
ചെന്നൈ ; ഡിഎംകെ-മുസ്ലീം ബന്ധം ആർക്കും വേർപെടുത്താൻ കഴിയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ചെന്നൈയിലെ അമിഷ് നഗറിൽ നടന്ന ഇഫ്താർ വ്രതാനുഷ്ഠാനത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പങ്കെടുത്തു.റമദാൻ മാസത്തിൽ ഡിഎംകെ ന്യൂനപക്ഷ വിഭാഗം സംഘടിപ്പിക്കുന്ന ഇഫ്താറിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു.
“ മുസ്ലീങ്ങളും ഡിഎംകെയും തമ്മിലുള്ള ബന്ധം തലമുറതലമുറയായി തുടരുന്നതാണ്. ആർക്കും നമ്മളെ വേർപെടുത്താൻ കഴിയില്ല. ദാനശീലരും, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുള്ളവരും, എല്ലാവരെയും തുല്യരായി കാണുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് മുസ്ലീങ്ങൾ. എല്ലാവരെയും തുല്യരായി കാണണമെന്ന ഉദ്ദേശ്യമുള്ള മുസ്ലീങ്ങളാണ് ഇപ്പോൾ ഒത്തുകൂടിയിരിക്കുന്നത്. എല്ലാ ന്യൂനപക്ഷ പ്രസ്ഥാനങ്ങളും ഒരു വേദിയിൽ ഒന്നിച്ചു. തമിഴ്‌നാടിന് മാത്രമല്ല, ഇന്ത്യയ്‌ക്ക് മൊത്തത്തിൽ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ഐക്യം ആവശ്യമാണ്.“ – സ്റ്റാലിൻ പറഞ്ഞു.