
ധാക്ക: ഒരിയ്‌ക്കല്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഇന്ത്യാവിരുദ്ധരായ മൂന്ന് പേര്‍ ഇപ്പോള്‍ ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ലമെന്‍റിലേക്ക് എംപിയായി എത്തുകയാണ്. ലുത്ഫുസ്സമാൻ ബാബർ, അബ്ദുസ് സലാം പിന്‍റു എന്നിവർ. ബിഎന്‍പി ടിക്കറ്റിലാണ് ജയിച്ചത്. എടിഎം അസ്ഹറുൽ എന്ന മറ്റൊരു കൊടും കുറ്റവാളി ജമാഅത്തെ ഇസ്ലാമിയുടെ പ്രതിനിധിയാണ് ജയിച്ചത്. ഇവര്‍ ചെയ്ത കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള പല കുറ്റകൃത്യങ്ങളിലും പ്രധാനമന്ത്രിയായി ചുമതയേല്‍ക്കാന്‍ പോകുന്ന താരിഖ് റഹ്മാനും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളിയാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.
ലുത്ഫുസ്സമാന്‍ ബാബര്‍
ലുത്ഫുസ്സമാന്‍ ബാബര്‍ 2004 ആഗസ്ത് 21ന് ഷേഖ് ഹസീനയെ വധിക്കാന്‍ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ്. പക്ഷെ തലനാരിഴയ്‌ക്ക് അവര്‍ രക്ഷപ്പെട്ടു. ആ സ്ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. അവാമി ലീഗ് നേതാവും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി സില്ലുര്‍ റഹ്മാന്റെ ഭാര്യ ഐവി റഹ്മാനെ ഗ്രനേഡ് ആക്രമണത്തില്‍ വധിച്ചതും ബാബര്‍ തന്നെ.. ഇതില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 500 പേര്‍ക്ക് പരിക്കേറ്റു. ഹുജി എന്ന ഭീകരസംഘടനെ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. ഇതില്‍ ഇപ്പോല്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്ന താരിഖ് റഹ്മാനും പങ്കാളിയാണ്. ലത്ഫുസ്സമാന്‍ ഷാ 2005ല്‍ ഷേഖ് ഹസീനയുടെ ധനകാര്യമന്ത്രി എഎംഎസ് കിബ്രയെ വധിച്ച കേസില്‍ പ്രതിയാണ്. ഗ്രനേഡ് ആക്രമണം നടത്തുകയായിരുുന്നു. ഇതില്‍ കിബ്ര ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരിക്കേറ്റു. അസമിലും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന ഉള്‍ഫ എന്ന ഭീകരസംഘടനയ്‌ക്ക് ആയുധങ്ങള്‍ കള്ളക്കടത്തിലൂടെ എത്തിച്ചുനല്‍കുന്ന ആളായിരുന്നു ബാബര്‍. പക്ഷെ 2004ല്‍ ചിറ്റഗോംഗില്‍ വെച്ച് വന്‍തോതില്‍ ആയുധം ബംഗ്ലാദേശ് പൊലീസ് പിടിച്ചെടുത്തു. ഈ കേസില്‍ ഷേഖ് ഹസീന സര്‍ക്കാര്‍ 2012ല്‍ ബാബറിനെ വധശിക്ഷയ്‌ക്ക് വിധിച്ചു.
ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ ഖലിദ സിയയുടെ ബിഎന്‍പി നടത്തിയ കടുത്ത നടപടികളുടെ ഭാഗമായി ജെഎംബി എന്ന ഭീകരസംഘടനയുടെ സിദ്ദിഖുര്‍ റഹ്മാനെ പിടികൂടിയത് ലത്ഫുസ്സമാന്‍ ആണ്. 2007ല്‍ തോക്ക് കൈവശം വെച്ചതിന് ലത് ഫുസ്സമാന്‍ ഷായെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അബ്ദുസ്സലാം പിന്‍റു
ഇതില്‍ അബ്ദുസ്സലാം പിന്‍റു എന്നയാള്‍ പല ഇന്ത്യാവിരുദ്ധ സ്ഫോടനങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചു. 2006-ൽ ഉത്തർപ്രദേശിലെ വാരണാസിയിലെ കോടതി പരിസരത്ത് നടന്ന സ്ഫോടനം, 2007-ൽ അജ്മീർ ഷെരീഫ് ദർഗയില്‍ നടന്ന സ്ഫോടനം, 2011-ൽ ദൽഹി സ്ഫോടനം എന്നിവയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പിന്‍റു ആണ്. സ്ഫോടനം നടത്താനായി അദ്ദേഹം പാകിസ്ഥാനിലെ ഭീകര സംഘടനയായ ഹർക്കത്ത്-ഉൽ-ജിഹാദ്-അൽ-ഇസ്ലാമി (ഹുജി)യുടെ പിന്തുണ തേടിയെന്ന് മാത്രം. ഇപ്പോള്‍ പിന്‍റു ബംഗ്ലാദേശിലെ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കുറഞ്ഞത് രണ്ട് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്.
എടിഎം അസ്ഹറുള്‍
ഇനി എടിഎം അസ്ഹറുളിന്റെ കഥ എടുക്കാം. 1971-ലെ വിമോചന യുദ്ധത്തിൽ 1,200-ലധികം പേരെ വധിച്ച സംഭവത്തില്‍ അയാൾ ഉത്തരവാദിയാണെന്ന് ആരോപിക്കപ്പെടുന്നു. 13 ബലാത്സംഗ കേസുകളിലും അയാൾ പ്രതിയാണ്. ഈ കുറ്റകൃത്യങ്ങൾക്കെല്ലാം 2014-ൽ അയാൾക്ക് വധശിക്ഷ വിധിച്ചു,
ഇവരെ മൂന്ന് പേരെയും തൂക്കിലേറ്റാന്‍ വിധിച്ചിരുന്നത്. പക്ഷെ ഷേഖ് ഹസീനയെ പുറത്താക്കി ഇടക്കാല സര്‍ക്കാരിന്റെ ഭരണം മുഹമ്മദ് യൂനസിന്റെ കൈകളില്‍ എത്തിയതോടെ അദ്ദേഹം വധശിക്ഷയ്‌ക്ക് വിധിച്ച കുറ്റവാളികളില്‍ നിരവധി പേരെ മോചിപ്പിച്ചു. ഇതില്‍ ഈ മൂന്ന് പേരും സ്വതന്ത്രരായി പുറത്തുവന്നു. അതിനിടെയാണ് ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
തൂക്കുമരത്തിൽ നിന്ന് ബംഗ്ലാദേശ് പാർലമെന്‍റിലേക്ക് എത്തുകയാണ് മൂന്നു ഇന്ത്യ വിരുദ്ധർ .