പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നാളെ സുപ്രീം കോടതിയിൽ വാദം കേൾക്കാനിരിക്കെയാണ് പുതിയ വാർത്ത. പേരിലെ പിഴവുകളും അക്ഷരതെറ്റുമടക്കമുള്ള കാരണങ്ങൾ കാണിച്ച് ബംഗാളിൽ ജനങ്ങളെ വോട്ടർപട്ടികയിൽ നിന്ന് കൂട്ടത്തോടെ വെട്ടിമാറ്റാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് മമത സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ കഴിഞ്ഞ വർഷം പുതുക്കിയ വോട്ടർ പട്ടിക ഉപയോഗിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തണെമെന്ന് മമത ബാനർജി ഹരജിയിൽ ആവശ്യപ്പെട്ടു.
കോടതിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സുരക്ഷാ വിഭാഗം നേരത്തേ തന്നെ അനുമതി നൽകിയിരുന്നു.