ന്യൂദൽഹി : യുപിഎ സർക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രി പോലും കശ്മീരിൽ പോകാൻ ഭയപ്പെട്ടിരുന്നതായി ബിജെപി നേതാവും, എംപിയുമായ സുധാൻഷു ത്രിവേദി . എന്നാൽ ഇപ്പോൾ എൻഡിഎ സർക്കാരിന്റെ കീഴിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരു ആശങ്കയുമില്ലാതെ അവിടെ ചുറ്റിനടക്കുന്നത് കാണാമെന്നും അദ്ദേഹം രാജ്യസഭയിൽ നടന്ന ചർച്ചയിൽ പറഞ്ഞു.
‘കോൺഗ്രസിന്റെ യുവ നേതാവ് ഒരു ഭാരത് യാത്ര സംഘടിപ്പിച്ചിരുന്നു. സുരക്ഷിതമായ അന്തരീക്ഷത്തിൽ, മധുരമായ വികാരങ്ങളോടെ, സഹോദരനും സഹോദരിയും സ്നോബോളുകളുമായി കളിക്കുന്ന രംഗം ഇന്ത്യ മുഴുവൻ കണ്ടു. അദ്ദേഹത്തിന്റെ ഭരണകാലത്ത് സ്വന്തം ആഭ്യന്തരമന്ത്രിയുടെ കാലിനടിയിൽ മണ്ണ് പിളർന്നുപോയതും ഇതേ കശ്മീരിലായിരുന്നു . ഈ ആളുകൾക്ക് ഇത്രയും വലിയ മാറ്റം കാണാൻ പോലും കഴിയില്ല. ഇന്ന് അതേ കശ്മീരിൽ സ്ഥിതി മാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
ഐഎസ്‌ഐ പതാകകൾ കണ്ടതും പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയതുമായ അതേ കാശ്മീർ ഇതാണോ . ഇന്ന് ആർജി, പിജിയും അവിടെ സുരക്ഷിതരായി കാണപ്പെടുന്നുണ്ടെങ്കിൽ, അത് സന്തോഷകരമായ കാര്യമല്ലേ? രാജ്യത്തിന് സുരക്ഷിതമായ കശ്മീർ നൽകിയതിന് ഈ ആളുകൾ ആഭ്യന്തര മന്ത്രിയോട് നന്ദി പറയണം. അവരുടെ നേതാക്കളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഭയപ്പെടേണ്ടതില്ലെന്നും വന്നിരിക്കുന്ന നല്ല മാറ്റത്തെ അംഗീകരിക്കണമെന്നും ആണ്.- സുധാൻഷു ത്രിവേദി പറഞ്ഞു.
അതേസമയം രാഹുലിനെയും, പ്രിയങ്കയെയും, ആർജിയെന്നും , പിജിയെന്നും വിളിച്ചതിനെതിരെ കോൺഗ്രസ് പ്രതിഷേധമുയർത്തി.