ധുരന്ധർ സിനിമയെ പ്രൊപഗണ്ട എന്ന് വിളിക്കുന്ന അസഹിഷ്ണുതയുള്ളവർ വേണമെങ്കിൽ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കണമെന്ന് നടൻ അനുപം ഖേർ. ചിത്രത്തെയും നടൻ രൺവീർ സിങ്ങിനെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
ചിത്രം കണ്ടതിന് ശേഷം താൻ ആദിത്യ ധറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. “ധുരന്ധർ 2 അതിശയിപ്പിക്കുന്ന ഒന്നാണ്! ആദിത്യ ധർ ഒരു റോക്ക്സ്റ്റാർ തന്നെയാണ്. ചിലപ്പോൾ വാക്കുകൾ മതിയാകാതെ വരും. ഈ സിനിമ വെറുമൊരു ചിത്രമല്ല, മറിച്ച് ഒരു അനുഭവമാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ വകനൽകുന്ന സിനിമയാണിത്.
ഈ സിനിമയെ Propaganda എന്ന് വിളിക്കുന്നവർ തങ്ങളെത്തന്നെ ഓർത്ത് ലജ്ജിക്കണം. അസഹിഷ്ണുതയുള്ളവർ വേണമെങ്കിൽ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ . ‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രത്തെയും ഇതുപോലെ ആക്ഷേപിക്കാൻ ശ്രമിച്ചതിൽ ദേഷ്യമുണ്ടെന്നും “ അദ്ദേഹം കൂട്ടിച്ചേർത്തു.
രൺവീറിന്റെ പ്രകടനത്തെ ഒരു ആക്ടിങ് ടീച്ചർ എന്ന നിലയിൽ താൻ സല്യൂട്ട് ചെയ്യുന്നുവെന്നും അനുപം ഖേർ പറഞ്ഞു. ചിത്രത്തിൽ രൺവീറിന്റെ ശരീരഭാഷയും വേദനയും ദേഷ്യവുമെല്ലാം അത്രത്തോളം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായി, “നിങ്ങളുടെ വാക്കുകൾ എനിക്ക് വലിയ കാര്യമാണ്” എന്ന് രൺവീറും കുറിച്ചു.