• Mon. Mar 16th, 2026

24×7 Live News

Apdin News

ഒഡീഷയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Byadmin

Mar 16, 2026



കട്ടക്ക്: ഒഡീഷയിലെ കട്ടക്കിലുള്ള എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രോമ കെയർ സെന്ററിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വൻ തീപ്പിടിത്തത്തിൽ 10 പേർ മരിച്ചു. രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിനിടെ 11 ഓളം ആശുപത്രി ജീവനക്കാർക്കും പൊള്ളലേറ്റു. പുലർച്ചെ മൂന്ന് മണിയോടെ ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിന്റെ ഒന്നാം നിലയിൽ പെട്ടെന്ന് തീപ്പിടുത്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ട്രോമ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ച രോഗികളാണെന്നാണ് റിപ്പോർട്ട്.

തീപ്പിടിത്തമുണ്ടായ ഉടൻ തന്നെ ആശുപത്രിയിലെ അഗ്നി സുരക്ഷാ സംവിധാനം സജീവമാക്കി, ആശുപത്രിയിലെ അഗ്നിശമന വിഭാഗം അടിയന്തര നടപടികൾ ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ മൂന്ന് ഫയർ എൻജിനുകൾ ഉടൻ സ്ഥലത്തേക്ക് എത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. ഈ സമയത്ത് ആശുപത്രിക്കുള്ളിൽ ഒരു ഭീതി നിറഞ്ഞ അന്തരീക്ഷമാണ് നിലനിന്നത്. സാഹചര്യം കണക്കിലെടുത്ത് ആശുപത്രി ജീവനക്കാരും പോലീസും രോഗികളുടെ സഹായികളും ചേർന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗികളെ രക്ഷപ്പെടുത്തി ആശുപത്രിയുടെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായ രോഗികളെ ആശുപത്രിയിലെ ന്യൂ മെഡിസിൻ ഐസിയുവിലേക്കും മാറ്റി.

അതേ സമയം തന്നെ വാർത്ത അറിഞ്ഞയുടനെ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളെ കാണുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് വലിയ തീപിടുത്തമുണ്ടായതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് ട്രോമ കെയർ ഐസിയുവിനെയും തൊട്ടടുത്തുള്ള ഐസിഐയെയും വാർഡുകളെയും ബാധിച്ചതായി അദ്ദേഹം പറഞ്ഞു. ആകെ 23 രോഗികളെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി. ഗുരുതരമായ ഏഴ് രോഗികൾ മറ്റ് ഐസിയുവുകളിലേക്കും വാർഡുകളിലേക്കും മാറ്റുന്നതിനിടെ മരിച്ചു, മറ്റ് മൂന്ന് പേർ പിന്നീട് മരിച്ചുവെന്നും മാജി പറഞ്ഞു.

കൂടാതെ പരിക്കേറ്റ രോഗികൾക്ക് ശരിയായ ചികിത്സ നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് മുഖ്യമന്ത്രി 25 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
തീപ്പിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല, സംഭവത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By admin