• Wed. Feb 11th, 2026

24×7 Live News

Apdin News

ദൗര്‍ബല്യങ്ങള്‍ നിറഞ്ഞ ഒന്നാണ് പാകിസ്ഥാന്‍ വ്യോമസേന; ഇത് ഇനി അസിം മുനീറിനും പരിഹരിക്കാനാവുമെന്ന് തോന്നുന്നില്ല

Byadmin

Feb 11, 2026



ന്യൂദല്‍ഹി: നിറയെ ദൗര്‍ബല്യങ്ങള്‍ ഉള്ള ഒന്നാണ് പാകിസ്ഥാന വ്യോമസേനയെന്നും അത് പഴയകാലത്തെ സംവിധാനങ്ങളില്‍ തളഞ്ഞുകിടക്കുമ്പോള്‍ ആധുനിക മിസൈലുും യുദ്ധവിമാനങ്ങളുമായി നിലകൊള്ളുന്ന ഇന്ത്യന്‍ വ്യോമസേന ഏറെ മുന്നിലാണെന്ന് വിലയിരുത്തല്‍.

ഇപ്പോഴും കരയുദ്ധത്തിനും കലാള്‍പ്പടയ്‌ക്കും ഏറെ പ്രാധാന്യം നല്‍കുന്ന സൈന്യമാണ് പാകിസ്ഥാന്‍റേത്. ഈ പഴയ ഘടനയും യുദ്ധസങ്കല്‍പങ്ങളും നിലനില്‍ക്കുന്നിടത്തോളം പാകിസ്ഥാന് ഇന്ത്യയ്‌ക്കെതിരെ മുട്ടിനില്‍ക്കാനേ കഴിയില്ല. അസിം മുനീറല്ല ആരുവന്നാലും പാകിസ്ഥാന്റെ ഈ ദൗര്‍ബല്യം പരിഹരിക്കാന്‍ സാധിക്കുന്ന ഒന്നല്ല. പണ്ട് കാര്‍ഗില്‍ യുദ്ധത്തില്‍ യുദ്ധവൈദഗ്ധ്യത്തില്‍ പേര് കേട്ട മുഷാറഫ് എന്ന സൈനിക മേധാവി കാലാള്‍പ്പടെയെ വിട്ട് ഇന്ത്യയെ തോല്‍പിക്കുന്ന കാര്യമാണ് ആസൂത്രണം ചെയ്തത്. അന്നും ഇന്ത്യ കാര്‍ഗില്‍ യുദ്ധം അനായാസമായി ജയിച്ചു വാജ് പേയി ആയിരുന്നു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി.

മാത്രമല്ല അതീവപ്രതിസന്ധിയില്‍ നില്‍ക്കുന്ന പാകിസ്ഥാന്റെ സമ്പദ്ഘടനയും ഇതിന് ഒരു കാരണമാണ്. അതിനാല്‍ അവര്‍ക്ക് ആധുനിക യുദ്ധവിമാനം വാങ്ങാന്‍ കഴിയുന്നില്ല. ചൈനയുടെ അറിവും റഷ്യയുടെ എഞ്ചിനും ഉപയോഗിച്ച് ആധുനിക യുദ്ധവിമാനം നിര്‍മ്മിക്കാനും പാകിസ്ഥാന് സാധിക്കുന്നില്ല.

ഭൂമിശാസ്ത്രപരമായി യാതൊരു സങ്കീര്‍ണ്ണതകള്‍ ഇല്ലാത്ത രാജ്യമാണ് പാകിസ്ഥാന്‍. ആയിരം കിലോമീറ്റര്‍ വീതിയും 1800 കിലോമീറ്റര്‍ മാത്രം വീതിയുമുള്ള രാജ്യമാണത്. ഭൗമശാസ്ത്രപരമായി അധികം സങ്കീര്‍ണ്ണതകള്‍ പാകിസ്ഥാന് ഇല്ല. പാകിസ്ഥാന്‍ വ്യോമസേനാകേന്ദ്രങ്ങള്‍ അധികവും നിയന്ത്രണരേഖയ്‌ക്ക് അടുത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് പഴയകാലത്തെ യുദ്ധതന്ത്രങ്ങളുടെ ഭാഗമായി സ്ഥാപിച്ചവയാണ്. പണ്ട് വ്യോമയുദ്ധം എങ്ങിനെയായിരുന്നു? അതിര്‍ത്തിക്കിപ്പുറത്ത് നിന്നും പാകിസ്ഥാന്റെ ഒരു യുദ്ധവിമാനം ഇന്ത്യയിലേക്ക് പറന്നുചെല്ലുന്നു. ഇതിനെതിരെ ഇന്ത്യ ഒരു യുദ്ധവിമാനത്തെ അയയ്‌ക്കുന്നു. ഈ രണ്ട് യുദ്ധവിമാനങ്ങളും തമ്മില്‍ ആകാശത്ത് കടിപിടി കൂടുന്നു. ഒന്ന് മറ്റൊന്നിനെ വെടിവെച്ച് വീഴ്‌ത്തും വരെ ഇരുവരും തമ്മില്‍ യുദ്ധം തുടരുന്നു. പണ്ട് ഇത്തരം ആകാശയുദ്ധരീതിയ്‌ക്ക് പ്രസക്തിയുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അതിര്‍ത്തിക്ക് കുറുകെ ആയിരക്കണക്കിന് കീലോമീറ്റര്‍ ദൂരേയ്‌ക്ക് കുതിയ്‌ക്കുന്ന ബലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉള്ള കാലത്ത് അതിര്‍ത്തികളില്‍ സൈനികകേന്ദ്രങ്ങള്‍സ്ഥാപിക്കുന്നതില്‍ പ്രസക്തി തീരെയില്ല.

ആകാശത്ത് യുദ്ധവിമാനങ്ങള്‍ കടിപിടി കൂടുന്ന ഒരു കാലമുണ്ടായിരുന്നു. . ഇത്തരം വ്യോമയുദ്ധങ്ങള്‍ക്ക് ഒരു അര്‍ത്ഥവുമില്ലാത്ത കാലമാണ് ഇത്. സ്ഥിതി മാറി. യുദ്ധവിമാനങ്ങളില്‍ നിന്നും കൂട്ടത്തോടെ മിസൈലുകള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലേയ്‌ക്ക് കുതിക്കുകയാണ്.

ഈ ആധുനിക വ്യോമയുദ്ധത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നു ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ അനായാസം വിജയിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ റഫാല്‍ ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ തന്നെ നിന്നുകൊണ്ടാണ് 100 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാനുള്ളിലെ നഗരമായ ബഹവല്‍പൂരിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരവാദ പരിശീലനം നല്‍കുന്ന ഹെഡ് ക്വാര്‍ട്ടേഴ്സ് മിസൈല്‍ വിട്ട് തകര്‍ത്തത്. ഇത് ബിവിആര്‍ യുഗമാണ്. ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈലുകളുടെ കാലം. കണ്ണുകൊണ്ട് കാണാത്ത ദൂരത്തേക്ക് കൃത്യമായി പറന്ന് ചെന്ന് ശത്രുവിന്റെെ കേന്ദ്രം കിറുകൃത്യമായി തകര്‍ക്കുന്ന മിസൈലുകളുടെ കാലം. ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി 500 കിലോമീറ്ററാണ്. ഇതാണ് മെയ് 10ന് സംഭവിച്ചത്. ഇന്ത്യയുടെ മിസൈലുകള്‍ ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നു തന്നെയാണ് അധികവും പറന്നു ചെന്നത്.പക്ഷെ അവ കൃത്യമായി ലക്ഷ്യസ്ഥാനങ്ങളില്‍ പതിച്ചതോടെ പാകിസ്ഥാന് കാര്യം മനസ്സിലായി. അവര്‍ മുട്ടുകുത്തി. ഇനി ഇന്ത്യയോട് മുട്ടിയിട്ട് കാര്യമില്ല എന്നവര്‍ക്ക് മനസ്സിലായി.അതോടെയാണ് അവര്‍ അമേരിക്കയെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് വിളിച്ചത്.

 

By admin