• Sat. Jun 7th, 2025

24×7 Live News

Apdin News

തുര്‍ക്കിയുടെ ഫാഷന് വാതില്‍കൊട്ടിയടച്ച് ഇന്ത്യ; ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി ഇന്ത്യയില്‍ ഇല്ല; നഷ്ടം 695 കോടി

Byadmin

Jun 6, 2025



മുംബൈ: തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍ഡുകളുടെ വില്‍പന ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ നിര്‍ത്തിവെച്ചത് മൂലം തുര്‍ക്കിക്ക് 695 കോടി രൂപയുടെ നഷ്ടമെന്ന് ഫാഷന്‍ അനലിസ്റ്റുകള്‍. റിലയന്‍സിന്റെ അജിയോ, ഫ്ലിപ് കാര്‍ട്ടിന്റെ മിന്ത്ര എന്നിവയാണ് തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍റുകള്‍ വില്‍ക്കേണ്ടെന്ന് തീരുമാനിച്ചത്.

ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി എന്നീ തുര്‍ക്കി ബ്രാന്‍ഡുകളുടെ വില്‍പനയാണ് നിര്‍ത്തിവെച്ചത്. റിലയന്‍സ് അവരുടെ തുര്‍ക്കിയിലെ ഓഫീസ് അടച്ചുപൂട്ടാനും തീരുമാനിച്ചതായി അറിയുന്നു. ട്രെന്‍ഡ്യോള്‍ തുര്‍ക്കിയിലെ ഒരു ഇകൊമേഴ്സ് പ്ലാറ്റ് ഫോമാണ്. ഇതിലെ ഫാഷന്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ മിന്ത്രയും അജിയോയും ലിസ്റ്റ് ചെയ്തിരുന്നു. ഇതും വേണ്ടെന്ന് വെച്ചു.

ഇന്ത്യാ പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ഈ തീരുമാനം കൈക്കൊണ്ടത്. യുദ്ധത്തില്‍ പാകിസ്ഥാന് വേണ്ടി ഡ്രോണുകളും മിസൈലുകളും ലോയിറ്റര്‍ മ്യൂനീഷനുകളും യുദ്ധക്കപ്പലും അയച്ച തുര്‍ക്കിക്കെതിരെ രാജവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു തുര്‍ക്കി ഫാഷന്‍ ബ്രാന്‍ഡുകളുടെ വില്‍പന നിര്‍ത്തിവെച്ചത്. കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സും (സിഎഐടി) ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ തുര്‍ക്കി ബ്രാന്‍ഡുകള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

 

By admin