• Tue. Jun 2nd, 2026

24×7 Live News

Apdin News

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

Byadmin

Jun 2, 2026


ന്യൂദല്‍ഹി: സ്വിസ് ബാങ്ക് അവരുടെ വന്‍നിക്ഷേപങ്ങള്‍ ഇനി രഹസ്യമായി സൂക്ഷിക്കില്ല. പകരം അതിന്റെ വിവരങ്ങള്‍ പുറത്തുവിടും. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ നിക്ഷേപകരുടെ സമ്പത്ത് മരവിപ്പിക്കും. സ്വിസ് ബാങ്കിന്റെ ഈ പുതിയ നയം കാരണം ഈ ബാങ്കില്‍ ഇത്രയും കാലം വന്‍തുക നിക്ഷേപിച്ച അതീവസമ്പന്നരെല്ലാം അസ്വസ്ഥരാണ്.

ഇതോടെ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ശരത് പവാറും പി.ചിദംബരവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വേറെ ഏതെങ്കിലും ബാങ്കുളിലേക്ക് അവരുടെ നിക്ഷേപം മാറ്റേണ്ടിവരും. അള്‍ട്രാ ഹൈ നെറ്റ് വര്‍ത്ത് ഇന്‍ഡിവിജ്വല്‍സ് (യഎച്ച്എന്‍ഐ- അതീവസമ്പന്നവ്യക്തികള്‍) അവരുടെ പണം ഇനി മറ്റേതെങ്കിലും ബാങ്കുകളില്‍ നിക്ഷേപിക്കേണ്ടതായി വരും.

റഷ്യന്‍-ഉക്രൈന്‍ യുദ്ധം മൂലമാണ് സ്വിസ് ബാങ്കിന് അവരുടെ നയം മാറ്റേണ്ടിവന്നത്. റഷ്യയ്‌ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം സ്വിസ് ബാങ്കിനും നടപ്പാക്കേണ്ടി വന്നു. ഇതുപ്രകാരം റഷ്യയിലെ അതീവസമ്പന്നര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച പണം പൂര്‍ണ്ണമായും മരവിപ്പിച്ചു. ഏകദേശം 680 കോടി ഡോളറോളം വരുന്ന റഷ്യന്‍ നിക്ഷേപമാണ് മരവിപ്പിച്ചത്. പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയതോടെ മധ്യേഷ്യയിലെ ഏകദേശം ആയിരത്തോളം അക്കൗണ്ടുകള്‍ എച്ച് എസ് ബിസി സ്വിസ് ബാങ്ക് നിര്‍ത്തലാക്കി. ചില അക്കൗണ്ടുകളില്‍ 100 കോടി ഡോളറില്‍ പരം നിക്ഷേപമുണ്ടായിരുന്നു. രാഷ്‌ട്രീയസ്വഭാവമുള്ളവരുടെ ഫണ്ടുകള്‍ നിര്‍ത്തലാക്കാന്‍ സ്വിസ് ബാങ്കിന്റെ മേല്‍നോട്ടസമിതി നിര്‍ദേശിച്ചതനുസരിച്ചായിരുന്നു ഈ നീക്കം.

ഇനി മുതല്‍ യൂറോപ്യന്‍ യൂണിയന്‍ എന്ത് രാഷ്‌ട്രീയ തീരുമാനമെടുത്താലും അത് സ്വിസ് ബാങ്കിനും ബാധകമായിരിക്കുമെന്നര്‍ത്ഥം. അതായത് വന്‍തുക നിക്ഷേപിച്ചവരുടെ രാജ്യവുമായി യൂറോപ്യന്‍ യൂണിയന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ സ്വിസ് ബാങ്ക് ആ രാജ്യങ്ങളില്‍ നിന്നുള്ള വന്‍നിക്ഷേപങ്ങള്‍ മരവിപ്പിക്കും. ഇതോടെ നാളെ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യക്കാരുടെ സമ്പത്തും സ്വീസ് ബാങ്ക് മരവിപ്പിക്കും. ഇത് സോണിയ, രാഹുല്‍ , ശരത് പവാര്‍, പി.ചിദംബരം പോലുള്ള വന്‍തുക സ്വിസ് ബാങ്കില്‍നിക്ഷേപിച്ചവര്‍ക്ക് ഉറക്കം നഷ്ടപ്പെടുത്തുന്ന തീരുമാനമാണ്.

രാഷ്‌ട്രീയ അസ്ഥിരത സാധാരണമായിത്തീര്‍ന്ന ഇക്കാലത്ത് ഇവര്‍ മറ്റൊരു സുരക്ഷിത ബാങ്കില്‍ അഭയം തേടേണ്ടിവരും. പക്ഷെ രാഷ്‌ട്രങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ പതിവായിത്തീര്‍ന്ന ഇക്കാലത്ത് എവിടെയാണ് സുരക്ഷിതമായ ആ ബാങ്കുകള്‍ എന്ന ചോദ്യവും ഉയരുകയാണ്. പലരും ഈ തുക സിംഗപ്പൂര്‍, യുഎഇ, ഹോങ്കോങ്ങ് എന്നീ രാജ്യങ്ങളിലെ ബാങ്കുകളിലേക്ക് മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പലരും നിക്ഷേപം പലതായി വീതിച്ച് പല രാജ്യങ്ങളിലായി നിക്ഷേപിക്കുകയാണ്. ഇതി റിസ്ക് കുറയ്‌ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.



By admin