയായി വളരുകയാണ്. ഇന്ത്യയ്‌ക്ക് ആവശ്യമായ ആയുധങ്ങള്‍ മാത്രമല്ല, വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുക കൂടിയാണ്. ഇന്ത്യയെ ഇല്ലാതാക്കാന്‍ തുര്‍ക്കിയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. വലിയൊരു ഗൂഢോലോചനയുടെ ഭാഗമായിട്ടായിരിക്കാം ഇന്ത്യയ്‌ക്കെതിരെ ഇത്തരമൊരു ആരോപണം എന്നാണ് കരുതുന്നത്.

അതുപോലെ അസര്‍ബൈജാന് ഇന്ത്യയുടെ അര്‍മേനിയയിലേക്കുള്ള രംഗപ്രവേശത്തോടെ കൂടുതല്‍ അടി കിട്ടികുയാമ്. അര്‍മീനിയയുമായുള്ള യുദ്ധത്തില്‍ നേരത്തെ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ അസര്‍ബൈജാന്‍ പാടെ തകര്‍ന്നിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ കടുത്ത ആരോപണം ഉന്നയിച്ച് ഇന്ത്യയെ ഇവിടെ നിന്നും ഓടിക്കുക എന്ന ലക്ഷ്യവുമുണ്ട്. ഇന്ത്യയും ഇന്ത്യയും ആയുധങ്ങളും അര്‍മീനിയയ്‌ക്ക് കിട്താതിരുന്നാല്‍ പഴയതുപോലെ അസര്‍ബൈജാന്റെ ആധിപത്യം തിരിച്ചുപിടിക്കാം.

മറ്റൊന്ന് ഇന്ത്യയെയും ഇസ്രയേലിനെയും തെറ്റിക്കാനുള്ള തുര്‍ക്കി ഉള്‍പ്പെടെയുള്ള ശക്തികളുടെ ഗൂഡാലോചന കൂടിയാണ് ഈ ആരോപണം എന്ന് കരുതപ്പെടുന്നു. എന്തായാലും ഇസ്രയേലിന്റെ വിശദീകരണം ഇന്ത്യയുടെ മുഖം രക്ഷിച്ചിരിക്കുന്നു. എന്ന് മാത്രമല്ല, അസര്‍ബൈജാന് ഇനി അര്‍മീനിയയില്‍ നിന്നും കൂടുതല്‍ പണി കിട്ടുകയും ചെയ്യും.

By admin