• Tue. Apr 7th, 2026

24×7 Live News

Apdin News

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Byadmin

Apr 7, 2026


ന്‍വിശ്വാസ് ഭേദഗതി ബില്‍, 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും ഓരോ പൗരനിലും പ്രത്യേകിച്ച് ചെറുകിട ബിസിനസുകാര്‍, സ്റ്റാര്‍ട്ടപ്പുകള്‍, വനിതാ സംരംഭകര്‍ എന്നിവയില്‍ അര്‍പ്പിക്കുന്ന ആഴത്തിലുള്ള വിശ്വാസത്തെയാണ് ബില്‍ പ്രതിഫലിപ്പിക്കുന്നതെന്നാണ് കേന്ദ്രവാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ലോക്സഭയില്‍ ബില്‍ പാസ്സായശേഷം അഭിപ്രായപ്പെട്ടത്.

ചെറിയ നിയമലംഘനങ്ങളെ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതും ശിക്ഷ ലളിതമാക്കുന്നതും ഉള്‍പ്പെടെ 79 കേന്ദ്രനിയമങ്ങളില്‍ 784 ഭേദഗതികളാണ് ജന്‍ വിശ്വാസ് ഭേദഗതി ബില്ലിലൂടെ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് കാലാവധിതീര്‍ന്നാലും 30 ദിവസംവരെ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെ മോട്ടോര്‍വാഹന നിയമത്തില്‍മാത്രം 20 ഭേദഗതികളുണ്ട്. ആകെ ഭേദഗതികളില്‍ 717 എണ്ണം വ്യാപാരസൗകര്യം വര്‍ധിപ്പിക്കാനും 67 എണ്ണം ജനജീവിതം മെച്ചപ്പെടുത്താനുമാണ്.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള ചില നിയമങ്ങളും ബില്ലിലൂടെ ഭേദഗതി ചെയ്തവയില്‍ ഉള്‍പ്പെടുന്നു. തുടക്കത്തില്‍ 17 നിയമങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് സെലക്ട് കമ്മിറ്റിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയമങ്ങള്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഒരൊറ്റ നിയമം ഉപയോഗിച്ച്, സാധാരണക്കാര്‍, എംഎസ്എംഇകള്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, ബിസിനസുകള്‍, കര്‍ഷകര്‍, സാധാരണക്കാര്‍ എന്നിവരുടെ ഭാരം ലഘൂകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

രാജ്യത്തുടനീളം ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അഞ്ച് കോടിയിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. അവയില്‍ പലതും ചെറിയ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. പുതിയ ബില്‍ പ്രകാരം ചെറിയനിയമലംഘനങ്ങളില്‍ ചിലതിന് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പിഴ ചുമത്താന്‍ അധികാരം നല്‍കുന്നുണ്ട്. വര്‍ഷങ്ങളോളം നീണ്ട കോടതി നടപടിക്രമങ്ങള്‍ ഇല്ലാതെ കേസുകള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കും.

നീതിയെക്കാള്‍ ശിക്ഷയ്‌ക്ക് ഊന്നല്‍ നല്‍കിയ കൊളോണിയല്‍ മനോഭാവത്തില്‍ വേരൂന്നിയ നിയമങ്ങളില്‍ മാറ്റം വരുത്തുകയാണ് മോദിസര്‍ക്കാര്‍. സമൂഹത്തിന് ദോഷം വരുത്താത്ത, നിയമം ലംഘിക്കാന്‍ മനഃപൂര്‍വ്വം ഉദ്ദേശ്യമില്ലാത്ത ചെറിയ കുറ്റകൃത്യങ്ങള്‍ക്ക്, ക്രിമിനല്‍ നടപടികളേക്കാള്‍ മുന്നറിയിപ്പുകള്‍, ചെറിയ ശിക്ഷകള്‍ എന്നിവ നല്‍കി പൗരന്മാരെ ബോധവല്‍ക്കരിക്കുന്നു. ഓരോ ഭാരതീയനും നിയമത്തെക്കുറിച്ച് അറിയുന്ന, അനുസരിക്കുന്ന പൗരനാകണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

പുതിയ ബില്‍ പ്രകാരം ആദ്യം മുന്നറിയിപ്പ്, പിന്നീട് ചെറിയ പിഴ, തുടര്‍ന്ന് ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് വര്‍ധിച്ച പിഴകള്‍, തുടര്‍ന്ന് കോടതികളിലേക്ക് റഫര്‍ ചെയ്യും എന്നതാണ് രീതി. പൊതുജനങ്ങള്‍ക്കോ, സമൂഹത്തിനോ, പൊതുസ്വത്തിനോ ദോഷം വരുത്തുന്ന ഗുരുതര കുറ്റകൃത്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ല. പുതിയ ബില്ലിന്റെ പരിധിയില്‍ വരുന്ന തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകള്‍ പുനഃപരിശോധിക്കാനും പിന്‍വലിക്കാനും അതത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡിപിഐ ഐടി സെക്രട്ടറി അമര്‍ദീപ് സിങ് ഭാട്ടിയ വ്യക്തമാക്കിയിട്ടുണ്ട്.



By admin