• Wed. Feb 25th, 2026

24×7 Live News

Apdin News

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

Byadmin

Feb 25, 2026



തിരുവനന്തപുരം: പിണറായി സർക്കാർ പാർട്ടിക്കുവേണ്ടി നടത്തിയ കൂറ്റൻ ഡാറ്റാ മോഷണം ഔദ്യോഗികമായി സർക്കാർ ചെയ്ത കുറ്റകൃത്യണെന്ന് തെളിയുന്നു. സർക്കാർ എഞ്ചിനീയറിങ് കോളെജുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ വിവരങ്ങൾ ഔദ്യോഗികമായി തേടിക്കൊണ്ട് സർക്കാരിന്റെ സർക്കുലർ കോളെജുകൾക്ക് ലഭിച്ചിരുന്നു. ചിലർ കൊടുത്തു. ഫെബ്രുവരി 13 നാണ് നോട്ടീസ് കിട്ടിയത്. 14 ന് വൈകിട്ട് വിവരങ്ങൾ കൊടുക്കണമെന്നായിരുന്നു ആവശ്യം.


കോടിയിലേറെപ്പേരുടെ വിവരങ്ങളാണ് ചോർത്തിയത്. നവകേരള സർവേക്ക് സുപ്രീം കോടതി അനുമതിനൽകിയ പശ്ചാത്തലത്തിൽ ഡാറ്റാ മോഷണം എന്ന നിയമലംഘനം ഗുരുതര വിഷയമായി മാറിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷൻ ഡ്യൂട്ടി അയച്ച് കത്തിൽ (ലറ്റർ നമ്പർ 110226-ഒഎസ്ഡി-02 തീയതി 11-02-2026) പറയുന്നത് ‘സെൻട്രലൈസ്ഡ് നോട്ടിഫിക്കേഷൻ ഹബ് ഫോർ ഗവണമെന്റ് സർവീസസ്’ സജ്ജമാക്കാൻ എന്നാണ് ലക്ഷ്യം പറയുന്നത്. എപിജെ അബ്ദുൾകലാം ടെക്‌നിക്കൽ സർവകലാശായിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ സംബന്ധിച്ച വിവരങ്ങളാണ് പിണറായിയുടെ ഒഎസ്ഡി ആവശ്യപ്പെട്ടത്.
സ്ഥാപനത്തിന്റെ കാമ്പസ് സോഫ്റ്റ് വെയറിൽനിന്ന് ഡാറ്റാ ശേഖരിച്ച് എക്‌സൽ ഷീറ്റിൽ 8 വിവരങ്ങൾ നൽകണമെന്നാണ് ആവശ്യം. ഫോൺ നമ്പർ, പേര്, പ്രായം, ലിംഗം, ജില്ല, താലൂക്ക്, വാർഡ്, തദ്ദേശ സ്ഥാപനം എന്നിങ്ങനെ എട്ട് വിവരങ്ങളാണ് ആവശ്യപ്പെട്ടത്.
കൃത്യമായി അടിസ്ഥാന വിവര മോഷണംതന്നെയാണ് നടത്തിയതെന്നും അത് മുഖ്യമന്ത്രിയുടെ ഔദേ്യാഗിക തീരുമാനപ്രകാരമാണെന്നും വ്യക്തമാക്കുന്നതാണ് രേഖകൾ.

By admin