ന്യൂദല്‍ഹി: ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്ലാതെ അധികാരം കയ്യടക്കാന്‍ നേപ്പാള്‍ മോഡലില്‍ കലാപം നടത്തുന്നതിന്റെ മുന്നോടിയാണോ തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണമെന്ന് സംശയം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ കക്കുകയാണ് എന്ന വ്യാജമായ ഒരു സന്ദേശം ജനങ്ങളിലേക്ക് നല്‍കുകയായിരുന്നു വോട്ട് ചോരി ആരോപണത്തിലൂടെ രാഹുല്‍ ഗാന്ധി ചെയ്തത്.
ഇതോടെ തെരഞ്ഞടുപ്പ് കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതുവഴി കലാപത്തിലൂടെ അധികാരത്തില്‍ എത്തുകയാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി കരുനീക്കുന്ന വിദേശശക്തിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പിലൂടെ ഒരിയ്‌ക്കലും അധികാരത്തില്‍ എത്തില്ലെന്ന് അറിയുന്നതിനാലാണ് വിദേശശക്തികള്‍ നേപ്പാളിലേതുപോലെ കലാപത്തിലൂടെ അധികാരത്തിലേക്ക് രാഹുല്‍ ഗാന്ധിയെ എത്തിക്കുന്നതിന് പലതരം ടൂള്‍ കിറ്റുകള്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു.
സിഐഎ, ട്രംപ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ എന്നിവര്‍ മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഗൂഢമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി ആരോപണം ശക്തമാവുകയാണ്. മോദിയുമായി റഷ്യന്‍ എണ്ണയെച്ചൊല്ലിയും ഓപ്പറേഷന്‍ സിന്ദൂറിനെച്ചൊല്ലിയും ഉള്ള അഭിപ്രായഭിന്നതകള്‍ ട്രംപിനെ മോദിയ്‌ക്കെതിരായി തിരിച്ചു. അതുപോലെ മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്നത് തൊഴിലാക്കിയ അമേരിക്കയിലെ സമാന്തര അധികാരശക്തിയായ ഡീപ് സ്റ്റേറ്റും കുറെക്കാലമായി മോദി സര്‍ക്കാരിനെ അട്ടമറിക്കാന്‍ ശ്രമിക്കുകയാണത്രെ. ഡീപ് സ്റ്റേറ്റ് ശക്തികളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്റെ പതിനായിരക്കണക്കിന് എന്‍ജിഒകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ എന്‍ജിഒകള്‍ ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനമാണ് കര്‍ണ്ണാടക. ഇവിടെ ഹിന്ദുത്വശക്തികള്‍ക്കെതിരെ ശക്തമായ കടന്നാക്രമണമാണ് ഈ എന്‍ജിഒകളും മതപരിവര്‍ത്തനലോബികളും നടത്തുന്നത്. നേപ്പാളില്‍ നടത്തപ്പെട്ട ജെന്‍ സീ (1980 ന് ശേഷം ജനിച്ചവരാണ് ജെന്‍ സീ) കലാപത്തിന് പിന്നിലും അമേരിക്കയുടെ രഹസ്യചാരസംഘടനയായ സിഐഎയ്‌ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഒരു റാപ്പ് ഗായകനായെ ബാലേന്ദ്ര ഷാ എന്ന ബലേന്‍ ഷായെ പകരം നേപ്പാളിന്റെ പ്രധാനമന്ത്രിയാക്കാനായിരുന്നു സിഐഎ ശ്രമമെന്നും ആരോപിക്കപ്പെടുന്നു. അതായത് തെരഞ്ഞെടുക്കപ്പെട്ട നേപ്പാള്‍ ഭരണകൂടത്തെ അട്ടിമറിച്ച് ആ അട്ടിമറിക്ക് ചുക്കാന്‍ പിടിച്ച സിഐഎ ശക്തികളോട് കൂറുള്ള ഒരു റാപ്പറെ പ്രധാനമന്ത്രിപദത്തിലേക്ക് അവരോധിക്കാനായിരുന്നു പദ്ധതി.
നേപ്പാളിലെ ജെന്‍ സീ കലാപം പോലെ, ബംഗ്ലാദേശിലെ ജമാ അത്തെ കലാപം പോലെ ഒന്ന് ഇന്ത്യയിലും നടത്താന്‍ വിദേശശക്തികള്‍ക്ക് പദ്ധതിയുണ്ടെന്നാണ് പറയപ്പെടുന്നത്. അതിന് ശേഷം അവരുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുപ്പില്ലാതെ തന്നെ അധികാരത്തില്‍ വാഴിക്കാമെന്നാണ് ഈ വിദേശശക്തികള്‍ മനപായസം ഉണ്ണുന്നത്. അതിനുള്ള ടൂള്‍ കിറ്റുകളാണ് ഒന്നൊന്നായി രാഹുല്‍ ഗാന്ധിയിലൂടെ ഇന്ത്യയില്‍ നടപ്പാക്കുന്നത്. ഈയിടെ അടിക്കടി രാഹുല്‍ ഗാന്ധി നടത്തുന്ന വിദേശയാത്രകളും ഇതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കപ്പെടുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു, വോട്ടര്‍ പട്ടികയില്‍ പല രീതികളില്‍ കൃത്രിമം കാട്ടുന്നു തുടങ്ങിയ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ നടത്തിയത് മ്യാന്‍മറില്‍ നിന്നും അയച്ചുകൊടുക്കപ്പെട്ട ഫയലുകള്‍ ഉപയോഗിച്ചാണെന്ന് ബിജെപി വക്താവും മുന്‍ ജേണലിസ്റ്റുമായ പ്രദീഫ് ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക ടൂളുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പവര്‍ പോയിന്‍റ് ഫയലുകള്‍ മ്യാന്‍മറില്‍ നിന്നും അയച്ചുകൊടുക്കപ്പെട്ടതെന്ന് ആരോപിക്കുന്നു. ബിജെപി വക്താവ് ഷെഹ്സാദ് പൂനവാലയും ഇക്കാര്യം ആരോപിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി വിദേശത്ത് നിന്നും റിമോട്ട് കണ്‍ട്രോള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഈ ബോസ് ആരാണെന്ന് വെളിപ്പെടുത്താനും പ്രദീപ് ഭണ്ഡാരി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനേക്കാള്‍ പ്രധാനം രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന പ്രദീപ് ഭണ്ഡാരിയുടെ കണ്ടെത്തലാണ്.