• Mon. Jun 16th, 2025

24×7 Live News

Apdin News

നിലമ്പൂരില്‍ പോരോടുപോര്‍, കാളിഗഞ്ചില്‍ തോളോടുതോള്‍

Byadmin

Jun 16, 2025



ന്യൂദല്‍ഹി: ഇന്‍ഡി സഖ്യകക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും നിലമ്പൂരില്‍ ഏറ്റുമുട്ടല്‍ ‘അഭിനയിക്കുമ്പോള്‍ ‘ ബംഗാളിലെ കാളിഗഞ്ചില്‍ തോളോടു തോള്‍ ചേര്‍ന്ന് മത്സരിക്കുന്നു. നിലമ്പൂരില്‍ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ കത്തിക്കയറുമ്പോള്‍ കാളിഗഞ്ചില്‍ സിപിഎം നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി വിയര്‍പ്പൊഴുക്കുന്നു. ഇരു പാര്‍ട്ടികളും ജനങ്ങളെ എങ്ങിനെ കബളിപ്പിക്കുന്നു എന്നതിന്റെ ദൃശ്യങ്ങളാണ് കാളിഗഞ്ചില്‍ നിന്നു വരുന്നത്.

നിലമ്പൂരിനൊപ്പം 19ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലമാണ് കാളിഗഞ്ച്. അവിടെ സിപിഎമ്മിന് സ്ഥാനാര്‍ത്ഥിയില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കബില്‍ ഉദ്ദീന്‍ ഷെയ്ഖിനെ സിപിഎമ്മും ആര്‍എസ്പിയും ഉള്‍പ്പെടെയുള്ള ഇടതു പാര്‍ട്ടികള്‍ പിന്തുണയ്‌ക്കുകയാണ്. പ്രചാരണവും പൊതുയോഗവും ഗൃഹസമ്പര്‍ക്കവുമെല്ലാം കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചാണ് നടത്തുന്നത്. ഒരു വാഹനത്തില്‍ ഇരു പാര്‍ട്ടികളുടെയും കൊടികെട്ടിയാണ് കബില്‍ ഉദ്ദീന്‍ ഷെയ്ഖ് രാവിലെ പ്രചരണത്തിന് ഇറങ്ങുന്നത്. എല്ലാം ഒന്നിച്ച്.

ഇന്‍ഡി മുന്നണിയിലെ സഖ്യകക്ഷികളാണെങ്കിലും സിറ്റിങ് സീറ്റായ ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. തൃണമൂല്‍ എംഎല്‍എ നസിറുദ്ദീന്‍ അഹമ്മദിന്റെ മരണത്തെതുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നസിറുദ്ദീന്‍ അഹമ്മദിന്റെ മകള്‍ അലിഫ അഹമ്മദാണ് ടിഎംസി സ്ഥാനാര്‍ത്ഥി. ആഷിഷ് ഘോഷാണ് ബിജെപി സ്ഥാനാര്‍ത്ഥി.

By admin