• Tue. Jun 3rd, 2025

24×7 Live News

Apdin News

കവിത: മേളം

Byadmin

Jun 1, 2025



ശാന്തതാഴ്‌വാരത്തിലശാന്തിയുമായി വന്ന
ക്രൂരതയ്‌ക്കില്ലിനി പിറവി ചരിത്രത്തിലൊരു മാപ്പ്
വെടികൊണ്ടയുടലുമായി കുരുതിതന്‍ ചോരയില്‍
ഒരു കൊച്ചു വാക്കിന്റെ വിത്തവിടെ ബാക്കിയായ്.
വിധവതന്‍ കണ്ണീരില്‍ മുളപൊട്ടിയ വാക്കുമായി
ഒരു രാജ്യമൊന്നാകെ കരഞ്ഞൊന്നിരുന്നതും
അറിയാതെ വന്നൊരു പാവമാം പലജന്മങ്ങള്‍,
അറിയാതെ ക്രൂരതയ്‌ക്കു മുന്നിലായൊടുങ്ങവേ

അന്നു നാം കുറിച്ചിട്ടു പകരം ചിലതുവരുന്നുണ്ട്,
അന്നുള്ളിലെരിഞ്ഞൊരു സിന്ദൂര നിറമുള്ള മറുപടി
പഹല്‍ഗാമിന്‍ മണ്ണിലായടഞ്ഞ മിഴിക്കണ്ണീരില്‍
ഒരു നാളില്‍ പകയോടെ പുലരികള്‍ നീ കാണും
കൊന്നു തുലച്ചെന്നൂറ്റത്തില്‍ നിദ്രയില്‍ നിന്‍ മൃതി
നൃത്തമാടി നിന്നെ പുണരേ നീയതറിയാതിരിക്കും…,
വെടികൊണ്ട പക്ഷിപോല്‍ ചിറകറ്റ നിന്‍ മുന്നില്‍
ഒരു രാത്രിയിരുളിന്‍ പകഭയ മൂകത കൂടിയേറും.

അതുകണ്ട പ്രേതങ്ങളലമുറ തീര്‍ക്കുമ്പോള്‍
അതിലൊരടയാളമായീ സിന്ദൂരവും മാറും..
ആ ദിനമാകുന്നു നിന്‍ ക്രൂരതയ്‌ക്കിരയായ
പാവം മനുഷ്യര്‍ക്ക് നിത്യസ്വര്‍ഗ്ഗത്തിനായി മോക്ഷം,
കാലം കുറിച്ചിട്ട മൃതിയുടെ പ്രേതാക്ഷരങ്ങളില്‍
ക്രൂരന്റെ പേരും വയസ്സും പറഞ്ഞിട്ട രാത്രിയില്‍,
ഓര്‍ക്കൂ നിന്‍ ചോരയിലാഹ്ലാദപൂര്‍വ്വത്തില്‍
ഞങ്ങള്‍ ചാലിയ്‌ക്കുന്നു നെറ്റിയില്‍ സിന്ദൂരം
അതിലെന്റെ മാനസം നിറയുന്നതിലാനന്ദം ,
അതിലല്ലോ ഈ രാജ്യം തിമിര്‍ക്കുന്നതിലാ മേളം..!

By admin