കൊച്ചി: കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സിംഗപ്പൂര്‍
ചരക്കുകപ്പലിന് കേരള തീരത്തോട് ചേർന്ന് തീപ്പിടിച്ചു. 50 കണ്ടെയ്നറുകൾ കടലിൽ പതിച്ചതായാണ് പ്രാഥമിക വിവരം.
സിംഗപ്പൂര്‍ പതാക വഹിക്കുന്ന വാന്‍ ഹെയ് ലൈന്‍സ് എന്ന ഫീഡര്‍ഷിപ്പിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. അറബിക്കടലിൽ ബേപ്പൂരിനും കണ്ണൂർ അഴീക്കൽ തുറമുഖത്തിനും ഇടയിൽ വെച്ച് തീരത്തുനിന്ന് 120 കി.മീറ്റർ അകലെയാണ് അപകടമുണ്ടായത്.
22 ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായാണ് വിവരം. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലിൽ ചാടിയെന്നാണ് വിവരം. അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും തിരിച്ചിട്ടുണ്ട്.