• Sun. Mar 1st, 2026

24×7 Live News

Apdin News

ടി.പി. സെന്‍കുമാറിനെ നിശ്ശബ്ദനാക്കാന്‍ ഗൂഢാലോചന? ലവ് ജിഹാദിന്റെ പേരില്‍ നുണകള്‍ വാരിയെറിഞ്ഞ് മാത്യു സാമുവല്‍, കണക്കിന് മറുപടി നല്‍കി സെന്‍കുമാര്‍

Byadmin

Mar 1, 2026



തിരുവനന്തപുരം: ലവ് ജിഹാദിനെച്ചൊല്ലി മുന്‍ഡിജിപി ടി.പി. സെന്‍കുമാറിനെ ചെളിവാരിയെറിയാന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലിന് ചുട്ട മറുപടി നല്‍കി സെന്‍കുമാര്‍. ലവ് ജിഹാദ് എന്ന പദം കണ്ടുപിടിച്ചത് തന്നെ ടി.പി. സെന്‍കുമാറാണെന്ന് കുറ്റപ്പെടുത്തിയ മാത്യു സാമുവലിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം പിടുങ്ങുന്ന ആളല്ലേ താങ്കള്‍ എന്നായിരുന്നു ടിപി സെന്‍കുമാര്‍ നല്‍കിയ മറുപടി.

ലവ് ജിഹാദ് എന്ന പദം ടി.പി. സെന്‍കുമാറിനെപ്പോലെ ഒരു വ്യക്തി കണ്ടെത്തിയ പദമല്ലെന്ന് ആര്‍ക്കും അറിയാമെന്നിരിക്കെ ഇങ്ങിനെ ഒരു വാദം മാത്യു സാമുവല്‍ ഉന്നയിക്കുന്നതില്‍ പലരും ചില അജണ്ടകള്‍ സംശയിക്കുന്നു. വാസ്തവത്തില്‍ ലവ് ജിഹാദിനെക്കുറിച്ച് കേരള കതോലിക് ബിഷപ്സ് കൗണ്‍സിലും എത്രയോ ക്രിസ്തീയ സംഘടനകളും പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒട്ടേറെ പാതിരിമാരും ലവ് ജിഹാദ് കേരളത്തില്‍ ഉള്ളതായി പറഞ്ഞിട്ടുണ്ടെന്നിരിക്കെ ടിപി സെന്‍കുമാറാണ് ലവ് ജിഹാദ് എന്ന വാക്ക് തന്നെ ഉണ്ടാക്കിയതെന്ന മാത്യു സാമുവലിന്റെ ആരോപണത്തില്‍ തെല്ലും കഴമ്പില്ല. 2009നുള്ളില്‍ ഏകദേശം 4500 പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്നാണ് കേരള കതോലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) അന്ന് വെളിപ്പെടുത്തിയത്. കര്‍ണ്ണാടകയില്‍ മാത്രം 30,000 പേരെ ലവ് ജിഹാദിലൂടെ മതപരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് ജനജാഗ്യതി സമിതി ആരോപിച്ചിട്ടുണ്ട്. അങ്ങിനെയിരിക്കെ മാത്യു സാമുവലിന്റെ ഈ ആരോപണത്തിന് അടത്തിറയില്ല. ഒബ്സര്‍വേര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ കണ്ടെത്തിയത് 2022ല്‍ അന്യമതത്തില്‍ നിന്നും 100 മുതല്‍ 200 പേര്‍ വരെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ്.

കേരളത്തെ വര്‍ഗ്ഗീയ വല്ക്കരിക്കാന്‍ ടി.പി. സെന്‍കുമാര്‍ ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുത്ത ഒന്നാണ് ലവ് ജിഹാദെന്നും മാത്യു സാമുവല്‍ ആരോപിക്കുന്നു. മലപ്പുറത്ത് സര്‍വ്വീസില്‍ ഇരുന്ന കാലത്താണ് സെന്‍കുമാര്‍ ഈ ലവ് ജിഹാദ് പദ്ധതി ആസൂത്രണം ചെയ്തതെന്നും ഇത് മുസ്ലിങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കാനുള്ളതാണെന്നും ആണ് മാത്യുസാമുവല്‍. നടത്തിയ മറ്റ് ആരോപണങ്ങള്‍. പൊതുവേ അജണ്ടകള്‍ സെറ്റ് ചെയ്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്ന ആളാണ് മാത്യു സാമുവലെന്ന് പൊതുവേ ആരോപണമുണ്ട് . ചില സ്വകാര്യനേട്ടങ്ങള്‍ക്ക് വേണ്ടി സത്യമെന്ന രീതിയില്‍ കഥകള്‍ മെനയാറുള്ള വ്യക്തിയാണ് മാത്യു സാമുവലെന്നും പൊതുവേ ആരോപണമുണ്ട്. ടിപി. സെന്‍കുമാറിനെതിരായ ചെളിവാരിയെറിയലുകളും ഇതുപോലെ ഒരു അജണ്ടയുടെ ഭാഗമാണെന്ന് കരുതുന്നു.

പണം പിടുങ്ങലിന്റെ ആശാനാണ് മാത്യുസാവമലെന്ന് ടി.പി. സെന്‍കുമാര്‍

മാത്യുസാമുവലേ നിന്റെ പണം പിടുങ്ങല്‍ രീതി ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണെന്ന് ടി.പി. സെന്‍കുമാര്‍ തിരിച്ചടിച്ചു. ഉത്തരേന്ത്യയിലെ ജാതി സംഘര്‍ഷങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനാണ് ലവ് ജിഹാദ് വഴി ശ്രമിക്കുന്നതെന്നും മാത്യുസാമുവല്‍ ആരോപിച്ചിരുന്നു.

ബ്ലാക്ക് മെയിലിങ്ങ് ആണ് മാത്യു സാമുവലിന്റെ പ്രധാന തൊഴില്‍ എന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. കേരളത്തിലെ ഒരു ചീഫ് സെക്രട്ടറിയെ ഒരു പെണ്ണിനെ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതും നീയാണെന്ന് ആര്‍ക്കാണ് അറിയാത്തത് എന്നും ടി.പി. സെന്‍കുമാര്‍ ചോദിക്കുന്നു.

എന്തായാലും ലവ് ജിഹാദ് എന്ന പദം ലോകത്തിന് സമ്മാനിച്ചത് ഞാനാണെന്ന് നീ കണ്ടെത്തിയതില്‍ സന്തോഷമുണ്ട് എന്നും ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

മാത്യു സാമുവലിനെ രാജ്യദ്രോഹി എന്ന് വിളിച്ച മേജര്‍ രവി
ടി.പി. സെന്‍കുമാറിനെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ചമയ്‌ക്കുക വഴി മാത്യു സാമൂവല്‍ സ്വന്തം വിശ്വാസ്യത വീണ്ടും തകര്‍ത്തിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് സൈന്യത്തെ പിന്തുണയ്‌ക്കാതെ ജനങ്ങളില്‍ ഭീതിപരത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട മാത്യു സാമുവലിനെ രാജ്യദ്രോഹി എന്നാണ് മേജര്‍ രവി വിളിച്ചത്.

താന്‍ എയര്‍മാര്‍ഷലിനെ നേരിട്ട് വിളിച്ച് യുദ്ധകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു എന്ന മാത്യു സാമുവലിന്റെ വിടുവായത്തത്തെ മേജര്‍ രവി യുക്തികൊണ്ട് തകര്‍ത്തെറിഞ്ഞിരുന്നു. പാകിസ്ഥാനുമായി യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ എയര്‍മാര്‍ഷല്‍ പദവിയിലുള്ള ഒരാളെ ഫോണില്‍ പുറത്തുള്ളവര്‍ക്ക് കിട്ടാന്‍ സാധ്യതയില്ലെന്നാണ് അന്ന് മേജര്‍ രവി പറഞ്ഞത്. ഇതിനെ ലംഘിക്കാന്‍ മാത്യു സാമുവലിന് കഴിഞ്ഞില്ല.

ടിപി. സെന്‍കുമാറിനെതിരെ ഗൂഢാലോചന?
ശക്തമായ ഹിന്ദുത്വ ലൈനില്‍ തന്റെ യൂട്യൂബ് ചാനലില്‍ നിരന്തരം വീഡിയോകള്‍ ചെയ്യുന്ന  ടി.പി. സെന്‍കുമാര്‍ പലരുടെയും നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്. നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന സെന്‍കുമാറിനെ പലര്‍ക്കും ദഹിക്കുന്നില്ല. അതിനാല്‍ അദ്ദേഹത്തെ നിശ്ശബ്ദമാക്കാന്‍ ഒരു അജണ്ട അണിയറയില്‍ ഒരുങ്ങുന്നുണെന്ന് കരുതപ്പെടുന്നു. ഇതിന് പിന്നില്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല. എന്തായാലും മാത്യു സാമുവലിന്റെ ഈ ആരോപണങ്ങള്‍ ഒരു വലിയ അജണ്ടയുടെ ഭാഗമാണെന്ന സംശയം ഉണരുന്നു.

By admin