• Thu. Feb 12th, 2026

24×7 Live News

Apdin News

തുര്‍ക്കിയുടെ ബദ്ധശത്രുവായ അര്‍മേനിയയുടെ അതിര്‍ത്തി കാക്കുന്ന പിനാക മിസൈല്‍ വാഹിനികള്‍…എല്ലാം നേരില്‍ കണ്ട് അനില്‍ ചൗഹാന്‍

Byadmin

Feb 12, 2026



യെരെവാന്‍: തുര്‍ക്കിയുടെ ബദ്ധശത്രുവായ അര്‍മേനിയ സന്ദര്‍ശിച്ച് ഇന്ത്യയുടെ സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ) യായ ജനറല്‍ അനില്‍ ചൗഹാന്‍. ഈയിടെ അര്‍മേനിയ ഉപയോഗിക്കുന്ന പിനാക മിസൈല്‍ അസര്‍ബൈജാനെതിരായ യുദ്ധത്തില്‍ വലിയ നാശനഷ്ടങ്ങള്‍ വിതച്ച സംഭവം അന്താരാഷ്‌ട്ര വാര്‍ത്തയായതിന് തൊട്ടുപിന്നാലെയാണ് അനില്‍ ചൗഹാന്റെ അര്‍മേനിയ സന്ദര്‍ശനം.

നേരത്തെ അസര്‍ബൈജാന്‍ ഉപയോഗിക്കുന്ന റഷ്യ നല്‍കിയ ടി-72 എന്ന കരുത്തിന്റെ പര്യായമായ യുദ്ധടാങ്കിനെയാണ് അര്‍മേനിയ അയച്ച ഇന്ത്യയുടെ പിനാക മിസൈല്‍ തവിടുപൊടിയാക്കിയത്. പിനാക മിസൈലിന്റെ കൃത്യതയും സംഹാരശക്തിയുമാണ് അന്താരാഷ്‌ട്ര വിദഗ്ധര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായത്.

അനില്‍ ചൗഹാന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അര്‍മേനിയ ഇന്ത്യന്‍ ആയുധങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. അര്‍മേനിയ ഇന്ത്യയില്‍ നിന്നും നേരത്തെ വാങ്ങിയ ആയുധങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇതോടെ ഇന്ത്യ വിദേശരാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കുന്ന രാജ്യമായി മാറുകയാണ്. നേരത്തെ റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയിരുന്ന അര്‍മേനിയയ്‌ക്ക് റഷ്യന്‍ ആയുധങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതി വന്നപ്പോഴാണ് അവര്‍ മറ്റൊരു ആയുധപങ്കാളിയെ തിരഞ്ഞത്. ഇന്ത്യ അര്‍മേനിയയുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ കഴിയുന്ന പങ്കാളിയായി എന്ന് മാത്രമല്ല, ഇന്ത്യ നല്‍കിയ ആയുധങ്ങള്‍ അസര്‍ബൈജാനെതിരായ യുദ്ധത്തില്‍ നല്ല പ്രകടനമാണ് പുറത്തെടുക്കുന്നത് എന്നതിനാല്‍ അര്‍മേനിയ സംതൃപ്തരാണ്.

അസര്‍ബൈജാന് നേരത്തെ മുതലേ ആയുധങ്ങള്‍ നല്‍കിയിരുന്ന പാകിസ്ഥാനും തുര്‍ക്കിയുമാണ്. തുര്‍ക്കിയുടെ ബൈരക്തര്‍ ഉള്‍പ്പെടെയുള്ള ഡ്രോണുകള്‍ അപകടകാരികളാണ്. അസര്‍ബൈജാന്‍ ഈ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അര്‍മേനിയ പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആയുധങ്ങള്‍ ലഭിച്ചുതുടങ്ങിയതോടെ അര്‍മേനിയയ്‌ക്ക് ശക്തമായ തിരിച്ചടികൊടുക്കാന്‍ സാധിക്കുന്നുണ്ട്. നഗോര്‍ണോ കരാബാക് പ്രദേശത്തെച്ചൊല്ലിയാണ് അര്‍മേനയയും അസര്‍ബൈജാനും തമ്മില്‍ യുദ്ധം നടക്കുന്നത്.

അര്‍മേനിയയില്‍ അനില്‍ ചൗഹാന്റെ സന്ദര്‍ശന വേളയില്‍ ഇന്ത്യയുടെ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നത് അര്‍മേനിയയുടെ ഇന്ത്യയോടുള്ള പ്രതിപത്തിയും ആദരവുമാണ് കാണിക്കുന്നത്. പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റാണ് ഇതില്‍ ഒന്ന്. 90 കിലോമീറ്ററിനപ്പുറം ഉഗ്രസ്ഫോടനം കൃത്യമാായ സ്പോട്ടില്‍ നടത്താന്‍ കഴിയുന്നതാണ് പിനാക റോക്കറ്റ് സംവിധാനം. എംഎആര്‍ജി 155 എംഎം വീല്‍ഡ് ഹൊവിസ്റ്റസര്‍ ആര്‍ട്ടിലറി ഗണ്ണുകള്‍ക്ക് 50 കിലോമീറ്ററിനപ്പുറം വരെ വെടിയുതിര്‍ക്കാന്‍ സാധിക്കും. ഈ ദീര്‍ഘദൂര ആക്രമണശേഷമൂലം അസര്‍ബൈജാനുമായുള്ള യുദ്ധത്തില്‍ അര്‍മേനിയയ്‌ക്ക് ഏറെ ദൂരം മുന്നേറാന്‍ സാധിച്ചു. പ്രത്യേകിച്ചും മലമടക്കുകളുള്ള ഭൂമിശാസ്ത്രമായതിനാല്‍ ഈ ദീര്‍ഘദൂര ആക്രമണശേഷി യുദ്ധത്തില്‍ വലിയ മുന്‍തൂക്കം നല്‍കും. ഇന്ത്യയുടെ ആകാശ് വ്യോമപ്രതിരോധസംവിധാനം വന്നതോടെ തുര്‍ക്കിയുടെ ഡ്രോണുകള്‍ നല്ലതുപോലെ അടിച്ചിടുന്നുണ്ട്. 45 കിലോമീറ്റര്‍ വരെ അകലേയ്‌ക്ക് മിസൈലുകള്‍ അയയ്‌ക്കാന്‍ ആകാശ് സംവിധാനത്തിന് കഴിവുണ്ട്. ഡ്രോണുകള്‍ മാത്രമല്ല, മിസൈലുകളും യുദ്ധവിമാനങ്ങളും വരെ തകര്‍ക്കാന്‍ ആകാശിന് സാധിക്കും.

2020ല്‍ അസര്‍ബൈജാന് തുര്‍ക്കി മാത്രമല്ല, ഇസ്രയേലും ഡ്രോണുകള്‍ നല്‍കിയിരുന്നു. ഈ ഡ്രോണ്‍ ആക്രമണത്തില്‍ അസര്‍ബൈജാന്‍ പ്രതിരോധം തകര്‍ന്നിരുന്നു. എന്നാല്‍ 2026ല്‍ മറ്റൊരു കഥയാണ് കേള്‍ക്കുന്നത്. ഇന്ത്യന്‍ ആയുധങ്ങളുടെ സഹായത്തോടെ അര്‍മേനിയ ഇപ്പോള്‍ കോക്കസ് മേഖലയില്‍ അസര്‍ബൈജാന്റെ പ്രതിരോധമാണ് തകര്‍ക്കുന്നത്.തദ്ദേശീയമായി ഇന്ത്യ നിര്‍മ്മിച്ച സ്ട്രൈക്കര്‍, ഹാരൊപ് എന്നീ ചാവേര്‍ ഡ്രോണുകളും ഇന്ത്യ അര്‍മേനിയയ്‌ക്ക് നല്‍കിയിട്ടുണ്ട്. ഇത് അസര്‍ബൈജാനെ വല്ലാതെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനവും പ്രശസ്തമാണ്.

എന്തായാലും അനില്‍ ചൗഹാന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യയുടെ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് ചില ധാരണകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

By admin