• Fri. Feb 13th, 2026

24×7 Live News

Apdin News

ആണവപോര്‍മുനകളോട് കൂടി മിസൈലുകള്‍ സൂക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും ;പാകിസ്ഥാന് അതില്ല; ഇന്ത്യയുടെ ആണവക്കുരത്ത് കൂടിയെന്ന് സിപ്രി

Byadmin

Feb 13, 2026



ന്യൂദല്‍ഹി: ആണവപോര്‍മുനകളോട് കൂടി മിസൈലുകള്‍ സൂക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെങ്കില്‍ പാകിസ്ഥാന് ഇപ്പോഴും ഈ കഴിവ് ഇല്ല. പാകിസ്ഥാന്‍ മിസൈലുകളും ആണവ പോര്‍മുനകളും വേറെ വേറെയാണ് സൂക്ഷിക്കുന്നത്. മിസൈലുകളുടെ ഒരുക്കത്തിലും വിന്യാസത്തിലും വരുത്തിയ ആധുനികമായ മാറ്റങ്ങള്‍ മൂലം ഇന്ത്യയുടെ ആണവക്കരുത്ത് വര്‍ധിച്ചതായി സ്വീഡന്‍ കേന്ദ്രകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തരാഷ്‌ട്ര സംഘടനയായ സിപ്രി.

സ്വീഡിനെല സ്റ്റോക് ഹോം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് സിപ്രി. യുദ്ധമില്ലാത്ത സാഹചര്യത്തിലും മിസൈലുകള്‍ ആണവപോര്‍മനുകളുമായി ഘടിപ്പിച്ച് കാനിസ്റ്ററൈറ്റസ് രീതിയില്‍ സൂക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കുന്നു. ഇന്ത്യയുടെ ആണവായുധങ്ങളുടെ ചുമതലയുള്ള സ്ട്രാറ്റജിക് പൊലീസ് കമാന്‍റ് ആണ് ഇത്തരമൊരു മാറ്റം സാധ്യമാക്കിയത്.

നേരത്തെ ഇന്ത്യയ്‌ക്ക് അതിന് കഴിയില്ലായിരുന്നു. അന്ന് ആണവായുധം നിറച്ച പോര്‍മുനകളും മിസൈലുകളും പ്രത്യേകം പ്രത്യേകം സൂക്ഷിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ അത് വേണ്ട. മിസൈലുകള്‍ ആണവ പോര്‍മനുകളോടെ കാനിസ്റ്ററൈസ്ഡ് രീതിയില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞതോടെ ഏത് നിമിഷം യുദ്ധമുണ്ടായാലും ഉടനെ ഈ ആണവ മിസൈലുകള്‍ ശത്രുവിനെ തകര്‍ക്കാനായി അയയ്‌ക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ പഴയ അവസ്ഥയില്‍ ആണ് നില്‍ക്കുന്നത്. അവര‍്ക്ക് ആണവായുധം നിറച്ച പോര്‍മുനകളും മിസൈലുകളും പ്രത്യേകം പ്രത്യേകം സൂക്ഷിക്കേണ്ടി വരികയാണ്. .

ആണവപോര്‍മുനയുള്ള മിസൈലുകളാണ് ഇങ്ങിനെ സൂക്ഷിക്കുന്നത്. എംഐആര്‍വി സംവിധാനത്തോടുകൂടിയ അഗ്നി മിസൈല്‍ പരമ്പരയിലെ അഗ്നി 5, അഗ്നി പരമ്പരയിലെ ആധുനിക മിസൈലായ അഗ്നി പി എന്നീ മിസൈലുകളാണ് ഇങ്ങനെ സൂക്ഷിക്കുന്നത്. ഇതോടെ ഇന്ത്യയ്‌ക്ക് ലോഞ്ച് ഓണ്‍ വാണിങ്ങ് എന്ന മുന്‍തൂക്കമുണ്ട്. അതായത് ഏത് നിമിഷവും ശത്രുവിനെതിരെ ആണവായുധം പ്രയോഗിക്കാം. മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സമയം കുറയ്‌ക്കാനും കഴിയും.

മാത്രമല്ല, ശത്രുവിന്റെ ആക്രമണം മുന്‍കൂട്ടി അറിഞ്ഞ് ഈ ആണവമിസൈലുകള്‍ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റാം. പാകിസ്ഥാന് അതിന് ആകില്ല. അതാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ആണവായുധങ്ങള്‍ സൂക്ഷിച്ച കിരാനക്കുന്നില്‍ വിള്ളലുണ്ടായപ്പോള്‍ പാകിസ്ഥാന് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നത്.

By admin