• Tue. Feb 17th, 2026

24×7 Live News

Apdin News

ഒരു റഡാറിനും പിടിക്കാന്‍ പറ്റാത്ത ജപ്പാന്റെ അപകടകാരിയായ ടൈപ്പ് 12 എന്ന ക്രൂയിസ് മിസൈല്‍; ചൈനയ്‌ക്ക് സമ്മര്‍ദ്ദമേറുന്നു

Byadmin

Feb 17, 2026



ടോക്യോ: ലോകമഹായുദ്ധങ്ങള്‍ ഏറെ കണ്ട ജപ്പാനെ ചൈനയ്‌ക്ക് ഭയമാണ്. കാരണം ഒരു കാലത്ത് അമേരിക്കയോടും ജര്‍മ്മനിയോടും പൊരുതിയ ജപ്പാന്റെ ഉള്ളില്‍ ചൈനയെ തെല്ലും പേടിയില്ല. 1937 മുതല്‍ 1945 വരെ നടന്ന ചൈന-ജപ്പാന്‍ യുദ്ധത്തില്‍ ജപ്പാന്‍ ചൈനയുടെ ഒട്ടേറെ ഭാഗങ്ങള്‍ കൈവശപ്പെടുത്തിയിരുന്നു. പക്ഷെ പസഫിക് യുദ്ധത്തില്‍ യുഎസ്, സോവിയറ്റ് യൂണിയന്‍, യുകെ എന്നീ സഖ്യകക്ഷികളോടൊപ്പമായിരുന്നു ചൈന അതിനാല്‍ ജപ്പാന്‍ തോല്‍ക്കുകയും ചൈനയ്‌ക്ക് സ്ഥലങ്ങള്‍ തിരികെക്കിട്ടുകയും ചെയ്തു.

എന്തായാലും ഇപ്പോള്‍വീണ്ടും ചൈന-ജപ്പാന്‍ പിരിമുറുക്കം കൂടുകയാണ്. തായ് വാന്‍ കീഴടക്കിയാല്‍ ചൈനയെ അടിക്കുമെന്ന് കഴിഞ്ഞ ദിവസം ജപ്പാന്‍ പ്രധാനമന്ത്രി തകാചി സനായെ പ്രസ്താവിച്ചത് ചൈനയെ ശരിയ്‌ക്കും ഞെട്ടിച്ചിട്ടുണ്ട്. കാരണം ജപ്പാന്‍ വെറുതെ വാചകമടിക്കുന്നവരല്ല. പറയുന്നത് ചെയ്യുന്നവരാണ്. ഷീ ജിന്‍പിങ്ങിനെ സംബന്ധിച്ചിടത്തോളം തായ് വാനെ ചൈനയുമായി ചേര്‍ക്കാതെ ഇനി ചൈനക്കാരുടെ മുന്‍പില്‍ ഒരു നേതാവാായി നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്.
ജപ്പാന്റെ ടൈപ്പ് 12 മിസൈല്‍

ഇപ്പോഴിതാ ജപ്പാന്‍ പുതിയ ആയുധങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത ചൈനയുടെ ഉറക്കം കെടുത്തുകയാണ്. ഏറെക്കാലമായി ആയുധമത്സരത്തില്‍ ഇല്ലാതെ സമാധാനത്തോടെ സ്വന്തം സാമ്പത്തിക പുരോഗതിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ഇരിക്കുകയായിരുന്നു ജപ്പാന്‍. കഴിഞ്ഞ ദിവസം ജപ്പാന്‍ വികസിപ്പിച്ചെടുത്ത മിസൈലിനെക്കുറിച്ച് വലിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ആയിരം കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് പോയി അടിക്കുന്നതാണ് ഈ മിസൈല്‍. ടൈപ്പ് 12 മിസൈല്‍ എന്നാണ് ഇതിനെ പേരിട്ട് വിളിക്കുന്നത്. ക്രൂയിസ് മിസൈലാണ്. പക്ഷെ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ മിസൈല്‍ ശത്രുരാജ്യങ്ങളുടെ റഡാര്‍ കണ്ണുകളില്‍ പതിയില്ല എന്നതാണ്. ക്രൂയിസ് മിസൈലായതിനാല്‍ ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെയാണ് പറക്കുക. അതിനാല്‍ റഢാറുകളുടെ കണ്ണുവെട്ടിക്കാന്‍ എളുപ്പമാണ്. ഒരു പ്രത്യേക രീതിയില്‍ സഞ്ചരിക്കുന്ന ആയുധങ്ങളാണ് സാധാരണ റഡാറുകള്‍ രേഖപ്പെടുത്തൂ. ജപ്പാന്റെ ഈ ടൈപ്പ് 12 മിസൈലാകട്ടെ പല രീതികളില്‍ സഞ്ചരിക്കാന്‍ കെല്‍പുള്ളതാണ്. ചിലപ്പോള്‍ അത് പിരിയന്‍ ഗോവണിയുടെ ആകൃതിയില്‍ ചുറ്റിചുറ്റി മുകളിലേക്ക് ഉയരും. അതുപോലെ തന്നെ താഴേയ്‌ക്ക് വരും. അതുപോലോ തിരിഞ്ഞും മറിഞ്ഞുമൊക്കെ പറക്കാന്‍ ഇതിന് സാധിക്കും. ഇത്തരം ഒരു കൃത്യതയുമില്ലാതെയുള്ള ഈ മിസൈലിന്റെ സഞ്ചാരപാത റഡാറുകളില്‍ രേഖപ്പെടുത്തപ്പെടില്ല എന്നതാണ് വാസ്തവം. എന്നാല്‍ മിസൈലാകട്ടെ കൃത്യമായി ലക്ഷ്യസ്ഥാനത്ത് ചെന്ന് പതിച്ച് ഉഗ്രസ്ഫോടനം ഉണ്ടാക്കുകയും ചെയ്യും.

കരയില്‍ നിന്നും കുതിച്ച് പാഞ്ഞ് കപ്പലുകളെ തകര്‍ക്കുന്നതാണ് ഈ മിസൈല്‍. 2026 ജനുവരി മുതലേ ജപ്പാന്‍ ഈ മിസൈലുകള്‍ ക്യൂഷുവിലും മറ്റ് തെക്ക് പടിഞ്ഞാറന്‍ ദ്വീപുകളിലും വിന്യസിച്ച് കഴിഞ്ഞു. ചൈനയുടെ തീരപ്രദേശങ്ങളല്‍ ചെന്ന് സ്ഫോടനമുണ്ടാക്കാന്‍ പാകത്തിലാണ് ഇവയെ വിന്യസിച്ചിരിക്കുന്നത്. മാത്രമല്ല, ടൈപ്പ് 12 ക്രൂയിസ് മിസൈലിന്റെ പുതിയ വീര്യം കൂടിയ പതിപ്പുകള്‍ വൈകാതെ പുറത്തിറങ്ങും. 1500 കിലോമീറ്റര്‍, 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകളായിരിക്കും ടൈപ്പ് 12ന്റെ പുതിയ പതിപ്പുകള്‍.

By admin