
കാരക്കാസ് : അമേരിക്കയുടെ പട്ടാളക്കാരെ ചെറുക്കാന്‍ വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയും ഭാര്യയും താമസിക്കുന്ന വീട്ടിലും ഓഫീസിലും നൂറുകണക്കിന് വേനസ്വേലന്‍ പട്ടാളക്കാരെ അണി നിരത്തിയിരുന്നെങ്കിലും അമേരിക്കയുടെ ഒരു രഹസ്യായുധപ്രയോഗത്താല്‍ ഇവരെല്ലാം ചോര തുപ്പി മരിച്ചുവീഴുകയായിരുന്നു. മാത്രമല്ല ഇവര്‍ക്ക് അമേരിക്കന്‍ പട്ടാളക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ വേണ്ട നിര്‍ദേശം എത്തിയതുമില്ല. ഇതോടെ എളുപ്പത്തില്‍ മഡൂറോയെയും ഭാര്യയേയും അവരുടെ വസതിയില്‍ നിന്നും പൂ പറിക്കും പോലെ അമേരിക്കന്‍ പട്ടാളം പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
അന്ന് എന്ത് ആയുധമാണ് വെനസ്വേലയുടെ പട്ടാളക്കാര്‍ക്ക് നേരെ അമേരിക്ക പ്രയോഗിച്ചത് എന്ന് ആര്‍ക്കും പിടിക്കിടിയിരുന്നില്ല. ഇപ്പോള്‍ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. ആ രഹസ്യായുധം ഡിസ്കോംബോബുലേറ്റര്‍ ആണെന്നാണ് ട്രംപ് പറഞ്ഞത്. ന്യൂയോര്‍ക്ക് പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍.
ഇതേക്കുറിച്ച് കൂടുതല്‍ പറയാന്‍ തനിക്ക് അനുവാദമില്ലെന്നും ഈ ആയുധം പ്രയോഗിച്ചതോടെ വെനസ്വേലയുടെ ഉപകരണങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനം നിലച്ചുവെന്നും ട്രംപ് പറഞ്ഞു. അവരുടെ കയ്യില്‍ ചൈനയും റഷ്യയും നല്കിയ റോക്കറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റോക്കറ്റുകളോ തോക്കുകളോ പ്രവര്‍ത്തിക്കാന്‍ വെനസ്വേലയുടെ പട്ടാളക്കാര്‍ക്ക് കഴിഞ്ഞില്ല. കാരണം ഡിസ്കോംബോബുലേറ്റര്‍ ഈ ആയുധങ്ങളിലേക്കുള്ള എല്ലാ വാര്‍ത്താവിനിമയവും വൈദ്യുതിയും വിച്ഛേദിച്ചു. ഇതോടെ ഇവര്‍ ബട്ടനില്‍ വിരലമര്‍ത്തിയെങ്കിലും റോക്കറ്റുകള്‍ കുതിച്ചുപാഞ്ഞില്ലെന്ന് ട്രംപ് പറഞ്ഞു.
ആ മണിക്കൂറുകളില്‍ വെനസ്വേലയുടെ നഗരം മുഴുവന്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാല്‍ ഇരുട്ടില്‍ ആഴ്ന്നുവെന്ന് ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല വെനസ്വേലയുടെ റഡാറുകള്‍ ഒന്നു പോലും പ്രവര്‍ത്തിക്കുകയുണ്ടായില്ല.
വെനസ്വേലയുടെ പട്ടാളക്കാര്‍ക്ക് അവരുടെ മിസൈലുകളോ തോക്കുകളോ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, നൂറുകണക്കിന് വെനസ്വേലന്‍ പട്ടാളക്കാര്‍ ചോരതുപ്പി മരിച്ചുവീഴുകയായിരുന്നു. പലരുടെയും മൂക്കിലൂടെ ചോര ഒഴുകി. ചിലര്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചുവീണു. അതീവരഹസ്യമായി അമേരിക്ക വികസിപ്പിച്ച അതിമാരകമായ എനര്‍ജി വെപ്പണ്‍ ഉപയോഗിച്ചതാണ് ഇതിന് കാരണമെന്ന് പറയുന്നു.
ഡിസ്കോംബോബുലേറ്റര്‍ ഉപയോഗിച്ച് വെനസ്വേലയെ ഇരുട്ടിലാഴ്‌ത്തിയ ശേഷം അമേരിക്കയുടെ നൂറുകണക്കിന് ഡ്രോണുകളാണ് പറന്നെത്തിയത്. ഇതിനെതിരെ വെനസ്വേലയിലെ പട്ടാളക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പിന്നാലെ ഒരു വിമാനത്തില്‍ നിന്നും വെറും 20 അമേരിക്കന്‍ പട്ടാളക്കാര്‍ ഇറങ്ങി വന്നു. ഇവരുടെ കയ്യില്‍ അജ്ഞാതമായ ആയുധം ഉണ്ടായിരുന്നു. അത് അവര്‍ കൃത്യമായി ഉപയോഗിച്ചു. ഇതോടെ മഢുറോയ്‌ക്ക് കാവല്‍ നിന്ന നൂറുകണക്കിന് പട്ടാളക്കാര്‍ അതാ ചോരതുപ്പി മരിച്ചുവീണു. വെനസ്വേലന്‍ സൈനികർ മുട്ടുകുത്തി വീഴാൻ തുടങ്ങി. എല്ലാവരുടെയും മൂക്കിലൂടെയും വായയിലൂടെയും ചോര ഒലിക്കാൻ തുടങ്ങി. ചിലർ വാതോരാതെ രക്തം ഛർദ്ദിച്ചു. ആന്തരിക അവയവങ്ങൾ തകരുന്നതുപോലെ അവർ പിടഞ്ഞു.
നൂറുകണക്കിന് വെനസ്വേലൻ പോരാളികളാണ് മിനിറ്റുകൾക്കുള്ളിൽ മരിച്ചുവീണത്. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, അമേരിക്കൻ ഭാഗത്ത് ഒരു പോറലേറ്റ സൈനികൻ പോലുമില്ലായിരുന്നു. മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത തരം സാങ്കേതികവിദ്യയാണ് അമേരിക്ക അവിടെ പരീക്ഷിച്ചത്. വെടിയുണ്ട ഉപയോഗിക്കാതെ നൂറുകണക്കിന് ശത്രുക്കളെ തകർത്ത ആ ‘രഹസ്യ ആയുധം എനര്‍ജി വെപ്പണ്‍ ആണെന്ന് കരുതുന്നു. അമേരിക്കൻ സൈന്യം വർഷങ്ങളായി രഹസ്യമായി വികസിപ്പിച്ചുകൊണ്ടിരുന്ന ‘ഡയറക്ടഡ് എനർജി വെപ്പൺസ്’ ആദ്യമായി യുദ്ധമുഖത്ത് പ്രയോഗിക്കുകയായിരുന്നു.
മൈക്രോവേവ് തരംഗങ്ങളോ അതിതീവ്രമായ ലേസർ രശ്മികളോ ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിച്ച് പ്രയോഗിക്കുന്ന രീതിയാണിത്. ഇതിൽ നിന്ന് പുറപ്പെടുന്ന ഊർജ്ജം ലക്ഷ്യസ്ഥാനത്തുള്ള ആളുകളുടെ ആന്തരിക അവയവങ്ങളെയും നാഡീവ്യൂഹത്തെയും നേരിട്ട് ബാധിക്കും. പുറമെ മുറിവുകളുണ്ടാകില്ലെങ്കിലും ഉള്ളിൽ അത് കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ശരീരത്തിനുള്ളിലെ അതിസൂക്ഷ്മമായ രക്തക്കുഴലുകൾ തകരുന്നത് മൂലം മൂക്കിലൂടെയും വായിലൂടെയും രക്തം വരും.