• Mon. Aug 25th, 2025

24×7 Live News

Apdin News

ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; മരിച്ചവരുടെ എണ്ണം 62000 കടന്നു

Byadmin

Aug 19, 2025


2023 ഒക്ടോബര്‍ മുതല്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ യുദ്ധത്തില്‍ 62,004 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60 പേര്‍ കൊല്ലപ്പെടുകയും 344 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം അതിന്റെ ദൈനംദിന അപ്ഡേറ്റില്‍ പറഞ്ഞു. മൊത്തം പരിക്കേറ്റവരുടെ എണ്ണം 156,230 ആയി.
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള അഞ്ച് പുതിയ മരണങ്ങളും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 2023 ഒക്ടോബര്‍ മുതല്‍ 112 കുട്ടികള്‍ ഉള്‍പ്പെടെ പട്ടിണിയുമായി ബന്ധപ്പെട്ട മൊത്തം മരണങ്ങളുടെ എണ്ണം 263 ആയി ഉയര്‍ത്തി.
നിരവധി ഇരകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയോ തെരുവുകളില്‍ കിടക്കുകയോ ചെയ്യുന്നതിനാല്‍ ഗസ്സയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഗുരുതരമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇസ്രാഈലിന്റെ നിരന്തരമായ ബോംബാക്രമണവും ഉപകരണങ്ങളുടെ അഭാവവും കാരണം എമര്‍ജന്‍സി ടീമുകള്‍ക്ക് അവരെ സമീപിക്കാന്‍ കഴിഞ്ഞില്ല.
വെടിനിര്‍ത്തലും തടവുകാരുമായുള്ള കൈമാറ്റ കരാറും ലംഘിച്ച് ഇസ്രാഈല്‍ സൈനിക നടപടി പുനരാരംഭിച്ച മാര്‍ച്ച് 18 മുതല്‍, 10,460 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 44,189 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.

അതേസമയം, മാനുഷിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുന്ന ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രാഈല്‍ സൈന്യം ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇത്തരം ആക്രമണങ്ങളില്‍ 27 പേര്‍ കൊല്ലപ്പെടുകയും 281 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മെയ് 27 മുതല്‍ 1,965 ഫലസ്തീനികളെ ഇസ്രാഈല്‍ സൈന്യം കൊല്ലുകയും 14,701 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

By admin