
കോഴിക്കോട് :ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ‘പ്രധാനമന്ത്രി ചാണക വാതക യോജന’ എന്ന പുതിയ പദ്ധതി ഉടന്‍ വരുമെന്ന ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫിന്റെ പ്രസ്താവനയ്‌ക്ക് പിന്നില്‍ ജിഹാദികളുടെ ദേശവിരുദ്ധ മനസ്സാണ് കാണാന്‍ കഴിയുന്നതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുല്ലക്കുട്ടി.
“പ്രതിസന്ധിക്കാലത്ത് പരിഹാസമല്ല, രാജ്യത്തിന് വേണ്ട ബദൽ നയങ്ങളും സ്ട്രാറ്റജികളും നിർദ്ദേശിക്കുന്ന ക്രിയാത്മക പ്രതിപക്ഷമാണ് ജനങ്ങൾക്ക് ഉപകാരപ്പെടുന്നത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ നിർണായകമായ പ്രതിസന്ധിഘട്ടത്തിൽ എല്ലാം ഇതുപോലെ ദേശവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്”- അബ്ദുള്ളക്കുട്ടി തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
എ.പി. അബ്ദുല്ലക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
“ഇന്ത്യക്ക് യാതൊരു പങ്കുമില്ലാത്ത ഒരു അന്താരാഷ്‌ട്ര യുദ്ധത്തിന്റെ ഫലമായി ഉണ്ടായ LPG ക്ഷാമത്തെ അടിസ്ഥാനമാക്കി പ്രധാനമന്ത്രി Narendra Modi യെ പരിഹസിക്കുന്നത് ഉത്തരവാദിത്തമുള്ള രാഷ്‌ട്രീയമല്ല.
വിമർശനം വേറെ, പരിഹാസം വേറെ. വാജ്പേയി സർക്കാരാണ് ഇന്ത്യയിൽ Strategic Petroleum Reserve എന്ന ആശയം മുന്നോട്ട് വെച്ചത്. പിന്നീട് കോൺഗ്രസ് സർക്കാരിന്റെ കാലത്ത് സ്ഥാപനമുണ്ടായി, മോദി സർക്കാരിന്റെ കാലത്ത് അത് പൂർണ്ണമായി പ്രവർത്തനക്ഷമമായി. ഉജ്ജ്വല യോജന വഴി LPG ഉപയോഗം വലിയ തോതിൽ വർധിച്ചു; എന്നാൽ അതിനനുസരിച്ച് സ്റ്റോറേജ് സംവിധാനങ്ങൾ വളരാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ നിർണായകമായ പ്രതിസന്ധിഘട്ടത്തിൽ എല്ലാം ഇതുപോലെ ദേശവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്മുമ്പ് ഇന്ത്യ ചൈന യുദ്ധകാലത്ത് ചൈനയുടെ പക്ഷത്ത് ചേർന്നവരാണിവർ.
ഹോർമോസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾ നീങ്ങിത്തുടങ്ങി. നരേന്ദ്രമോദിയുടെ നയതന്ത്രജ്ഞതയുടെ ഉഗ്രൻ വിജയമാണത്. യാതൊരു ആശങ്കയുടെയും ആവശ്യമില്ല ഇന്ധന പ്രതിസന്ധിയിൽ മിക്ക രാജ്യങ്ങളും ഉഴലുമ്പോൾഇന്ത്യ പിടിച്ചു നിൽക്കുന്നു. അമേരിക്ക ഇറാൻ യുദ്ധ ഘട്ടത്തിൽ നരേന്ദ്രമോദിയെയും ഭാരതത്തെയും കൊഞ്ഞനം കാട്ടുന്ന ഈ സിപിഎമ്മിന്റെ യുവജന നേതാവിന് ജിഹാദികളുടെ ദേശവിരുദ്ധരുടെ മനസ്സാണ്,സ്വരമാണ് “.