• Sat. Feb 28th, 2026

24×7 Live News

Apdin News

കോണ്‍ഗ്രസിന്റെ ശങ്കാരാചാര്യര്‍ യുപിയില്‍ കളിക്കുകയാണ്;പക്ഷെ യോഗിയെ തൊടാന്‍ അത് പോരല്ലോ രാഹുല്‍ ഗാന്ധീ…

Byadmin

Feb 28, 2026



ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വന്തം ആളായതിനാല്‍ പൊതുവേ കോണ്‍ഗ്രസിന്റെ ശങ്കരാചാര്യര്‍ എന്നറിയപ്പെടുന്ന സ്വാമിയാണ് ശങ്കരാചാര്യരായ അവിമുക്തേശ്വരാനന്ദ് സരസ്വതി. ശങ്കരാചാര്യര്‍ പണ്ട് സ്ഥാപിച്ച നാല് മഠങ്ങളില്‍ ഒന്നായ ജ്യോതിര്‍മഠത്തിന്റെ ശങ്കരാചാര്യരാണ് അവിമുക്തേശ്വരാനന്ദ് സരസ്വതി. പണ്ട് കോണ്‍ഗ്രസ് നേതാക്കളുടെയും ഗാന്ധി കുടുംബത്തിന്റെയും സഹായത്തോടെ ശങ്കരാചാര്യര്‍ പദവിയിലേക്ക് ഉയര്‍ന്ന വ്യക്തിയാണ്. അതിനാല്‍ ഇദ്ദേഹം മോദി സര്‍ക്കാരിനെ എതിര്‍ക്കുന്നതില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന ശങ്കരാചാര്യരായി മാറിയിരിക്കുന്നു.

ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെതിരെ ഈ ശങ്കരാചാര്യരെ ഇറക്കിക്കളിയ്‌ക്കുന്നത് കോണ്‍ഗ്രസ് ആണന്ന് സംശയിക്കുന്നു. ഏറ്റവും ഒടുവില്‍ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേള സമയത്ത് അവിമുക്തേശ്വരാനന്ദ സ്വാമി ചില വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഇപ്പോഴിതാ വാരണാസിയിടെ മഠത്തില്‍  കുട്ടികളെ പീഡിപ്പിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ പോക്സോ കേസെടുത്തതാണ് യോഗിയുടെ പൊലീസ്. എന്നാല്‍ അലഹബാദ് കോടതി ഇദ്ദേഹത്തിന് അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കി വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചിരിയ്‌ക്കുകയാണ്.

അയോധ്യയില്‍ മോദി പ്രാണപ്രതിഷ്ടനടത്തുന്ന വേളയില്‍ തൊടുന്യായം പറഞ്ഞ് അതില്‍ നിന്നും വിട്ടുനിന്നിരുന്നു ഈ ശങ്കരാചാര്യര്‍. ഇപ്പോള്‍ ഹിന്ദു സമുദായത്തെ ഒന്നിപ്പിക്കാന്‍ യുപിയില്‍ യാത്ര നടത്തിയ ധീരേന്ദ്ര ശാസ്ത്രിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ധീരേന്ദ്ര ശാസ്ത്രി ബിജെപി ഏജന്‍റാണെന്നാണ് വരെ കോണ്‍ഗ്രസിന് വേണ്ടി സംസാരിക്കാന്‍ അവിമുക്തേശ്വരാനന്ദിന് മടിയില്ല.

രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി ജാതിക്കാര്‍ഡിറക്കാനും ഈ ശങ്കരാചാര്യര്‍ക്ക് മടിയില്ല. “ഹിന്ദുക്കളുടെ സ്വത്വം ജാതിയാണ്. സനാതനധര്‍മ്മത്തിന്റെ കാതല്‍ ഹിന്ദുമതത്തിലെ ജാതിയാണ്. അത് നിലനില്‍ക്കണം.”-ശങ്കരാചാര്യര്‍ പറയുന്നു. ജാതി ഭിന്നിപ്പ് ശക്തമാക്കി ഹിന്ദുസമുദായത്തെ നെടുകെപ്പിളര്‍ക്കുക എന്നത് രാഹുല്‍ ഗാന്ധിയുടെ വലിയ അജണ്ടയാണ്. മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ നാളുകളില്‍ പ്രധാനമന്ത്രി മോദിയും യോഗി ആദിത്യനാഥും മറ്റ് ബിജെപി നേതാക്കളും ഹിന്ദുക്കളെ ജാതി മറന്ന് ഒന്നിപ്പിക്കാന്‍ ഏറെ പരിശ്രമം നടത്തിയിരുന്നു. ബട്ടേംഗെ തോ കട്ടേംഗെ (ഒന്നിച്ച് നിന്നില്ലെങ്കില്‍ കഷ്ണങ്ങളായി മുറിക്കപ്പെടും) എന്ന മുദ്രാവാക്യം ഇക്കാലത്താണ് യോഗി ആദിത്യനാഥ് ഉയര്‍ത്തിയത്. ഒന്നിച്ച് നിന്നില്ലെങ്കില്‍ ഹിന്ദു സമുദായം തകരും എന്ന സന്ദേശമാണ് യോഗി ഈ മുദ്രാവാക്യത്തിലൂടെ നല്‍കിയത്.

പ്രധാനമന്ത്രി മോദി യോഗിയുടെ ഈ മുദ്രാവാക്യത്തെ എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ മറ്റൊരു വിധത്തില്‍ അവതരിപ്പിച്ചിരുന്നു. ഏക് ഹെ തൊ സേഫ് ഹെ എന്നായിരുന്നു ആ മുദ്രാവാക്യം. ഒന്നിച്ചു നിന്നാല്‍ ഹിന്ദുസമുദായം സുരക്ഷിതമായിരിക്കും എന്നായിരുന്നു ഈ മുദ്രാവാക്യം. ഈ മുദ്രാവാക്യത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ധീരേന്ദ്ര ശാസ്ത്രി എന്ന യുവസന്യാസി യുപിയില്‍ ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ യാത്ര നടത്തിയത്. യുവാക്കള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള സന്യാസിയാണ് ധീരേന്ദ്ര ശാസ്ത്രി. അങ്ങിനെ ജാതിയ്‌ക്കപ്പുറം ഹിന്ദുസമുദായത്തിലുള്ളവരെ ഒന്നിപ്പിയ്‌ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യര്‍ ധീരേന്ദ്ര ശാസ്തിയെ ബിജെപി ഏജന്‍റ് എന്ന് വിളിച്ച് വിമര്‍ശിച്ചത്.

ഹിന്ദു സമുദായത്തെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയും കൂട്ടരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാണ് കോണ്‍ഗ്രസ് ജാതി സംവരണം വേണമെന്നും ജാതി സെന്‍സസ് വേണമെന്നും മുറവിളി കൂട്ടുന്നത്. ഹിന്ദുക്കളെ വിഭജിച്ച് ദുര്‍ബലപ്പെടുത്തി ന്യൂനപക്ഷവോട്ടുകളുടെ ബലത്തില്‍ ഭരണത്തില്‍ കയറാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയെ സഹായിക്കുകയാണ് ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യരായ അവിമുക്തേശ്വരാനന്ദ സ്വാമി.

By admin