ഇന്നും സ്വർണവിലയിൽ വർദ്ധനവ് തന്നെ. ബുധനാഴ്ച 400 രൂപകൂടി ഒരു പവന്റെ വില 94,520 രൂപയായി. ഗ്രാമിന്റെ വില 50 രൂപ ഉയര്‍ന്ന് 11,815ലുമെത്തി. ഇന്ന് ഒരുപവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ ഒരുലക്ഷം രൂപയിലേറെ നൽകണം. ഗാസയിലെ യുദ്ധം അവസാനിക്കുന്നതോടെ സ്വർണത്തിന്റെ കുതിപ്പ് ശമിക്കും എന്നായിരുന്നു ഏവരും കരുതിയിരുന്നത്
എങ്കിലും സ്വർണവില കുതിപ്പ് തുടരുകയാണ്.ഇന്നലെ ഒറ്റ ദിവസം മൂന്ന് തവണയാണ് സ്വർണവിലയിൽ വ്യത്യാസമുണ്ടായത്. ഇന്നലെ രാവിലെ 2000 രൂപ വർദ്ധിച്ച് സ്വർണവില 94000 കടന്നിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഉച്ചക്ക് 12 മണിയോടെ 1200 രൂപ കുറഞ്ഞ് സ്വർണവില 94,000 ത്തിന് താഴെയെത്തി. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ വില വീണ്ടും കൂടി 94,120 രൂപയിലെത്തുകയായിരുന്നു.
ദിനംപ്രതിയെന്നോണം റെക്കോഡ് ഭേദിച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഈ മുന്നേറ്റം തുടർന്നാൽ പവന് ഒരു ലക്ഷം രൂപ മറികടക്കാൻ ഇനി അധികദിനങ്ങൾ വേണ്ടിവരില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.