
ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ കോൺഗ്രസിലേക്ക്.
എ ഐ സി സി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കരയിലോ നെയ്യാറ്റിൻകരയിലോ പ്രേംകുമാർ മത്സരിച്ചേക്കുമെന്നാണ് സൂചന. ആശാ പ്രവർത്തകരുടെ സമരത്തിന് പ്രേംകുമാർ പരസ്യമായി പിന്തുണ നൽകുകയും സിപിഐഎമ്മുമായി ചില എതിർപ്പുകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അത് പിന്നീട് ചർച്ചയാകുകയും ചെയ്തിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ സംഭവവും ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.പ്രേംകുമാറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ നേതാക്കള്‍ നേരത്തെ തന്നെ നടത്തിയിരുന്നു. സാംസ്‌കാരിക മേഖലയുമായി ബന്ധമുള്ള തിരുവനനന്തപുരത്തെ നേതാക്കളാണ് പ്രേംകുമാറുമായി ചര്‍ച്ച നടത്തിയത്.യാത്രയയപ്പിനുള്ള സമയം പോലും നല്‍കാതെ സ്ഥാനത്തുനിന്ന് നീക്കിയത് ആശാസമരത്തില്‍ പങ്കെടുത്തതിനാണെന്ന് പ്രേംകുമാര്‍ ഇന്നലെ തുറന്നടിച്ചിരുന്നു.
സര്‍ക്കാരിനെ വിമര്‍ശിച്ച സാഹിത്യ അക്കാദമി ചെയര്‍മാനും കവിയുമായ സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് നീക്കാത്തത് ഇരട്ട നീതി ആണെന്ന് പ്രേംകുമാര്‍ വിമർശിച്ചിരുന്നു.