• Wed. Apr 8th, 2026

24×7 Live News

Apdin News

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

Byadmin

Apr 8, 2026



ഗുവാഹത്തി(ആസാം): മതവികാരം ആളിക്കത്തിച്ച് കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നീലംബസാറില്‍ നടത്തിയ വിദ്വേഷപ്രസംഗമെന്ന് ആര്‍എസ്എസ്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ വിഷപ്പാമ്പുകളെ പോലെ തല്ലിക്കൊല്ലണമെന്നായിരുന്നു ഖാര്‍ഗെയുടെ പ്രസംഗം. ഇതിനെതിരെ ആര്‍എസ്എസ് ഉത്തര, ദക്ഷിണ ആസാം പ്രാന്ത ഘടകങ്ങള്‍ ദിസ്പൂര്‍, സില്‍ചാര്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്കി.

ഒരു മുതിര്‍ന്ന രാഷ്‌ട്രീയ നേതാവ് ഇത്രയും അപക്വവും അപകടകരവുമായ പ്രസ്താവന നടത്തുന്നത് സാമൂഹികജീവിതത്തിന് തന്നെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ ഭയത്തോടെ കാണാനും അവര്‍ക്കെതിരെ അക്രമത്തിന് മുതിരാനുമുള്ള ആഹ്വാനമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് നടത്തിയത്.

1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 83 പ്രകാരം ഈ പ്രസ്താവന തെരഞ്ഞെടുപ്പ് അഴിമതിയുടെ അടയാളമാണ്. പൊതുജനങ്ങളെ ഭീഷണിപ്പെടുത്താനും വ്യത്യസ്ത രാഷ്‌ട്രീയ, സാമൂഹിക വിഭാഗങ്ങളുടെയിടയില്‍ വിദ്വേഷം സൃഷ്ടിക്കാനുമാണ് ഖാര്‍ഗെ ശ്രമിക്കുന്നത്. ഹിന്ദു-മുസ്ലീം സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനാണ് നീക്കം. പൊതുസമാധാനത്തെയും ഐക്യത്തെയും തെരഞ്ഞെടുപ്പ് അന്തരീക്ഷത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

ജനാധിപത്യ സംവാദങ്ങള്‍ ഭരണഘടനാപരവും നിയമപരവുമായ പരിധിക്കുള്ളില്‍ ആവണമെന്നും സാമൂഹിക ഐക്യത്തിനും പൊതുസമാധാനത്തിനും അപകടമുണ്ടാക്കുന്ന ഭാഷ ഉപയോഗിക്കരുതെന്നും ആര്‍എസ്എസ് ഉത്തര ആസാം പ്രാന്ത കാര്യവാഹ് ഖഗന്‍ സൈകിയ, ദക്ഷിണ ആസാം പ്രാന്ത സംഘചാലക് ജ്യോത്സ്‌നമോയ് ചക്രവര്‍ത്തി എന്നിവര്‍ ചൂണ്ടിക്കാട്ടി.

By admin