• Fri. Aug 29th, 2025

24×7 Live News

Apdin News

ആന്റണിയെ ഒറ്റുകാരനെന്നും അധികാര കൊതിയനെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവിന്‌റെ ആത്മകഥ

Byadmin

Aug 28, 2025



പ്രകാശനം ചെയ്തത് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

തിരുവനന്തപുരം: എ. കെ ആന്റണിയെ ഒറ്റുകാരനെന്നും അധികാര കൊതിയനെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവിന്‌റെ ആത്മകഥ. കോണ്‍ഗ്രസ് നേതാവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. കെ ഗോപിനാഥനാണ് ആത്മകഥയില്‍ കോണ്‍ഗ്രസ് നേതാവായ എ കെ ആന്റണിയുടെ കാപട്യത്തെക്കുറിച്ച് തുറന്നെഴുതുന്നത്.
94 കാരനായ ഗോപിനാഥന്റെ ‘ഞാന്‍, എന്റെ ജീവിതം’ എന്ന ആത്മകഥയുടെ പ്രകാശനം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനാണ് നിര്‍വഹിച്ചത്.
‘സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ആരെയും ഒറ്റുകൊടുക്കാന്‍ മടിയില്ലാത്ത ഒരു ചതിയനായ മനുഷ്യനാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണി. അധികാരത്തോട് വിരക്തിയും വിമുഖതയുമുള്ളയാള്‍ എന്ന പരിവേഷം കൊണ്ടു നടക്കുമ്പോഴും അധികാര സ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഒരു മടിയും കാണിക്കാത്ത ആളാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ സമാനതകളില്ലാത്ത പദവികളിലിരുന്നിട്ടും ആര്‍ക്കുവേണ്ടിയും സ്ഥാനങ്ങള്‍ ഒഴിഞ്ഞു കൊടുക്കാത്ത അധികാര കൊതിയനാണ് അയാള്‍. സാധാരണ കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി ഒരു ഉപകാരവും ചെയ്യത്തുമില്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കാറുമില്ല എന്ന് ഗോപിനാഥന്‍ പറയുന്നു.
‘രാഷ്ടീയത്തെ അക്ഷരാര്‍ത്ഥത്തില്‍ അവസരങ്ങളുടെ കലയാക്കി മാറ്റിയ വ്യക്തിയാണ് ആന്റണി. വിദ്യാര്‍ത്ഥികാലം മുതല്‍ അങ്ങനെയായിരുന്നു. കെഎസ്യു തുടങ്ങുമ്പോള്‍ ആന്റണി കോളേജില്‍ പോലുമില്ല. എന്നാല്‍ അതിന്റെ സ്ഥാപക നേതാവായാണ് വിശേഷിക്കപ്പെടുന്നത്. 1957ല്‍ കെഎസ്യു തുടങ്ങുമ്പോള്‍ ജോര്‍ജ് തരകന്‍ പ്രസിഡന്റും വയലാര്‍ രവി ജനറല്‍ സെക്രട്ടറിയും ആയിരുന്നു. ഈ യഥാര്‍ത്ഥ സ്ഥാപകരെയെല്ലാം തമസ്‌കരിച്ച് കെഎസ്യുവിന്റെ സ്ഥാപകനായി ആന്റണി വിരാജിക്കുന്നു’
‘ഒരണ സമരത്തിലും ആന്റണിക്ക് പ്രത്യേകിച്ച് പങ്കൊന്നുമില്ലായിരുന്നു. എന്നിട്ടും അതിന്റെ നേതാവായും സ്ഥാപിക്കപ്പെട്ടു. കെഎസ്യുവിന്റെ തുടക്കത്തില്‍ താന്‍ സ്ഥാനത്തെങ്ങും ഉണ്ടായിരുന്നില്ല എന്നോ ഒരണ സമരത്തില്‍ പങ്കില്ലെന്നോ പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ആത്മകഥയില്‍ പറയുന്നു.

 

 

By admin