കൊച്ചി:: ഒരു സിനിമയുടെ സെറ്റില്‍ താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ്. ജോജു ജോർജ് വളരെ ദേഷ്യക്കാരനാണെന്നും സിനിമ സെറ്റില്‍ അയാള്‍ വലിയ തലവേദനയാണെന്നുമായിരുന്നു ശാന്തിവിളയുടെ ആരോപണം.
16 ഫോണ്‍ ഒക്കെ തല്ലി പൊളിക്കാൻ ഞാൻ ആരാണ്? 16 ഫോണ്‍ തല്ലി പൊളിക്കാൻ 16 ദിവസം വേണ്ടേ? എനിക്ക് വരുന്ന നല്ല പ്രൊജക്ടുകള്‍ തടയാൻ, പ്രൊഡ്യൂസേഴ്സിനെ മുടക്കാൻ അതിനൊക്കെ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്.ഞാൻ ഒരു മോശം വ്യക്തിയാണ് ,ഭയങ്കര പ്രശ്നക്കാരനാണ് എന്നൊക്കെ വരുത്തി തീർക്കാനാണ് ശ്രമം. – ജോജു ജോര്‍ജ്ജ് പറഞ്ഞു.
ഞാൻ ജോഷി സാറുമായിട്ട് മൂന്നാമത്തെ പടം ചെയ്യാൻ പോകുകയാണ്. ഞാൻ പ്രശ്നക്കാരാണെങ്കില്‍ സാർ എന്നെ വെച്ച് വീണ്ടും പടം ചെയ്യുമോ? ഞാൻ മുൻപ് വർക്ക് ചെയ്ത ഡയറക്ടേഴ്സിന്റെ കൂടെ തന്നെയാണ് വീണ്ടും വർക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. ഞാൻ 31 വർഷമായി അഭിനയിക്കുന്നു. 150 സിനിമകളോളം ഞാൻ അഭിനയിച്ചു, 11 പടത്തോളം ഞാൻ പ്രൊഡ്യൂസ് ചെയ്തു, ഞാൻ എന്റെ പണി പഠിച്ച്, മനസ്സിലാക്കി ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാൻ പിആർ വർക്ക് നടത്തുകയോ ഒന്നും ചെയ്യുന്നില്ലല്ലോ. എന്റെ വർക്ക് കണ്ടിട്ട് ജനങ്ങള്‍ തരുന്ന പിന്തുണയിലല്‍ മാത്രമാണ് ഞാൻ ഇവിടെ നില്‍ക്കുന്നത്. ഞാൻ ഒരാളെ ടാർഗറ്റ് ചെയ്തോ, ഒരു വിഷയം ഉണ്ടാക്കാനോ, ഒരു ന്യൂസ് വാല്യൂ കിട്ടാനോ ഒന്നുമല്ല ഇത് സംസാരിക്കുന്നത്. എന്റെ ഗതികേടാണ്’, ജോജു വ്യക്തമാക്കി.