45 വർഷത്തെ അഴിമതി ഭരണം ജനം അവസാനിപ്പിച്ചതിന്റെ “കലി” ബിജെപിയോടും തിരുവനന്തപുരം നഗരസഭയ്‌ക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ജനപ്രതിനിധികളോടും തീർത്തിട്ട് കാര്യമില്ല. “നിങ്ങൾ പരാജയപ്പെട്ടു” എന്ന് മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതാണ് ഇതിനുള്ള ഏക മരുന്ന്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നയം തിരുവനന്തപുരത്തിന്റെ ജനങ്ങൾ വച്ചുപൊറുപ്പിക്കില്ല എന്ന് ബഹുമാനപ്പെട്ട മന്ത്രിയും, മന്ത്രിയുടെ PR ടീമും മനസ്സിലാക്കി വയ്‌ക്കുന്നത് നന്നായിരിക്കും.
ഇപ്പോൾ ഈ അസഹിഷ്ണുതയ്‌ക്ക് പിന്നിലുള്ള പ്രധാനപ്പെട്ട കാരണം എന്തൊക്കെയാണ് എന്ന് നമുക്ക് വേണമെങ്കിൽ ഒന്ന് പരിശോധിക്കണം പ്രധാനമായും 45 വർഷം നടത്തിയിട്ടുള്ള അഴിമതികളുടെ കഥകൾ ഓരോന്നായി പുറത്തേക്ക് വരുന്നു എന്നുള്ളതാണ് സിപിഎം നേതാക്കന്മാരെ ഏറെ അലോസരപ്പെടുത്തുന്നത്.
വിളക്കിന്റെ വാടകയിൽ നടത്തിയ തട്ടിപ്പും ,സർക്കസ് കമ്പനിക്ക് വേണ്ടി അനധികൃതമായി ഗ്രൗണ്ട് വിട്ടു നൽകിയതും, ടെൻഡർ വിളിക്കാതെ ഇഷ്ടക്കാർക്ക് നഗരസഭ കെട്ടിടങ്ങൾ നൽകിയതും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് എന്ന് എല്ലാവർക്കും ബോധ്യമുണ്ട്. ഇനിയും ജനങ്ങൾ പ്രതീക്ഷയോടെ തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണസമിതിയെ കണ്ടാൽ അത് തങ്ങളുടെ രാഷ്‌ട്രീയമായ അന്ത്യം തിരുവനന്തപുരം കുറിക്കപ്പെടും എന്ന ഭയമാണ് ഈ സിപിഎം കമ്മീഷൻ ഏജന്റുമാരുടെ ഉറക്കം കെടുത്തുന്നത്.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് നേരത്തെ തുടങ്ങിയതും, രാത്രി വൈകിയും ഉറക്കമുളച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മേയറെ യും ,ചെയർമാൻമാരെയും കാണുമ്പോൾ സൈബർ കമ്മികൾക്ക് സഹിക്കുന്നില്ല , അവരെ ഹരം കൊള്ളിക്കാൻ കൂടി വേണ്ടിയാണ് നിലവാരമില്ലാത്ത മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പ്രസ്താവനകൾ.
ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.
“എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ