തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളിലെ അപര്യാപ്തതകൾ പരിഹരിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങളിലും സമിതികൾ രൂപീകരിക്കുന്നത്. ജയിലുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നവെന്ന പരാതികളും തടവുകാരുടെ എണ്ണത്തിലുള്ള വർദ്ധനവും കണക്കിലെടുത്താണ് തീരുമാനം.
ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജയില്‍ മേധാവി എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിക്കുക. സമിതി മൂന്ന് മാസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കാനുള്ള സുപ്രീം കോടതി നിര്‍ദേശപ്രകാരം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.