തിരുവനന്തപുരം: വീണ്ടും പ്രധാനമന്ത്രി മോദി ഏപ്രില്‍ 4 ശനിയാഴ്ച കേരളത്തില്‍ എത്തുകയാണ്. കേരളം ആവേശകരമായ പ്രചരണത്തിന്റെ ക്ലൈമാക്സിലേക്ക് എത്തുമ്പോഴാണ് മോദി വീണ്ടും എത്തുന്നത്.
സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിപ്പിക്കാൻ ശനിയാഴ്ചത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം സഹായിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് പത്തനംതിട്ടയിലും വൈകുന്നേരം തിരുവനന്തപുരത്തും നടക്കുന്ന വമ്പിച്ച പൊതുസമ്മേളനങ്ങളിലും റോഡ് ഷോകളിലും അദ്ദേഹം പങ്കെടുക്കും. ശബരിമല സ്വർണ മോഷണക്കേസും വികസന മുരടിപ്പും പ്രധാനമന്ത്രി ഉന്നയിക്കുമെന്നാണ് സൂചന.
പ്രകടനപത്രികകളിലെ വാഗ്ദാനങ്ങൾ ഉയർത്തിക്കാട്ടി വോട്ടർമാരെ സ്വാധീനിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മുന്നണികൾ. ഇതിനിടെ സഞ്ജു സാംസണെപ്പോലെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോട് മോദി ആവശ്യപ്പെട്ടപ്പോള്‍ വലിയ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ ആഹ്വാനം ഏറ്റെടുത്തത്. വെല്ലുവിളികള്‍ നിറഞ്ഞ മത്സരങ്ങളില്‍ സഞ്ജു സാംസണ് ഉണര്‍ന്നു കളിക്കുകയായിരുന്നുവെന്നും അങ്ങിനെ ചെയ്താല്‍ വിജയം സുനിശ്ചിതമാണെന്നും മോദി ഉപദേശിക്കുന്നു.