തൃശ്ശൂർ: നാടിനെ ബാധിച്ച ദുരന്തങ്ങളിൽ ആരുടെ സഹായവും കിട്ടിയില്ലെങ്കിലും പതറാതെ പിടിച്ചുനിന്ന കേരളത്തെക്കണ്ട് ലോകം ആശ്ചര്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജനങ്ങളെ വിശ്വാസത്തിലെടുത്താണ് സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളും. അതാണ് വിജയത്തിന്റെ ഇഴയടുപ്പം. സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതുപോലെ ജനങ്ങൾ സർക്കാരിനേയും വിശ്വാസത്തിലെടുക്കുന്നു. ദുരന്തംപോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ േകന്ദ്രം നിേഷധാത്മക നിലപാടാണ് സ്വീകരിച്ചത്. ഒരു സഹായവും നൽകിയില്ല.
കേരളം തകരട്ടെ, നശിക്കട്ടെ, രക്ഷപ്പെടരുത് എന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. ബി.ജെ.പി.യുടെ അതേ സമീപനമായിരുന്നു കോൺഗ്രസിനും യു.ഡി.എഫിനും. ബി.െജ.പി.യുടെ മനസ്സ് നേരിയതോതിൽപ്പോലും മുഷിയാൻ പാടില്ലെന്ന നിലപാടാണ് കോൺഗ്രസിനും. കേരളം തകരട്ടെയെന്ന് അവരും വിചാരിച്ചു.
കേരളത്തിൽ സമഗ്രവികസം കൊണ്ടുവന്നത് 10 വർഷം തുടർച്ചയായി ഭരിച്ച എൽ.ഡി.എഫ്. ആണെന്നും അതിനുമുൻപ് ഭരിച്ച യു.ഡി.എഫ്. ഖജനാവ് ഏതാണ്ട് കാലിയാക്കിയും അതിന്റെ ഇരട്ടി കടബാധ്യത ഉണ്ടാക്കി പോയെന്നും പിണറായി ആരോപിച്ചു.എന്നാൽ പ്രളയവും ചൂരൽ മല തുടങ്ങി എല്ലാ ദുരന്തങ്ങളിലും കേന്ദ്രം കൈമെയ് മറന്ന് സഹായിച്ചത് പിണറായി മനഃപൂർവം മറച്ചു വെച്ച് സംസാരിക്കുകയാണ് ഇലക്ഷൻ വിജയത്തിന് വേണ്ടിയെന്നാണ് ആരോപണം.