
ന്യൂദൽഹി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജമ്മു കശ്മീർ പോലീസ് രാജ്യവ്യാപകമായ തകർത്ത തീവ്രവാദ സംഘം രാജ്യത്തുടനീളം വളർന്നുവരുന്ന വൈറ്റ് കോളർ തീവ്രവാദികളുടെ ശൃംഖലയെ വെളിപ്പെടുത്തുന്നു. ഈ വ്യക്തികൾ വിദ്യാഭ്യാസമുള്ളവരും, വിവിധ തൊഴിലുകളിൽ ജോലി ചെയ്യുന്നവരും, സാധാരണക്കാർക്കിടയിൽ സാധാരണ ജീവിതം നയിക്കുന്നവരുമാണ്.
യഥാർത്ഥത്തിൽ ഈ വൈറ്റ് കോളർ തീവ്രവാദികളാണ് ഭീകര സംഘടനകളുടെ നട്ടെല്ല്. സാധാരണക്കാരിൽ നിന്ന് ഈ തീവ്രവാദികളെ വേർതിരിച്ചറിയാൻ പ്രയാസമാണ്. പക്ഷേ ഈ വൈറ്റ് കോളർ ഭീകരരാണ് തീവ്രവാദ സംഘടനകളുടെ നട്ടെല്ല്. ആയുധമെടുത്ത് ആക്രമണങ്ങളോ ഭീകരപ്രവർത്തനങ്ങളോ നടത്തുന്ന തീവ്രവാദികളാണ് മുൻനിരയിൽ നിൽക്കുന്നതെങ്കിൽ ഈ വൈറ്റ് കോളർ ഭീകരർ പിന്തുണാ സംവിധാനത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുത്.
വൈറ്റ് കോളർ ഭീകരർ മറ്റ്
തീവ്രവാദികൾക്ക് എല്ലാ മേഖലയിലും പിന്തുണ നൽകുന്നുണ്ട്. വൈറ്റ് കോളർ തീവ്രവാദികൾ മറ്റ് ഭീകരർക്ക് ലോജിസ്റ്റിക്കൽ പിന്തുണ നൽകുന്നു, വിവരങ്ങളും സന്ദേശങ്ങളും കൈമാറുന്നു, ഫണ്ട് സ്വരൂപിക്കുന്നു, മുഴുവൻ തീവ്രവാദ സംഘടനയെയും നയിക്കാനും സഹായിക്കുന്നുണ്ട്.
അതേ സമയം ഭീകര സംഘടനകളുമായി ബന്ധപ്പെട്ട തീവ്രവാദികളുടെ എണ്ണം കുറഞ്ഞതായിട്ട് കണക്കുകൾ സൂചിപ്പിക്കുന്നു. ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന ജെയ്‌ഷെ-ഇ-മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളിൽ നേരിട്ട് ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞു, റിക്രൂട്ട്‌മെന്റ് കുറഞ്ഞു. ഇതിനർത്ഥം ഭീകരരിൽ നേരിട്ട് ആയുധങ്ങൾ കൈകാര്യം ചെയ്യുന്ന ആളുകളുടെ എണ്ണം കുറയുന്നു എന്നാണ്.
സുരക്ഷാ ഏജൻസികളിൽ നിന്ന് ലഭിച്ച ഡാറ്റ
സുരക്ഷാ ഏജൻസികളുടെ കണക്കുകൾ പ്രകാരം ഈ വർഷം രണ്ട് തീവ്രവാദികളെ റിക്രൂട്ട് ചെയ്തു. കഴിഞ്ഞ വർഷം ആറ് പേരെ റിക്രൂട്ട് ചെയ്തു. 2023-17, 2022 – 120, 2021 – 150, 2020ൽ ജമ്മു കശ്മീരിൽ നിന്നുള്ള 200 യുവാക്കൾ തീവ്രവാദ സംഘടനകളിൽ ചേർന്നു. എന്നാൽ റിക്രൂട്ട്മെന്റ് കുറഞ്ഞിട്ടുണ്ടെങ്കിലും, സഹായികളുടെയും ചാരൻമാരുടെയും എണ്ണം കണക്കാക്കാൻ പ്രയാസമാണെന്ന് സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥൻ പറഞ്ഞു.