• Wed. Mar 4th, 2026

24×7 Live News

Apdin News

ആറ്റുകാല്‍ പൊങ്കാല: മന്ത്രി വലിഞ്ഞു; എണ്ണയിട്ട യന്ത്രം പോലെ നഗരസഭ

Byadmin

Mar 4, 2026



തിരുവനന്തപുരം: സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി. ശിവന്‍കുട്ടി പേരിനൊരു മീറ്റിങ്ങില്‍ പങ്കെടുത്തശേഷം ഉള്‍വലിയുകയും ഇടത്‌കേന്ദ്രങ്ങള്‍ പൊങ്കാല ഉത്സവം പരാജയപ്പെടുത്താന്‍ അണിയറനീക്കങ്ങള്‍ സജീവമാക്കുകയും ചെയ്തിട്ടും അതെല്ലാം അവഗണിച്ച് ആറ്റുകാല്‍ പൊങ്കാല മഹോത്സവം വന്‍വിജയമായി. പൊങ്കാല ഉത്സവം അലങ്കോലമാക്കാന്‍ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകള്‍ നടത്തിയ ആസൂത്രിത നീക്കള്‍ക്ക് തടയിട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണസമിതി. ക്ഷേത്രത്തിന് ചുറ്റമുള്ള വാര്‍ഡുകളില്‍ കുടിവെള്ളം മുട്ടിച്ചും പൊങ്കാല ഉത്സവത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇടത് അനുഭാവമുള്ള ഡോക്ടര്‍മാരെക്കൊണ്ട് പ്രസ്താവനകള്‍ ഇറക്കിയും പരമാവധി ശ്രമിച്ചിട്ടും അവയെല്ലാം നിഷ്പ്രഭമാക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണസമിതിക്കായി. സിപിഎമ്മിന്റെ മൗനാനുവാദത്തോടെ അനധികൃത പാര്‍ക്കിങ് പിരിവുള്‍പ്പെടെ വര്‍ഷങ്ങളായി നടത്തിയിരുന്ന തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാനും തടയാനും മേയര്‍ വി.വി. രാജേഷ് മുന്‍കൈയെടുത്തു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടിട്ടൂം എണ്ണയിട്ട യന്ത്രംപോലെ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ച കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ ഇടപെടല്‍ മൂലം ആസൂത്രണത്തിലും നിര്‍വഹണത്തിലും ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല ഉത്സവം മികച്ചുനിന്നു. സിപിഎമ്മിനെ പരാജയപ്പെടുത്തിയതിന് പകവീട്ടാനായി ക്ഷേത്രത്തിന് ചുറ്റുമുള്ള വാര്‍ഡുകളിലെ കുടിവെള്ളം മുട്ടിച്ചേക്കുമെന്ന സംശയമുയര്‍ന്നതോടെ 160 ടാങ്കുകളില്‍ വെള്ളം സംഭരിക്കാനും ആവശ്യമുള്ളത്ര ടാങ്കറുകള്‍ തയാറാക്കാനും നഗരസഭ മുന്‍കൈയെടുത്തു.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരശുചീകരണം ഉറപ്പുവരുത്തുന്നതിലും നഗരസഭ മാതൃകയായി. പൊങ്കാലയ്‌ക്കു തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ നഗരത്തിലെ 25 വാര്‍ഡുകളിലായി 100 കേന്ദ്രങ്ങള്‍ ശുചീകരിച്ചു. ഒരേ സമയം 2000 വനിതകളുള്‍പ്പെടെ 5000 സേവാഭാരതി പ്രവര്‍ത്തകരാണ് നഗരം ശുചീകരിക്കാന്‍ കൗണ്‍സിലര്‍മാരോടൊപ്പം സഹകരിച്ച് രംഗത്തെത്തിയത്. പൊങ്കാല അര്‍പ്പിക്കുന്നവര്‍ക്കുള്ള മെഡിക്കല്‍ സേവനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഒരുവിഭാഗം ഡോക്ടര്‍മാര്‍ പ്രസ്താവന ഇറക്കിയതിനു തൊട്ടുപിന്നാലെ, സേവാഭാരതിയുടെ 112 ഡോക്ടര്‍മാര്‍ സേവനത്തിനെത്തുമെന്ന് മേയര്‍ വ്യക്തമാക്കിയതും സിപിഎം അനുഭാവികളായ ഡോക്ടര്‍മാര്‍ക്ക് തിരിച്ചടിയായി. ഇതോടെ അവര്‍ പ്രസ്താവന പിന്‍വലിക്കുകയും പൊങ്കാല മഹോത്സവവുമായി സഹകരിക്കാന്‍ തയാറാവുകയും ചെയ്തു.

പൊങ്കാലയ്‌ക്കുശേഷം നഗരം ശുചീകരിക്കാന്‍ ആയിരത്തിലധികം താത്കാലിക ജീവനക്കാരെ അധികമായി നിയമിച്ചിരുന്നു. ഈ ജീവനക്കാരും സേവാഭാരതി സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് പൊങ്കാല നൈവേദ്യം കഴിഞ്ഞതിനു തൊട്ടുപിന്നാലെ നഗരം പൂര്‍ണമായും ശുചീകരിച്ചു. പൊങ്കാലനടന്ന പ്രദേശങ്ങളെ പല സോണുകളായി തിരിച്ച് ഓരോ സോണിലും ഓരോ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

അതിനാല്‍ കൃത്യതയോടെ അതിവേഗം ശുചീകരണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായി. തുടര്‍ന്ന് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നഗരം കഴുകി വൃത്തിയാക്കുകയും ചെയ്തു.

By admin