
ന്യൂദൽഹി: തുർക്ക്മാൻ ഗേറ്റിൽ നടന്ന കല്ലേറ് സംഭവത്തിൽ ദൽഹി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതുമായി ബന്ധപ്പെട്ട് യൂട്യൂബർ സൽമാൻ ഖാനുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സോഷ്യൽ മീഡിയ വഴി സൽമാൻ ഖാൻ മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതായി ആരോപണമുണ്ട്. ഈ കേസിൽ യൂട്യൂബർ സൽമാൻ ഖാനുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. പ്രദേശത്തെ ആളുകളോട് ഒത്തുകൂടാൻ ഇയാൾ ആഹ്വാനം ചെയ്തിരുന്നു.
പ്രദേശത്തെ സ്വാധീനമുള്ള ചില വ്യക്തികൾ തങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ആളുകളെ ഒത്തുകൂടാൻ പ്രേരിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്തരീക്ഷം തടസ്സപ്പെടുത്തുകയും ഭരണകൂടത്തിന്റെയും പോലീസിന്റെയും പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതേസമയം തുർക്ക്മാൻ പ്രദേശത്തെ കല്ലെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാർട്ടി എംപി മൊഹിബുള്ള നദ്‌വിയെയും ചോദ്യം ചെയ്തേക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കല്ലെറിഞ്ഞ സംഭവത്തിന് മുമ്പ് മൊഹിബുള്ള നദ്‌വി സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
ദൽഹി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനകൾ അവഗണിച്ച് നദ്‌വി സംഭവ സ്ഥലത്ത് തന്നെ തുടരുകയും ചെയ്തിരുന്നു. അതേ സമയം ഈ കേസിൽ ഇതുവരെ 30 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ, ബോഡി ക്യാമറകൾ, വൈറൽ വീഡിയോകൾ എന്നിവയുടെ അടിസ്ഥാനത്തിൽ 30 പേരെ തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. കല്ലേറ് സംഭവത്തിൽ 30 പേരെ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച രാവിലെ ദൽഹിയിലെ തുർക്ക്മാൻ ഗേറ്റ് പ്രദേശത്ത് അനധികൃത കയ്യേറ്റത്തിനെതിരെ നടപടിയെടുക്കുന്നതിനിടെയാണ് പോലീസ് സംഘത്തിന് നേരെ കല്ലെറിഞ്ഞ്. പള്ളി പൊളിച്ചുമാറ്റുമെന്ന അഭ്യൂഹം ചില പ്രാദേശിക യുവാക്കൾ പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്നു, അതിനാൽ അവിടെ ജനക്കൂട്ടം തടിച്ചുകൂടാൻ തുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പോലീസ് ബലപ്രയോഗത്തിലൂടെ സ്ഥിതിഗതികൾ നിയന്ത്രിച്ചു. എന്നിരുന്നാലും കല്ലേറ് സംഭവത്തിൽ 5 പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു.