ഭോപ്പാൽ ; നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ എൻഡിഎ സർക്കാർ രൂപീകരിച്ചതിനുശേഷം, 2015 മുതൽ എല്ലാ വർഷവും ജൂൺ 21 ന് ‘യോഗ ദിനം’ ആഘോഷിക്കാൻ തുടങ്ങി. ‘യോഗ ദിന’ത്തെക്കുറിച്ച് രാജ്യത്തെ എല്ലാ സമുദായങ്ങളിൽ നിന്നും പ്രായ വിഭാഗങ്ങളിൽ നിന്നും മറ്റ് ആളുകളിൽ നിന്നും വളരെ നല്ല പ്രതികരണങ്ങളാണ് വരുന്നത് .
ലോക യോഗ ദിനത്തിന് മുമ്പ്, ഭോപ്പാലിൽ മുസ്ലീം സ്ത്രീകൾ ബുർഖ ധരിച്ച് യോഗ പരിശീലിച്ചത് പുതിയൊരു ചർച്ചയ്‌ക്ക് തുടക്കമിട്ടിട്ടുണ്ട്. മുസ്ലീം സ്ത്രീകൾ യോഗയിൽ പങ്കെടുക്കുന്നത് അവരുടെ ആരോഗ്യത്തിന് ഗുണകരമാണെന്ന് കരുതിയാണ് . എന്നാൽ ചില മുസ്ലീം മതനേതാക്കളും പണ്ഡിതന്മാരും ഇതിനെ ശക്തമായി എതിർത്ത് രംഗത്തെത്തി.
ഭോപ്പാലിൽ യോഗ പരിശീലനം നേടുന്ന നൂറ്ക്കണക്കിന് മുസ്ലീം സ്ത്രീകൾ ആരോഗ്യത്തിന് യോഗയുടെ പ്രാധാന്യം മനസ്സിലാക്കുകയും അതിൽ വളരെ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തു. ഇവർക്ക് യോഗ പരിശീലനം നൽകുന്നതിനായി മുസ്ലീം സ്ത്രീകളെ തന്നെയാണ് അധികൃതർ യോഗ കേന്ദ്രത്തിൽ നിർത്തിയതും.
എന്നാൽ മുസ്ലീം സ്ത്രീകൾ യോഗ ചെയ്യുന്നതിനെ മുസ്ലീം ഉലമ ശക്തമായി എതിർത്തിട്ടുണ്ട്. ഇസ്ലാമിൽ യോഗയുടെ ആവശ്യമില്ലെന്ന് മുസ്ലീം ഉലമ നേതാവ് ഖാസി അനസ് അലി പറഞ്ഞു. ഖാസി “ഇസ്ലാമിലെ ഏറ്റവും മികച്ച യോഗ അഞ്ച് തവണ നമസ്കരിക്കുന്നതാണ്.മുസ്ലീം സ്ത്രീകൾ യോഗയിൽ നിന്ന് വിട്ടുനിൽക്കുകയും നമാസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണം “ ഖാസി അനസ് അലി പറഞ്ഞു.
ഖാസി അനസ് അലിയുടെ പ്രസ്താവനകൾക്ക് വിരുദ്ധമായി, മുസ്ലീം പണ്ഡിതനായ തൗഖീർ നിസാമിയുടെ പ്രസ്താവനയുമെത്തി . ഫിറ്റ്‌നസിനായി യോഗ ചെയ്യുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിച്ച് മാത്രമേ യോഗ ചെയ്യാവൂ എന്നാണ് തൗഖീർ നിസാമി പറഞ്ഞത് .