• Sun. Jun 8th, 2025

24×7 Live News

Apdin News

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

Byadmin

Jun 8, 2025


തിരുവനന്തപുരം: തോഴിയായ ശശികല പല തവണ തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിതയെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഒരു ഘട്ടത്തില്‍ ജയലളിതയെ മരണത്തില്‍ നിന്നും മോദി രക്ഷിച്ചിട്ടുണ്ടെന്നും മലയാളി പത്രപ്രവര്‍ത്തകനായ ജീമോന്‍ ജേക്കബ്. ജയലളിതയെ കൊല്ലാന്‍ തോഴി ശശികല ശ്രമിക്കുന്നുണ്ടെന്ന കാര്യം ഗുജറാത്ത് മുഖ്യമന്ത്രി മോദി അറിഞ്ഞിരുന്നുവെന്നും മോദി ജലയളിതയെ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ജീമോന്‍ ജേക്കബ് പറയുന്നു. മോദിയുടെ നിര്‍ദേശപ്രകാരമാണ് ആദ്യമായി ജയലളിത ശശികലയെ അകറ്റി നിര്‍ത്തിയതെന്നും ജീമോന്‍ ജേക്കബ് പറയുന്നു. ജലയളിതയെ ബിജെപിയുടെ തമിഴ്നാട്ടിലെ സഖ്യകക്ഷിയാക്കാം എന്ന രാഷ്‌ട്രീയഭാവനയും മോദിയ്‌ക്ക് അന്നേ ഉണ്ടായിരുന്നുവെന്നും ഇതാകാം ജയലളിതയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ മോദിയെ പ്രേരിപ്പിച്ചതെന്നും ജീമോന്‍ ജേക്കബ്ബ് പറയുന്നു.

പക്ഷെ മോദിക്ക് പോലും ജയലളിതയെ ദീര്‍ഘകാലം രക്ഷിക്കാനായില്ല. ശശികല പിന്നീട് വളഞ്ഞ വഴിയിലൂടെ വീണ്ടും ജയലളിതയുടെ തോഴിയായി പോയിസ് ഗാര്‍ഡനിലേക്ക് തിരിച്ചെത്തി. ഇതാണ് പിന്നീട് ജയലളിതയുടെ മരണത്തിന് കാരണമായതെന്നും ജീമോന്‍ ജേക്കബ് പറയുന്നു.

“ജയലളിത വോഡ്ക കഴിക്കുമായിരുന്നു വാതസംബന്ധമായ രോഗം മൂര്‍ച്ഛിച്ചതോടെ മരുന്ന് ഫലപ്രദമല്ലാതെ വന്നപ്പോഴാണ് അവര്‍ ഉറങ്ങാനായി വോഡ്ക കഴിച്ചുതുടങ്ങിയത്. പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പ്പണിക്കരെപ്പോലുള്ള ജ്യോത്സ്യന്‍മാരുടെ അടുത്തെല്ലാം അവര്‍ ആശ്രയം തേടിചെല്ലുന്നത് ശാരീരികസ്വാസ്ഥ്യം വര്‍ധിച്ച സാഹചര്യത്തിലാണ്. ശാരീരികാസ്വാസ്ഥ്യം വര്‍ധിച്ചതോടെ അവര്‍ വോഡ്ക കഴിക്കുന്നത് പതിവാക്കി. ഡയബറ്റിക്സ്, ആര്‍ത്രൈറ്റിസ് , ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടായിരുന്നു. ഇവര്‍ വോഡ്കയ്‌ക്കൊപ്പം ഫ്രൂട്ട്സും കഴിക്കുന്നത് പതിവായിരുന്നു. ഇത് രണ്ടും സ്ഥിരമായി കഴിക്കുകയാണെങ്കില്‍ ഹാര്‍ട്ടിന് പ്രശ്നം ഉണ്ടാകും. ഇങ്ങിനെ അഡിക്ഷന്‍ കൂടിയതോടെ ജയലളിത പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് കുറച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ പറയാന്‍ ശശികലയെ ആശ്രയിക്കാന്‍ തുടങ്ങി.ഈ അവസരം മുതലാക്കിയാണ് ഇവര്‍ അഴിമതിയിലൂടെ ധാരാളമായി പണം സമ്പാദിച്ചത്. ഇവര്‍ ജയലളിത കഴിക്കുന്ന പഴങ്ങളില്‍ ലെഡ് കലര്‍ത്തിയിരുന്നുവെന്നും സാവധാനത്തില്‍ ജയലളിതയെ മരണത്തിലേക്ക് കൊണ്ടുപാകാനായിരുന്നു ഇത് ചെയ്തതെന്നും ജീമോന്‍ ജേക്കബ് പറയുന്നു.

മന്നാര്‍ഗുഡി മാഫിയ എന്ന പേരില്‍ ശശികലയ്‌ക്ക് ഒരു മാഫിയ തന്നെ ഉണ്ടായിരുന്നു. ജയലളിതയുടെ ഭരണത്തിന്റെ ആദ്യവര്‍ഷം തന്നെ അവര്‍ 15000 കോടി രൂപ ഉണ്ടാക്കി. ടൂറിസ്റ്റ് ബസുകളുടെ യാത്രാനിരക്ക് കൂട്ടല്‍, റോഡ് പണി, കെട്ടിട നിര്‍മ്മാണം തുടങ്ങിയ വിവിധ വഴികളിലൂടെയാണ് ഇവര്‍ പണമുണ്ടാക്കുകയെന്നും ജീമോന്‍ ജേക്കബ് പറയുന്നു.



By admin