• Fri. Dec 5th, 2025

24×7 Live News

Apdin News

ഒരു പരിധിവരെ സഹിക്കും , അത് കഴിഞ്ഞാൽ, നടപടിയെടുക്കുമെന്ന് കോടതി

Byadmin

Dec 5, 2025


മധുര ; തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തിക ദീപം കൊളുത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തെച്ചൊല്ലി ലോക്‌സഭയിൽ വാഗ്വാദം . ഭക്തർക്ക് പരമ്പരാഗത വിളക്ക് കൊളുത്താൻ അനുവദിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജിയെ ഡിഎംകെ എംപി ടി ആർ ബാലു വിമർശിച്ചതാണ് വാക്കേറ്റത്തിന് കാരണമായത് . കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ഇതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു, ഈ പ്രസ്താവന “ജുഡീഷ്യറിയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്” എന്നും റിജിജു പറഞ്ഞു.

ജഡ്ജിയ്‌ക്ക് ആർ എസ് എസുമായി ബന്ധമുണ്ടെന്ന രീതിയിലായിരുന്നു ബാലുവിന്റെ പ്രസ്താവന . “തിരുപ്പരൻകുണ്ഡ്രം ഒരു അംഗീകൃതവും ഔദ്യോഗികവുമായ ഹിന്ദു മത സംഘടനയാണ്. എന്നാൽ ചില ദുഷ്ടന്മാർ ഒരു പ്രശ്‌നം സൃഷ്ടിക്കാൻ ആഗ്രഹിച്ചു, അവർ കോടതിയിൽ പോയി വിധി നേടി” ബാലു പറഞ്ഞു . മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെ ബാലു നടത്തിയ പാർലമെന്ററി വിരുദ്ധ പരാമർശങ്ങളും നടപടികളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു.

“വർഗീയ ശക്തികൾ തമിഴ്‌നാട്ടിൽ സംഘർഷം സൃഷ്ടിച്ചു. 2017 ലെ ഒരു വിധി വർഗീയ ശക്തികൾ അസാധുവാക്കി. അത് ശരിയല്ല. തമിഴ് ജനത ആസ്വദിക്കുന്ന സാമുദായിക ഐക്യം നശിപ്പിക്കപ്പെടും ‘ എന്നും ബാലു പറഞ്ഞു.

അതേസമയം ജുഡീഷ്യറിക്കെതിരായ ഒരു പരാമർശവും അനുവദിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി . ജഡ്ജിമാർക്ക് പരസ്യമായി പ്രതികരിക്കാൻ കഴിയാത്തതിനാൽ, വ്യക്തികൾ കോടതിയെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കരുതെന്നും പരിധികൾ കവിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് ജി ജയചന്ദ്രൻ, ജസ്റ്റിസ് കെ കെ രാമകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

. “ഒരു പരിധിവരെ ഞങ്ങൾക്ക് സഹിക്കാൻ കഴിയും. അത് കവിഞ്ഞാൽ, ഞങ്ങൾ നടപടിയെടുക്കും. . കോടതികളും ജഡ്ജിമാരും പ്രതികരിക്കാൻ പാടില്ലാത്തത്, അവർ മുതലെടുക്കുകയാണ്. കഴിയില്ല.കോടതിയുടെ ക്ഷമ പരീക്ഷിക്കരുതെന്നും ജുഡീഷ്യറിയെ താഴ്‌ത്തരുതെന്നും നിങ്ങളുടെ കക്ഷികളോട് നിർദ്ദേശിക്കുക. നിങ്ങൾ അധികാരത്തിലിരുന്നാലും ഇല്ലെങ്കിലും, നിങ്ങൾക്ക് നാവുണ്ടെങ്കിലും ഇല്ലെങ്കിലും. എന്തുതന്നെയായാലും, നിങ്ങൾ സ്ഥാപനത്തിന്റെ മനോവീര്യം തകർക്കാൻ പോകുകയാണെങ്കിൽ, ഭരണഘടന കടലാസിൽ മാത്രമായിരിക്കും. അതൊന്നും അനുവദിക്കില്ല “ – കോടതി വ്യക്തമാക്കി.



By admin