• Sun. Feb 8th, 2026

24×7 Live News

Apdin News

ഇന്ത്യയുടെ പിനാക മിസൈലിന്റെ ഗുണമറിഞ്ഞ അര്‍മേനിയയ്‌ക്ക് വേണം ഇന്ത്യയുടെ കാഴ്ചയ്‌ക്കപ്പുറം ആക്രമണശേഷിയുള്ള അസ്ത്ര മിസൈല്‍

Byadmin

Feb 8, 2026



ന്യൂദല്‍ഹി: ഇന്ത്യ വലിയൊരു മിസൈല്‍ പവറായി ഉയരുകയാണ്. അതിന്റെ തുടക്കം ബ്രഹ്മോസ് മിസൈലില്‍ നിന്നായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ മുട്ടില്‍ വീഴ്‌ത്തിയ ഒരു പ്രധാന ആയുധം ബ്രഹ്മോസ് മിസൈല്‍ ആയിരുന്നു.

പക്ഷെ ഇന്ത്യ മിസൈല്‍ ശക്തിയില്‍ അതിനപ്പുറം പോവുകയാണ്. പിനാക, അസ്ത്ര, അഗ്നി, ആകാശ്, നാഗ്…എന്നിങ്ങനെ മിസൈലുകള്‍ എത്ര വേണമെങ്കിലുമുണ്ട് ഇന്ത്യയുടെ ആവനാഴിയില്‍. അതില്‍ ബലിസ്റ്റിക് മിസൈലുണ്ട്, ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെ പറക്കുന്ന ക്രൂയിസ് മിസൈലുകളുമുണ്ട്. ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് വരെ വേഗതയില്‍ കുതിക്കുന്ന സൂപ്പര്‍ സോണിക് മിസൈലുകളും അഞ്ച് മടങ്ങിനേക്കാള്‍ അധികം വേഗതയില്‍ കുതിയ്‌ക്കുന്ന ഹൈപ്പര്‍ സോണിക് മിസൈലുകളും ഉണ്ട്.

വിദേശരാജ്യങ്ങള്‍ക്കും ഇന്ത്യയുടെ മിസൈലുകള്‍ പ്രിയപ്പെട്ടവയായി മാറുകയാണ്. ചൈനയില്‍ നിന്നും കോടികള്‍ നല്‍കി മിസൈലുകള്‍ വാങ്ങിക്കൂട്ടിയ പാകിസ്ഥാന്റെ ഗതികേട് ഓപ്പറേഷന്‍ സിന്ദൂറില്‍ ലോകം കണ്ടു. ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനത്തെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ അവരുടെ ജെ20, ജെഎഫ് 17 എന്നീ യുദ്ധവിമാനങ്ങളില്‍ നിന്നും അയച്ച പിഎല്‍ 15 മിസൈല്‍ പഞ്ചാബില്‍ ലക്ഷ്യം തെറ്റി നിലം പൊത്തിയത് ചൈനീസ് മിസൈലുകളുടെ കഴിവില്ലായ്‌മ തെളിയിച്ചു. അതേ സമയം ബ്രഹ്മോസ് മിസൈല്‍ തകര്‍ത്തത് പാകിസ്താനിലെ ഭീകരവാദകേന്ദ്രങ്ങളെയും പാകിസ്ഥാന്റെ പട്ടാള വ്യോമകേന്ദ്രങ്ങളെയുമാണ്.

പക്ഷെ ഇന്ത്യയുടെ പിനാക മിസൈലും ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ഈ പിനാക മിസൈല്‍ അര്‍മേനിയ വാങ്ങിയിരുന്നു. അസര്‍ബൈജാനെതിരായ യുദ്ധത്തില്‍ ഉപയോഗിക്കാനായിരുന്നു ഇത്. ഈയിടെ റഷ്യന്‍ നിര്‍മ്മിതമായ അങ്ങേയറ്റം കരുത്തുള്ള ടി-79 വിഭാഗത്തില്‍ പെട്ട ഒരു ടാങ്കിനെ അര്‍മേനിയ അയച്ച പിനാക മിസൈല്‍ തകര്‍ത്തു തരിപ്പണമാക്കിയിരുന്നു. ഇതോടെ പിനാകയുടെ ഖ്യാതി ലോകമെങ്ങും പരന്നിട്ടുണ്ട്. അതിനിടയിലാണ് ബിയോണ്ട് വിഷ്വല്‍ റേഞ്ചുള്ള അസത്ര മാര്‍ക്ക് 1, അസ്ത്ര മാര്‍ക്ക് 2 എന്നീ മിസൈലുകളെ കൂടുതല്‍ അകലേക്ക് കുതിച്ച് ശത്രുവിന് നാശമുണ്ടാക്കാന്‍ പാകത്തില്‍ വികസിപ്പിച്ചത്. അന്തരീക്ഷ വായുവിലെ ഓക്സിജന്‍ വലിച്ചെടുത്ത് അതിന്റെ സഹായത്തില്‍ അതിവേഗം കുതിക്കാനുള്ള ശേഷി അസ്ത്ര കൈവരിച്ചുകഴിഞ്ഞു. 50 കിലോമീറ്ററാണ് കാണാവുന്ന ദൂരപരിധി എന്ന് പറയുന്നത്. അതിനും അപ്പുറം കുതിക്കുന്ന മിസൈലിനെയാണ് ബിയോണ്ട് വിഷ്വല്‍ റേഞ്ച് എന്ന് വിളിക്കുക. ബിവിആര്‍ എന്ന് പറയുന്നു. അസ്ത്ര ബിവിആര്‍ ആണ്. യുദ്ധവിമാനങ്ങളില്‍ ബിവിആര്‍ ഫിറ്റു ചെയ്യുക എന്നത് ശത്രുവിന് വല്ലാത്ത കിടുക്കമുണ്ടാക്കും. അസ്ത്ര മാര്‍ക്ക് ഒന്നിന്റെ ദൂരപരിധി 110 കിലോമീറ്റര്‍ ആയിരുന്നു. അത് 160 കിലോമീറ്റര്‍ ആയി ഉയര്‍ത്താന്‍ പോവുകയാണ്. അസ്ത്ര മാര്‍ക്ക് 2ന്റെ ദൂരപരിധി 200 കിലോമീറ്ററാക്കി ഉയര്‍ത്താനും പോവുകയാണ്. ഇതോടെ അസ്ത്ര കൂടുതല്‍ മാരകമാകും. ഇന്ത്യ അവരുടെ അസ്ത്ര ബിവിആര്‍ മിസൈലുകള്‍ യുദ്ധവിമാനങ്ങളുമായി സംയോജിപ്പിക്കുന്നതില്‍ വിജയിച്ചു കഴിഞ്ഞു. ഇത് തന്നെയാണ് അര്‍മേനിയയും ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് അസ്ത്ര അവരുടെ യുദ്ധവിമാനങ്ങളില്‍ സംയോജിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. അത് വിജയിച്ചാല്‍ അസര്‍ബൈജാനെതിരായ അര്‍മേനിയയുടെ യുദ്ധവീര്യം പതിന്മടങ്ങ് വര്‍ധിയ്‌ക്കും. ഇതോടെ ഇന്ത്യയുടെ മിസൈല്‍ പവര്‍ വീണ്ടും ലോകത്ത് കൂടുതല്‍ ചര്‍ച്ചാവിഷയമാകും.

By admin