• Fri. Jun 6th, 2025

24×7 Live News

Apdin News

നിത അംബാനിയെ വരെ തോല്‍പിച്ച് നായികയായ പ്രീതി സിന്‍റ… ടീമിലെ ചുണക്കുട്ടികള്‍ക്ക് ഇത്രയ്‌ക്ക് പ്രചോദനം നല്‍കുന്ന മറ്റൊരു ഐപിഎല്‍ ടീം ഉടമയില്ല

Byadmin

Jun 4, 2025


മുംബൈ: ഇക്കുറി ഐപിഎല്‍ ട്രോഫി നല്‍കേണ്ടത് പ്രീതി സിന്‍റയ്‌ക്കാണെന്ന് ക്രിക്കറ്റ് വിദഗ്ധര്‍. പഞ്ചാബ് ഇലവന്‍ എന്ന ടീമിനെ ഒരു വന്‍ഫൈറ്റിംഗ് ഫോഴ്സാക്കി മാറ്റിയതിന് പിന്നില്‍ പ്രീതി സിന്‍റയുടെ കളിചിരികളും ദേഷ്യപ്പെടലും സങ്കടങ്ങളും ഉണ്ടെന്ന് പഞ്ചാബ് ടീമംഗങ്ങള്‍ തന്നെ പറയുന്നു. അത്രയ്‌ക്കായിരുന്നു പ്രീതി സിന്‍റ കളിക്കാര്‍ക്ക് നല്‍കിയ പ്രചോദനം. അത്രയ്‌ക്കൊന്നും താരബലം ഇല്ലാതിരുന്ന ടീമായിട്ടു കൂടി പഞ്ചാബിനെ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് പിന്നില്‍ പ്രീതി സിന്‍റയുടെ ടീം മാനേജ്മെന്‍റ് വൈഭവം കൂടിയുണ്ട്. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റെങ്കിലും പ്രീതി സിന്‍റയെ ഐപിഎല്‍ ആരാധകര്‍ക്ക് എളുപ്പം മറക്കാനാവില്ല.

ഒരു ഘട്ടത്തില്‍ ശ്രേയസ്സ് അയ്യര്‍ പ്രീതിസിന്‍റയെ ചുംബിക്കുന്ന വീഡിയോ വരെ പുറത്തിറങ്ങി. ചുടുചുംബനം നല്‍കിയാണ് പ്രീതി സിന്‍റ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നത് എന്ന ദുരര്‍ത്ഥം വരുന്ന തരത്തില്‍ സൃഷ്ടിച്ച എഐ വീഡിയോ ആയിരുന്നു ഇത്. ഈ വീഡിയോ എഐ ആണെന്ന് പിന്നീടാണ് ജനം തിരിച്ചറിഞ്ഞത്. എന്തായാലും സ്വന്തം കഴിവുകള്‍ പുറത്തെടുക്കുന്നതിനപ്പുറം, പ്രീതി സിന്‍റയ്‌ക്ക് വേണ്ടിയാണ് പഞ്ചാബ് കിംഗ്സി് ഇലവനിലെ കുട്ടികള്‍ ബാറ്റ് ചെയ്തത്. പക്ഷെ പ്രീതി സിന്‍റയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും തമ്മിലുള്ള കെമിസ്ട്രി അപാരമായിരുന്നു. അതാണ് ഒരു ശരാശരി ടീമായ പഞ്ചാബിനെ ഇത്രത്തോളം എത്തിച്ചത്. ഒരു ക്യാപ്റ്റനെന്ന നിലയിലും ബാറ്റ് സ്മാന്‍ എന്ന നിലയിലും ശ്രേയസ് അയ്യരെ പരമാവധി പ്രചോദിപ്പിക്കാനും പ്രകടനം പുറത്തെടുപ്പിക്കാനും പ്രീതി സിന്‍റ് എന്ന ഉടമയ്‌ക്കായി എന്ന് പറഞ്ഞാലും തെറ്റില്ല. എന്തായാലും ഐരപിഎല്‍ ഉടമ എന്നാല്‍ പണം ഇറക്കുന്ന ഒരു ഡമ്മി അല്ലെന്നും കളിക്കാരുമായി ആക്ടീവായി ഇന്‍ററാക്ട് ചെയ്യുന്ന ഹ്യൂമന്‍ ബിയിംഗ് ആകണമെന്ന പാഠമാണ് പഞ്ചാബിന്റെ ഫൈനല്‍ വരെ എത്തിയ ചരിത്രം നല്‍കുന്ന പാഠം.

ഇക്കാര്യത്തില്‍ നിത അംബാനിയെയും ഷാരൂഖ് ഖാനെയും വരെ പ്രീതി സിന്‍റ കടത്തിവെട്ടി. രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇലവനെ തോല്‍പിച്ചപ്പോള്‍ ഒരു പഞ്ചാബ് താരത്തിനോട് പ്രീതി കണ്ണിറുക്കി കാട്ടുന്നതും 40 പിന്തില്‍ 81 റണ്‍സെടുത്ത ശ്രേയസ് അയ്യരെ കെട്ടിപ്പുണരുന്നതും എല്ലാം പഞ്ചാബിന്റെ ആരാധകരെ മാത്രമല്ല, ടീമംഗങ്ങള്‍ക്കും പ്രചോദനമായി. പഞ്ചാബിന്റെ കോച്ച് റിക്കി പോണ്ടിംഗും പ്രീതി സിന്‍റയും തമ്മിലുള്ള ബന്ധം സൗഹൃദത്തിന്റെയും സ്നേഹത്തിന്‍റേതുമാണ്. അല്ലാതെ ഒരു ഉടമ തൊഴിലാളി ബന്ധമല്ല.

ഋഷികേശിലെ മദര്‍ മിരാന്‍റ സ്കൂളില്‍ നിന്നും 34 കുട്ടികളെ വരെ ദത്തെടുത്ത് വളര്‍ത്തി തന്റെ സാമൂഹ്യപ്രതിബദ്ധത തെളിയിച്ച വ്യക്തികൂടിയാണ് പ്രീതി സിന്‍റ. പഹല്‍ ഗാമില്‍ ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെയും പ്രയാഗ് രാജിലെ കുംഭമേളയെയും പിന്തുണച്ച വ്യക്തികൂടിയാണ് പ്രീതി സിന്‍റ. വാസ്തവത്തില്‍ പ്രീതി സിന്‍റയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ടീമിന് പ്രചോദനം നല്‍കാനുള്ള കരുത്ത് പ്രീതി സിന്‍റയ്‌ക്ക് നല്‍കിയത്.

 

 



By admin