• Thu. Mar 13th, 2025

24×7 Live News

Apdin News

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കിയ സ്ത്രീയും സുഹൃത്തും അറസ്റ്റില്‍

Byadmin

Mar 13, 2025


ജ്യോത്സ്യനെ വീട്ടിലേക്ക് ക്ഷണിച്ച് സ്ത്രീയോടൊപ്പം നഗ്നനാക്കി നിര്‍ത്തി വിഡിയോയും ഫോട്ടോയുമെടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി സ്വദേശിനി മൈമൂന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാല്‍ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്.

ജ്യോത്സ്യന്റെ നാലര പവന്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണും പണവും സംഘം തട്ടിയെടുത്തു. പ്രതികള്‍ ജ്യോത്സ്യനില്‍ നിന്നും 20 ലക്ഷം രൂപ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ നഗ്‌നഫോട്ടോയും വിഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീട്ടിലെ ദോഷം മാറ്റുന്നതിന് പൂജ നടത്താനെന്ന് പറഞ്ഞ് പറ്റിച്ചാണ് ജ്യോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.

പ്രതികള്‍ ചൊവ്വാഴ്ച വൈകീട്ട് കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ജ്യോത്സ്യന്‍ കൊഴിഞ്ഞാമ്പാറയിലെത്തി. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ എന്‍. പ്രതീഷിന്റെ (36) കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു രണ്ട് യുവാക്കള്‍ ചേര്‍ന്നു ജ്യോത്സ്യനെ കൊണ്ടുപോകുകയും ചെയ്തു.

എന്നാല്‍ പൂജക്ക് വേണ്ടിയുള്ള കാര്യങ്ങല്‍ ചെയ്യുന്നതിനിട ജ്യോത്സ്യനെ പ്രതീഷ് ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി യുവതിക്കൊപ്പം നിര്‍ത്തി നഗ്‌നഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു. ശേഷം നാലര പവന്റെ മാലയും മൊബൈല്‍ ഫോണും പണവും കൈക്കലാക്കിയ സംഘം 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. സംഭവസമയത്ത് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേര്‍ വീട്ടിലുണ്ടായിരുന്നതായും പറയുന്നു.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് പ്രതീഷിന്റെ വീട്ടില്‍ ചിറ്റൂര്‍ പൊലീസ് എത്തി. പൊലീസിനെ കണ്ടതോടെ പ്രതികള്‍ പലവഴിക്ക് ഓടിയെങ്കിലും മൈമൂനയേയും ശ്രീജേഷിനെയും പൊലീസ് പിടികൂടി. വീടിനകത്ത് നടന്ന സംഭവം അറിയാതെ ചിറ്റൂര്‍ പൊലീസ് തിരികെ പോവുകയും ചെയ്തു.

അതിനിടെ, ഓടി രക്ഷപ്പെടുന്നതിനിടെ ഒരു സ്ത്രീ മദ്യലഹരിയില്‍ റോഡില്‍ വീഴുകയും നാട്ടുകാര്‍ കൊഴിഞ്ഞാമ്പാറ പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഹണിട്രാപ്പ് വിവരം പുറത്തറിഞ്ഞു. അവിയെ നിന്നും രക്ഷപ്പെട്ട ജ്യോല്‍സ്യന്‍ കൊല്ലങ്കോട് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു.

 

By admin