• Mon. Jun 15th, 2026

24×7 Live News

Apdin News

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

Byadmin

Jun 15, 2026


ന്യൂദല്‍ഹി: 190 ആണവ പോർമുനകളിൽ 12 എണ്ണം ഇന്ത്യ ആദ്യമായി പ്രവർത്തനക്ഷമമായി വിന്യസിച്ചതായി സ്വീഡന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിപ്രിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റോക് ഹോം ഇന്‍റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) എന്നത് ആയുധ നിയന്ത്രണവും നിരായുധീകരണവും ഉൾപ്പെടെയുള്ള സുരക്ഷാ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന ഒരു അന്താരാഷ്‌ട്ര സ്വതന്ത്ര സ്ഥാപനമാണ്. സമാധാനകാലത്ത് യുദ്ധമുനകളും വിതരണ സംവിധാനങ്ങളും വേർപെടുത്തി സൂക്ഷിക്കുക എന്ന ഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള തന്ത്രത്തിൽ നിന്നുള്ള ഒരു മാറ്റമാണിത്.

ഇതിൽ 12 ആണവപോര്‍മുനകള്‍ ഇന്ത്യ ആദ്യമായി പ്രവർത്തനക്ഷമമായി വിന്യസിച്ചിട്ടുണ്ടെന്നും അതിൽ പറയുന്നു. സമാധാനകാലത്ത് വാർഹെഡുകളും ഡെലിവറി സിസ്റ്റങ്ങളും വേർപെടുത്തി സൂക്ഷിക്കുക എന്ന ഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള തന്ത്രത്തിൽ നിന്നുള്ള ഒരു മാറ്റമാണിത്. വെള്ളിയാഴ്ച, പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്‌ട്രങ്ങളോട് ഈ മാറ്റത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് പരിശോധിക്കാന്‍ അഭ്യർത്ഥിക്കുകയായിരുന്നു. .

ഇന്ത്യ മുങ്ങിക്കപ്പലുകളില്‍ ആണവ മിസൈലുകള്‍ സ്ഥാപിക്കുന്നതില്‍ പാകിസ്ഥാൻ അസ്വസ്ഥരായിരുന്നു. പാകിസ്ഥാന് ഇപ്പോഴും മുങ്ങിക്കപ്പലുകളില്‍ നിന്നും ആണവ മിസൈലുകള്‍ തൊടുക്കാനുള്ള സാങ്കേതിക വിദ്യ കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ചൈനയാകട്ടെ ഈ സാങ്കേതിക വിദ്യ പാകിസ്ഥാന് നല്‍കാന്‍ മടിക്കുകയാണ്. ഇന്ത്യയുടെ ഈ നീക്കം ഇന്ത്യാ-പാക് സന്തുലിതാവസ്ഥയിൽ മാറ്റം വരുത്താൻ കഴിയുമെന്നും പറയുന്നു.

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂരിനുശേഷം, പ്രതിരോധ ആയുധങ്ങളിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാൻ തുടങ്ങി. വെള്ളിയാഴ്ച, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 21,700 കോടി രൂപ ചെലവിൽ തദ്ദേശീയ പദ്ധതിയായ ‘പ്രൊജക്റ്റ് കുശ’ ആരംഭിച്ചു. ഈ പദ്ധതിയുടെ കീഴിൽ ദീർഘദൂര ഉപരിതല-വിമാന മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നിർമ്മിക്കും. ഈ സംവിധാനങ്ങൾക്ക് 400 കിലോമീറ്റർ അകലെ നിന്ന് യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ എന്നിവ ലക്ഷ്യമിടാൻ കഴിയും.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഇന്ത്യയുടെ ബഹുതല വ്യോമപ്രതിരോധ സംവിധാനമായ “സുദർശൻ ചക്ര”യുടെ ഭാഗമാണ് പ്രോജക്റ്റ് കുശ. ഓപ്പറേഷൻ സിന്ദൂരിൽ നമ്മുടെ ധീരരായ സായുധ സേനകൾ വിതച്ച നാശം പാകിസ്ഥാന്റെ ഫീൽഡ് മാർഷൽ അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചിരുന്നു. ഇന്ത്യ പുതിയ പുതിയ പ്രതിരോധ നീക്കങ്ങളിലൂടെ അസിം മുനീറിന് കൂടുതല്‍ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചുകൊണ്ടേയിരിക്കുന്നു. ഏറ്റവുമൊടുവില്‍ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകൊണ്ടുള്ള ഇന്ത്യയുടെ നീക്കം എന്നെന്നേയ്‌ക്കുമായി അസിം മുനീറിന്റെ ഉറക്കം കെടുത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യൻ സായുധ സേന ഒരിക്കലും അവരുടെ വിജയത്തിൽ ആഹ്ളാദിച്ചില്ല. സംഘർഷത്തിനിടെ ശ്രദ്ധയിൽപ്പെട്ട തെറ്റുകളും പോരായ്‌മകളും തിരുത്തുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയുടെ പ്രതിരോധരംഗത്തെ ഈ പോരായ്‌മകളെല്ലാം പരിഹരിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണ്. ഇത് നമ്മുടെ പ്രധാനമന്ത്രിയുടെ ദർശനത്തിന്റെയും ശക്തമായ ഇച്ഛാശക്തിയുടെയും ‘ആത്മനിർഭർത’ (സ്വാശ്രയത്വം) കൈവരിക്കാനുള്ള നമ്മുടെ സൈന്യത്തിന്റെ ലക്ഷ്യത്തിന്റെയും സൂചനയാണ്.



By admin